ചോറ്റാനിക്കര: പത്തു മാസം പ്രായമായ കുഞ്ഞ് ഉറങ്ങാത്ത ദേഷ്യത്തിൽ കുഞ്ഞിന്‍റെ തലയ്ക്കടിച്ച് കർണ്ണപുടത്തിനു പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ ആയയെ റിമാൻഡ് ചെയ്തു. പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യു (48) ആണ് റിമാൻഡിലായത്. എരുവേലി സ്വദേശിയായ ഡോക്ടറുടെ വീട്ടിലാണ് ഇവർ ജോലിക്ക് നിന്നിരുന്നത്.
കഴിഞ്ഞ 21നാണ് ഡോക്ടറുടെ കുഞ്ഞിനെ പ്രതി ക്രൂരമായി മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വീട്ടിലെ നിരീക്ഷണ കാമറയിൽ കണ്ടതിനെ തുടർന്ന് അന്നു തന്നെ ഇവരെ ജോലിയിൽ നിന്നു പറഞ്ഞുവിട്ടിരുന്നു.
പിന്നീട് കുഞ്ഞിന്‍റെ ചെവിയിൽ നിന്നു രക്തം വന്നതോടെയാണു ചികിത്സ തേടിയ ശേഷം ചോറ്റാനിക്കര പോലീസിൽ പരാതി നൽകിയത്.