കൊച്ചി: മുസ്ലിം വിരുദ്ധത ഇടതുപക്ഷം പോലും എറ്റെടുത്തുകൊണ്ടിരിക്കുകയാണെന്ന് സോളിഡാരിറ്റി. മുസ്ലിമിനെ പ്രതിസ്ഥാനത്ത് നിർത്തികൊണ്ടുള്ള സംഘ്പരിവാർ രാഷ്ട്രീയത്തിൻ്റെ വിജയമാണിത്. അത് തിരിച്ചറിഞ്ഞ് ഭിന്നിപ്പിൻ്റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ ഇസ്ലാമോഫോബിയ പ്രചാരണങ്ങളെ മുഴുവൻ ജനതയും തിരിച്ചറിഞ്ഞ് ചെറുക്കേണ്ടതുണ്ടെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് ഡോ.നഹാസ് മാള പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . രാജ്യത്തിൻ്റെ പാരമ്പര്യമായ മതസൗഹാർദ്ദവും സഹവർത്തിത്വവും കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടങ്ങൾക്കടക്കമുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുള്ള ഹുസൈനി പറഞ്ഞു. ഫലസ്തീൻ അംബാസഡർ അദ്നാൻ അബുൽ ഹൈജ മുഖ്യ അതിഥിയായിരുന്നു. ആംനസ്റ്റി ഇൻറർനാഷണൽ പ്രസിഡൻ്റ് ആകാർ പട്ടേൽ ,ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി.ആരിഫലി ,ജമാഅത്തെ ഇസ്ലാമി കേരള അമീർ
എം.ഐ അബ്ദുൽ അസീസ് ,ദ ക്വിൻ്റ് എഡിറ്റർ ആദിത്യ മേനോൻ ,
സാമൂഹിക പ്രവർത്തക
ഫാത്തിമ ശബരിമല,സോഷ്യൽ ആക്ടിവിസ്റ്റ്
നർഗിസ് ഖാലിദ് സൈഫി,
ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റൻ്റ് അമീർ
മുജീബ് റഹ്മാൻ ,ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പ്രസിഡൻ്റ് പി.വി റഹ്മാബി, ജി.ഐ ഒ സംസ്ഥാന പ്രസിഡൻ്റ്
അഡ്വ.തമന്ന സുൽത്താന, എസ് ഐ ഒ സംസ്ഥാന പ്രസിഡൻ്റ്
അംജദ് അലി ഇ.എം,
സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ്
സി.ടി സുഹൈബ്,സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി
ജുമൈൽ പി.പി സ്വാഗതവും സംസ്ഥാന സമ്മേളന ജനറൽ കൺവീനർ ഷബീർ സി.കെ നന്ദിയും പറഞ്ഞു. പതിനായിരത്തിലധികം പേർ പങ്കെടുത്ത യുവജനറാലിയും സമ്മേളനത്തിൻ്റെ ഭാഗമായി നടന്നു.