കൊളംബോ: രാജി വാര്‍ത്തകള്‍ നിഷേധിച്ച് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ. പ്രധാനമന്ത്രിയുടെ ഓഫീസാണ് വാര്‍ത്ത നിഷേധിച്ചത്. നേരത്തെ, രജപക്സെ രാജി വെച്ചുവെന്ന് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് വാര്‍ത്ത നിഷേധിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ദിവസങ്ങളായി സ്ഥിതി അതീവ രൂക്ഷമായിരുന്നു. അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നതിനിടെയാണ് രാജി വാര്‍ത്ത പുറത്തു വന്നത്.