ലുലു മാളിന് മുന്നിൽ സമരക്കാർ; ജീവനക്കാരെ തടഞ്ഞു

0

തിരുവനന്തപുരം: ലുലുമാളിന് മുന്നില്‍ പ്രതിഷേധവുമായി സമരക്കാര്‍. സ്ഥാപനത്തിലുള്ളിലേക്ക് പോകാനെത്തിയ ജീവനക്കാരെ പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞു. ഇവരോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. പണിമുടക്കില്‍ നിന്നും ലുലുമാളിനെ ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമരക്കാര്‍ ഇവരെ തടഞ്ഞത്.

അതേസമയം, സമരം ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും ഹൈക്കോടതിയെ പേടിച്ച് പണിമുടക്കിൽ നിന്ന് പിന്മാറില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

പണിമുടക്കേണ്ടെന്ന് ഹൈക്കോടതി പറഞ്ഞാൽ ആരെങ്കിലും അനുസരിക്കുമോ. ജനങ്ങൾക്ക് വേണ്ടി ഉള്ളതാണ് സമരം. സമരത്തിൽ നിന്നും ഒരിക്കലും പിന്മാറില്ല. പണിയെടുക്കാനുള്ള അവകാശം ഉള്ളപോലെ പണി മുടക്കാനും അവകാശം ഉണ്ട്.

പണിമുടക്കുക എന്നത് ഒരു പൗരന്‍റെ മൗലിക അവകാശമാണ്. അവകാശ ബോധമുള്ള തൊഴിലാളികളെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാൻ നോക്കേണ്ട. മുൻപും നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടിയാണ് ഇങ്ങനെ ഒരു സമരം.

പണിമുടക്കേണ്ടെന്ന് പറയാൻ ഹൈക്കോടതിക്ക് എന്താണ് അധികാരം. പണി എടുക്കണമെന്ന് ആരാണ് നിർബന്ധിക്കുക. തനിക്കിന്ന് പണിയെടുക്കാൻ മനസില്ലെന്നും ആനത്തലവട്ടം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here