നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്നും വീണ്ടും വാദം തുടരും

0

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്നും വീണ്ടും വാദം തുടരും; മെമ്മറി കാർഡ് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയും പരിഗണനയിൽ

നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിചാരണക്കോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. പ്രതിഭാഗത്തിന്റെ വാദമാണ് ഇന്ന് കോടതിയിൽ നടക്കുക. കേസിൽ ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻ ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലവും ഇന്ന് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കാനും സാധ്യതയുണ്ട്. നടിയെ അക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

നടി അക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രോസിക്യൂഷൻ നീക്കം. കേസിൽ സാക്ഷികളെ സ്വാധീനിക്കാനടക്കം ദിലീപ് നീക്കം നടത്തിയെന്നാണ് പ്രോസിക്യൂഷൻ ആരോപണം.ദിലീപ് അടക്കമുള്ളവരുടെ ഫോണിൽ നിന്ന് കണ്ടെത്തിയ ശബ്ദ രേഖകൾ അടക്കം കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷൻ വാദം പൂർത്തിയതോടെ പ്രതിഭാഗത്തിന്റെ വാദമാണ് കോടതിയിൽ നടക്കുന്നത്. കേസിൽ ദിലീപിന് എതിരെ തെളിവുകൾ ഇല്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളുടെ ആധികാരത പരിശോധിക്കണമെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം സംബന്ധിച്ച വിവരങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചേക്കും.

അതേസമയം, നടിയെ അക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മെമ്മറികാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.നേരത്തെ പ്രോസിക്യൂഷന്റെ ഈ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു.

ദിലീപ് കുറ്റം ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല!

സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ച കാര്യമായിരുന്നു നടി ആക്രമണത്തിനിരയായ സംഭവം. ഡബ്ബിംഗിനായി കൊച്ചിയിലേക്ക് പോവുന്നതിനിടയിലായിരുന്നു നടിക്ക് ദുരനുഭവമുണ്ടായത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തുടക്കത്തിലേ തന്നെ താരങ്ങള്‍ പറഞ്ഞിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേര് ഉയര്‍ന്നപ്പോള്‍ സിനിമാലോകവുും പ്രേക്ഷകരും നടുങ്ങിയിരുന്നു. സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് ഒരുവിഭാഗം ആരോപിക്കുമ്പോള്‍ അങ്ങനെയൊരു കാര്യം ദിലീപ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറഞ്ഞത്. മനസവാചാ അറിയാത്ത കാര്യത്തിനാണ് പഴി കേള്‍ക്കുന്നത്, സത്യം തെളിയുന്ന ദിനം വരനായാി കാത്തിരിക്കുകയാണ് താനെന്നായിരുന്നു ദിലീപ് പ്രതികരിച്ചത്. ദിലീപ് തെറ്റ് ചെയ്തു എന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു ഭീമന്‍ രഘുവും വ്യക്തമാക്കിയത്. ക്യാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്.
വിശ്വസിക്കുന്നില്ല

ഈ സംഭവത്തിന് ശേഷം ദിലീപിനെ വിളിച്ച് സംസാരിച്ചിരുന്നു. കൊച്ചിയില്‍ പോയ സമയത്ത് വീട്ടിലും പോയിരുന്നു. എന്താണ് സത്യം എന്ന കാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല. ഒരു അഭിനേതാവ് എന്ന നിലയിലും സുഹൃത്തെന്ന നിലയിലും ദിലീപ് കുറ്റം ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല. കേസന്വേഷണത്തിലും തടസങ്ങള്‍ നേരിടുന്നുണ്ട്. സത്യം പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ്.

ദിലീപുമായി ഒരു സിനിമ ചെയ്തിട്ടുണ്ട്. അന്ന് സഹോദരനെപ്പോലെയായാണ് എന്നോട് പെരുമാറിയിട്ടുള്ളത്. അവനില്‍ നിന്നും ഇങ്ങനൊരു തെറ്റ് വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. സുഹൃത്തുക്കള്‍ ചിലപ്പോള്‍ വഴി തെറ്റിച്ചെന്ന് വരാം. അഴുക്ക് ചാലിലൂടെ സഞ്ചരിക്കുമ്പോള്‍ അഴുക്കായെങ്കിലേയുള്ളൂ. അല്ലാതെ അവന്‍ ഇങ്ങനയൊരു കാര്യം സ്വന്തമായി ചെയ്യുമെന്ന് തോന്നുന്നില്ല.

ഇതൊക്കെ കഴിഞ്ഞ് നമുക്ക് ഒന്നിച്ച് സിനിമ ചെയ്യണമെന്ന് ദിലീപിനോട് പറയാറുണ്ട്. നിന്റെ സിനിമയ്ക്കായി കോമഡിയൊക്കെ കരുതി വെച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍ ചേട്ടന്‍ സമാധാനപ്പെട് നമുക്ക് ചെയ്യാമെന്ന് അവന്‍ പറയും. ദിലീപ് കുറ്റം ചെയ്തില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് നേരത്തെ കൊല്ലം തുളസിയും പറഞ്ഞിരുന്നു.

ചെയ്യാത്ത തെറ്റിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയാണ്. തനിക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്. അമ്മയും ഭാര്യയും സഹോദരിയുമെല്ലാമുള്ള കുടുംബമുണ്ട്. ഇങ്ങനെയൊരു കാര്യം താനൊരിക്കലും ചെയ്യില്ലെന്നും സത്യം തെളിയുന്നതിനായി കാത്തിരിക്കുകയാണെന്നും ദിലീപ് പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here