തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ഈ മാസം 28ന് സൂചന പണിമുടക്ക് നടത്തുമെന്ന് സിഐടിയു. 19 മുതല്‍ ചീഫ് ഓഫീസുകള്‍ക്ക് മുന്നില്‍ വമ്പന്‍ സമരം നടത്തുമെന്നും യൂണിയൻ നേതാക്കൾ അറിയിച്ചു.
ഗതാഗതമന്ത്രി ആന്റണി രാജുവിനെയും സിഐടിയു വിമർശിച്ചു. പണിമുടക്ക് കാരണം വരുമാനം കുറഞ്ഞെന്ന് മന്ത്രി പറഞ്ഞാൽ അംഗീകരിക്കില്ല. പ്രശ്നം പരിഹരിക്കാൻ സർക്കാരിനും ബാധ്യതയുണ്ട്. കൃത്യമായി ശമ്പളം ഉറപ്പാക്കുന്നത് വരെ സമരം തുടരും.
പ്രാപ്തിയില്ലെങ്കിൽ കെഎസ്ആർടിസി മാനേജ്മെന്റിനെ പിരിച്ച് വിടണം. പണിയെടുപ്പിക്കും, കൂലി ചോദിച്ചാൽ കൈ മലർത്തും, ഇതാണ് കെഎസ്ആർടിസിയിലെ ഇപ്പോഴത്തെ അവസ്ഥ. ശമ്പളം മുടങ്ങിയതിന് ഉത്തരവാദി മാനേജ്മെന്റാണ്. “മൂന്നക്ഷരവും വെച്ച് ഇരുന്നാൽ പോരെ’ന്നും സിഎംഡിയെ യൂണിയൻ വിമർശിച്ചു.