തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തായിരുന്ന സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതായി റിപ്പോർട്ട്. കൊച്ചിയിൽ ഐ ബി ഉദ്യോഗസ്ഥനാണ് സുകാന്ത്. മേഘയുടെ മരണത്തിന് പിന്നാലെ ഒളിവിലാണ് ഇയാള്‍.
അതേസമയം ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെ ഇന്നലെ കേസില്‍ പ്രതി ചേർത്തിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് നീക്കം. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.
എന്നാൽ ഇതിന് പിന്നാലെയാണ് സുകാന്ത് ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്. ഇയാൾക്കെതിരെ മേഘയുടെ കുടുംബവും രംഗത്ത് എത്തിയിരുന്നു.
ഐബി ഉദ്യോഗസ്ഥയുടെ മരണം; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി പ്രതി സുകാന്ത് സുരേഷ്
മാരക ആയുധവും കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ മാരക ആയുധവും കഞ്ചാവുമായി മൂന്നു പേർ പിടിയിൽ. പുതുപ്പാടി മലോറം പുനത്തിൽ മുഹമ്മദ് യാസിർ , ചമൽ വെണ്ടേക്കുംചാൽ കാപ്പാട്ടുമ്മൽ അശ്വിൻ, കൊക്കം വേരുമ്മൽ ഹരീഷ് എന്നിവരാണ് പിടിയിലായത്.
ആക്രമണം നടത്താനായി സൂക്ഷിച്ചു വെച്ച ആയുധമാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.
മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനായുള്ള കവർ, ത്രാസ് തുടങ്ങിയവയും കണ്ടെടുത്തു. കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ കഞ്ചാവ് വിൽപ്പന.
മാരക ആയുധവും കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ മാരക ആയുധവും കഞ്ചാവുമായി മൂന്നു പേർ പിടിയിൽ. പുതുപ്പാടി മലോറം പുനത്തിൽ മുഹമ്മദ് യാസിർ , ചമൽ വെണ്ടേക്കുംചാൽ കാപ്പാട്ടുമ്മൽ അശ്വിൻ, കൊക്കം വേരുമ്മൽ ഹരീഷ് എന്നിവരാണ് പിടിയിലായത്.
ആക്രമണം നടത്താനായി സൂക്ഷിച്ചു വെച്ച ആയുധമാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.
മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനായുള്ള കവർ, ത്രാസ് തുടങ്ങിയവയും കണ്ടെടുത്തു. കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ കഞ്ചാവ് വിൽപ്പന.
കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനമാലപിക്കൽ വിഷയത്തിൽ പ്രതികരണവുമായി ഹൈക്കോടതി
കൊച്ചി: കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനമാലപിക്കൽ വിഷയത്തിൽ പ്രതികരണവുമായി ഹൈക്കോടതി രംഗത്ത്. ക്ഷേത്രത്തില്‍ വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
അതേസമയം ഇത്തരമൊരു കാര്യം ഒരിക്കലും അമ്പലപ്പറമ്പിൽ സംഭവിക്കാൻ പാടില്ലാത്തതാണെന്നും സംഭവത്തിൽ പൊലീസ് കേസെടുക്കേണ്ടതായിരുന്നു എന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു.
അതുപോലെ തന്നെ സ്റ്റേജിന് മുന്നിൽ കുപ്പിയും മറ്റും ഉയർത്തിപ്പിടിച്ച് യുവാക്കൾ നൃത്തം വച്ചു. ഇവരെ വിശ്വാസികൾ എന്ന് വിളിക്കാനാകുമോ എന്നും ഗാനമേളക്ക് എത്ര തുക ചെലവഴിച്ചുവെന്ന് ചോദിച്ച കോടതി എങ്ങനെയാണ് പിരിച്ചത് എന്നറിയിക്കണമെന്നും നിർദേശിച്ചു.
കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനമാലപിക്കൽ വിഷയത്തിൽ പ്രതികരണവുമായി ഹൈക്കോടതി
കൊച്ചി: കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനമാലപിക്കൽ വിഷയത്തിൽ പ്രതികരണവുമായി ഹൈക്കോടതി രംഗത്ത്. ക്ഷേത്രത്തില്‍ വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
അതേസമയം ഇത്തരമൊരു കാര്യം ഒരിക്കലും അമ്പലപ്പറമ്പിൽ സംഭവിക്കാൻ പാടില്ലാത്തതാണെന്നും സംഭവത്തിൽ പൊലീസ് കേസെടുക്കേണ്ടതായിരുന്നു എന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു.
അതുപോലെ തന്നെ സ്റ്റേജിന് മുന്നിൽ കുപ്പിയും മറ്റും ഉയർത്തിപ്പിടിച്ച് യുവാക്കൾ നൃത്തം വച്ചു. ഇവരെ വിശ്വാസികൾ എന്ന് വിളിക്കാനാകുമോ എന്നും ഗാനമേളക്ക് എത്ര തുക ചെലവഴിച്ചുവെന്ന് ചോദിച്ച കോടതി എങ്ങനെയാണ് പിരിച്ചത് എന്നറിയിക്കണമെന്നും നിർദേശിച്ചു.
ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണം! ഫേസ്ബുക്ക് പോസ്റ്റുമായി ആശിർവാദ് സിനിമാസ്
എമ്പുരാൻ സിനിമയുടെ വിവാദങ്ങൾക്കിടെ ഭാവി സുരക്ഷിതമാക്കാൻ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി സിനിമയുടെ നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ്.
സിനിമയ്ക്ക് നേരെ ഉയർന്നുവന്ന വിമർശനങ്ങൾക്ക് പിന്നാലെ റീ എഡിറ്റ് ചെയ്ത് ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് പ്രദർശനത്തിന് എത്തിച്ചത്.
സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ സംഘ്പരിവാർ വ്യക്തിപരമായ അധിക്ഷേപങ്ങളും ഭീഷണിയും മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആവിഷ്‌കാര സ്വാതന്ത്ര്യം ഓർമപ്പെടുത്തിയുള്ള ആശിർവാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
”സുരക്ഷിതമായ ഭാവിക്കായി നാല് പ്രധാനപ്പെട്ട മാനുഷിക സ്വാതന്ത്ര്യത്തിൽ സ്ഥാപിതമായ ലോകത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു. ലോകത്ത് എല്ലായിടത്തും സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പാക്കണം.
ഓരോ വ്യക്തിക്കും സ്വന്തം രീതിയിൽ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. ഇല്ലായ്മകളിൽ നിന്നും ഭയത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണം. ഇത് ഏതെങ്കിലും വിദൂര സഹസ്രാബ്ദത്തിൽ സാധ്യമാകേണ്ട ഒന്നല്ല, അത് നമ്മുടെ സമയത്തും തലമുറയിലും പ്രാപ്യമാവേണ്ട ഒരു ലോകത്തിന്റെ അടിത്തറയാണ്” – ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണം! ഫേസ്ബുക്ക് പോസ്റ്റുമായി ആശിർവാദ് സിനിമാസ്
എമ്പുരാൻ സിനിമയുടെ വിവാദങ്ങൾക്കിടെ ഭാവി സുരക്ഷിതമാക്കാൻ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി സിനിമയുടെ നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ്.
സിനിമയ്ക്ക് നേരെ ഉയർന്നുവന്ന വിമർശനങ്ങൾക്ക് പിന്നാലെ റീ എഡിറ്റ് ചെയ്ത് ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് പ്രദർശനത്തിന് എത്തിച്ചത്.
സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ സംഘ്പരിവാർ വ്യക്തിപരമായ അധിക്ഷേപങ്ങളും ഭീഷണിയും മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആവിഷ്‌കാര സ്വാതന്ത്ര്യം ഓർമപ്പെടുത്തിയുള്ള ആശിർവാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
”സുരക്ഷിതമായ ഭാവിക്കായി നാല് പ്രധാനപ്പെട്ട മാനുഷിക സ്വാതന്ത്ര്യത്തിൽ സ്ഥാപിതമായ ലോകത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു. ലോകത്ത് എല്ലായിടത്തും സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പാക്കണം.
ഓരോ വ്യക്തിക്കും സ്വന്തം രീതിയിൽ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. ഇല്ലായ്മകളിൽ നിന്നും ഭയത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണം. ഇത് ഏതെങ്കിലും വിദൂര സഹസ്രാബ്ദത്തിൽ സാധ്യമാകേണ്ട ഒന്നല്ല, അത് നമ്മുടെ സമയത്തും തലമുറയിലും പ്രാപ്യമാവേണ്ട ഒരു ലോകത്തിന്റെ അടിത്തറയാണ്” – ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണം! ഫേസ്ബുക്ക് പോസ്റ്റുമായി ആശിർവാദ് സിനിമാസ്
എമ്പുരാൻ സിനിമയുടെ വിവാദങ്ങൾക്കിടെ ഭാവി സുരക്ഷിതമാക്കാൻ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി സിനിമയുടെ നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ്.
സിനിമയ്ക്ക് നേരെ ഉയർന്നുവന്ന വിമർശനങ്ങൾക്ക് പിന്നാലെ റീ എഡിറ്റ് ചെയ്ത് ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് പ്രദർശനത്തിന് എത്തിച്ചത്.
സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ സംഘ്പരിവാർ വ്യക്തിപരമായ അധിക്ഷേപങ്ങളും ഭീഷണിയും മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആവിഷ്‌കാര സ്വാതന്ത്ര്യം ഓർമപ്പെടുത്തിയുള്ള ആശിർവാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
”സുരക്ഷിതമായ ഭാവിക്കായി നാല് പ്രധാനപ്പെട്ട മാനുഷിക സ്വാതന്ത്ര്യത്തിൽ സ്ഥാപിതമായ ലോകത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു. ലോകത്ത് എല്ലായിടത്തും സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പാക്കണം.
ഓരോ വ്യക്തിക്കും സ്വന്തം രീതിയിൽ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. ഇല്ലായ്മകളിൽ നിന്നും ഭയത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണം. ഇത് ഏതെങ്കിലും വിദൂര സഹസ്രാബ്ദത്തിൽ സാധ്യമാകേണ്ട ഒന്നല്ല, അത് നമ്മുടെ സമയത്തും തലമുറയിലും പ്രാപ്യമാവേണ്ട ഒരു ലോകത്തിന്റെ അടിത്തറയാണ്” – ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫി തഴയല്‍ തളര്‍ത്തിയില്ല; വിസ്‌മയ തിരിച്ചുവരവുമായി മുഹമ്മദ് സിറാജ്
ബെംഗളൂരു: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ സ്ക്വാഡില്‍ നിന്ന് തഴയപ്പെട്ട താരം. പേസര്‍ എന്ന നിലയില്‍ ആദ്യ ഓവറുകളിലെ ഇംപാക്ടിനെ ചൊല്ലി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തന്നെ സംശയം പ്രകടിപ്പിച്ച കളിക്കാരന്‍. എന്നാലാ താരം ഐപിഎല്‍ 2025 സീസണില്‍, മറ്റൊരു കുപ്പായത്തില്‍, തന്‍റെ പഴയ തട്ടകമായ ചിന്നസ്വാമിയിലേക്കുള്ള ആദ്യ മടങ്ങിവരവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ എറിഞ്ഞ് വിറപ്പിച്ച് മത്സരത്തിലെ താരമായി. മറ്റാരുമല്ല, ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മുഹമ്മദ് സിറാജ്.
നീണ്ട ഏഴ് വര്‍ഷക്കാലം മുഹമ്മദ് സിറാജ് കളിച്ച ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. 2018 മുതല്‍ സിറാജിന്‍റെ ഐപിഎല്‍ മേല്‍വിലാസം ബെംഗളൂരു എന്നായിരുന്നു. എന്നാല്‍ ഐപിഎല്‍ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തില്‍ സിറാജിനെ ആര്‍സിബി കൈവിട്ടു. ഒടുവില്‍ 12.25 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സ് ലേലത്തില്‍ സിറാജിനെ സ്വന്തമാക്കുന്നു.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ബൗളിംഗ് തെരഞ്ഞെടുത്തപ്പോള്‍ പേസര്‍ മുഹമ്മദ് സിറാജ് ഒട്ടും നിരാശപ്പെടുത്തിയില്ല. ആർസിബി ഇന്നിംഗ്സിലെ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ വണ്‍ഡൗണ്‍ ബാറ്റര്‍ ദേവ്‌ദത്ത് പടിക്കല്‍ ക്ലീന്‍ ബൗണ്‍ഡ്. അടുത്ത വരവില്‍ അഞ്ചാം ഓവറിലെ നാലാം പന്തില്‍ ഫില്‍ സാള്‍ട്ടും ക്ലീന്‍. ഇന്നിംഗ്സ് തീരാനിരിക്കേ 19-ാം ഓവറിലെ രണ്ടാം പന്തില്‍ അര്‍ധസെഞ്ചുറിക്കാരന്‍ ലിയാം ലിവിങ്സ്റ്റണിനും സിറാജ് വക മടക്ക ടിക്കറ്റ്. നാലോവറില്‍ വെറും 19 റണ്‍സിന് മൂന്ന് വിക്കറ്റുമായി സിറാജിന്‍റെ ഉഗ്രന്‍ പ്രകടനം. മത്സരം ഗുജറാത്ത് എട്ട് വിക്കറ്റിന് ജയിച്ചപ്പോള്‍, ആര്‍സിബിയെ 169 റണ്‍സിലൊതുക്കിയ മികവിന് സിറാജിനെ തേടി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരമെത്തി.
‘ഏഴ് വര്‍ഷം ഞാന്‍ ഹോം ഗ്രൗണ്ടായി കളിച്ച ചിന്നസ്വാമിയില്‍ വീണ്ടും ഇറങ്ങുന്നത് വൈകാരിക നിമിഷമാണ്. അതിന്‍റെ ചെറിയ വിറയലുണ്ടായിരുന്നു. എന്നാല്‍ പന്ത് കൈയിലെടുത്തതും ഞാന്‍ ചാര്‍ജായി’- ചിന്നസ്വാമിയി സ്റ്റേഡിയത്തിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് മത്സരശേഷം മുഹമ്മദ് സിറാജിന്‍റെ വാക്കുകള്‍ ഇങ്ങനെ.
ചുരുക്കം മാസങ്ങള്‍ മുമ്പ് ഇതായിരുന്നില്ല മുഹമ്മദ് സിറാജിന്‍റെ അവസ്ഥ. ചാമ്പ്യന്‍സ് ട്രോഫി സ്ക്വാഡില്‍ നിന്നും താരം പുറത്തായി. നേരത്തെ സൂചിപ്പിച്ചതുപോലെ, ന്യൂബോളില്‍ മുഹമ്മദ് സിറാജ് അത്ര പോരാ എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പരസ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ രാജ്യാന്തര ഇടവേള തിരിച്ചുവരവിനുള്ള അവസരമാക്കി സിറാജ് മാറ്റി. സിറാജ് തന്‍റെ ബൗളിംഗില്‍ കൂടുതല്‍ ശ്രദ്ധിച്ചു, ഫിറ്റ്നസ് മെച്ചപ്പെടുത്തി. ഗുജറാത്ത് ടൈറ്റന്‍സ് ക്യാംപില്‍ എത്തിയതോടെ മുഖ്യ കോച്ച് ആശിഷ് നെഹ്‌റയില്‍ നിന്ന് പുത്തന്‍ തന്ത്രങ്ങള്‍ പഠിച്ചു. ഓരോ പന്തും ആസ്വദിച്ച് എറിയാനുള്ള നെഹ്‌റയുടെ ഉപദേശം സിറാജ് ശിരസാല്‍ സ്വീകരിച്ചു.
ഐപിഎല്‍ 2025ല്‍ പഞ്ചാബ് കിംഗ്സിനെതിരെ 54 റണ്‍സ് വഴങ്ങിയെങ്കിലും മുംബൈ ഇന്ത്യന്‍സിനെതിരെ രണ്ടും ആര്‍സിബിക്കെതിരെ മൂന്നും വിക്കറ്റുമായി മികച്ച തുടക്കമാണ് ഐപിഎല്‍ പതിനെട്ടാം സീസണില്‍ മുഹമ്മദ് സിറാജ് നേടിയിരിക്കുന്നത്. ഏപ്രില്‍ ഏഴിന് ഹൈദരാബാദില്‍ സണ്‍റൈസേഴ്സിന് എതിരെയാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ അടുത്ത മത്സരം. ടൈറ്റന്‍സിനായി സിറാജ് വരും മത്സരങ്ങളിലും തിളങ്ങുമെന്ന് കരുതാം.
ട്രംപിന്റെ അധിക താരിഫ് നയത്തിന് പിന്നാലെ കത്തി കയറി സ്വർണ വില
തിരുവനന്തപുരം: ഡൊണാൾഡ് ട്രംപിന്റെ അധിക താരിഫ് നയം പുറത്തു വന്നതോടുകൂടി അന്താരാഷ്ട്ര സ്വർണവില വീണ്ടും റെക്കോർഡിട്ടതായി റിപ്പോർട്ട്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ ആണ് ഇന്ന് സംസ്ഥാനത്തെ സ്വർണവില. പവന് ഇന്ന് 400 രൂപ വർദ്ധിച്ചു.
അതേസമയം വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 68,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8,560 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,030 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്.
ട്രംപിന്റെ അധിക താരിഫ് നയത്തിന് പിന്നാലെ കത്തി കയറി സ്വർണ വില
തിരുവനന്തപുരം: ഡൊണാൾഡ് ട്രംപിന്റെ അധിക താരിഫ് നയം പുറത്തു വന്നതോടുകൂടി അന്താരാഷ്ട്ര സ്വർണവില വീണ്ടും റെക്കോർഡിട്ടതായി റിപ്പോർട്ട്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ ആണ് ഇന്ന് സംസ്ഥാനത്തെ സ്വർണവില. പവന് ഇന്ന് 400 രൂപ വർദ്ധിച്ചു.
അതേസമയം വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 68,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8,560 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,030 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്.
വേനലവധിയിൽ ക്ലാസ് വേണ്ടെന്ന കർശന നിർദേശവുമായി ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: മധ്യവേനൽ അവധിക്കാലത്തെ ക്ലാസിനെതിരെ ബാലാവകാശ കമ്മീഷൻ. സർക്കാർ – എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ അവധിക്കാലത്ത് ക്ലാസ് നടത്തരുതെന്ന് കർശന നിർദേശം നൽകി.
നിയമ ലംഘനം നടത്തുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കണമെന്നും ഉത്തരവുണ്ട്.
പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, വിദ്യാര്‍ഥികള്‍ക്ക് ഈ ഉത്തരവ് ബാധകമാണ്.
കോടതി ഉത്തരവ് പ്രകാരം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്കൂളുകളിൽ 7.30 – 10 30 വരെ ക്ലാസ് നടത്താം. ട്യൂഷൻ സെൻ്ററുകളിലും ക്ലാസുകൾ 7.30 മുതൽ 10.30 വരെ മാത്രമേ നടത്താവൂ.
ഇക്കാര്യത്തിലും എതെങ്കിലും വിധത്തിലുള്ള നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കൈവശം ഉണ്ടെന്ന് പള്‍സര്‍ സുനി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൾസർ സുനി രംഗത്ത്. നിര്‍ണ്ണായകമായ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കൈവശം ഉണ്ടെന്നാണ് ഒന്നാം പ്രതി പള്‍സര്‍ സുനി വ്യക്തമാക്കിയത്.
അതേസമയം മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് പറയില്ല എന്നും പറയാന്‍ പറ്റാത്ത രഹസ്യമാണ് എന്നും ഇത്രയും നാളായി ഫോണ്‍ കണ്ടെത്താത്തത് പൊലീസിന്റെ കുഴപ്പം ആണെന്നും പള്‍സര്‍ സുനി പറഞ്ഞു.
അഭിഭാഷകയ്ക്ക് കൈമാറിയത് പീഡന ദൃശ്യങ്ങളുടെ പകര്‍പ്പ് ആണെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിലാണ് പള്‍സര്‍ സുനി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അമ്മയി അമ്മയെ കൊന്ന് ബാഗിലാക്കി, ഭാരം കാരണം മറവു ചെയ്യാന്‍ പറ്റിയില്ല; യുവതി പിടിയില്‍
ജല്‍ന: അമ്മായി അമ്മയെ കൊലപ്പെടുത്തി മൃതശരീരം മറവു ചെയ്യാന്‍ പറ്റാതെ ഓടി രക്ഷപ്പെട്ട യുവതിയെ പൊലീസ് പിടികൂടി. പ്രതീക്ഷ ഷിംഗാരെ എന്ന 22 കാരിയാണ് വിവാഹം കഴിഞ്ഞ് അറ് മാസത്തിന് ശേഷം അമ്മായി അമ്മയെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ജല്‍നയിലാണ് ദാരുണമായ സംഭവം നടന്നത്. ചൊവ്വാഴ്ച രാത്രി യുവതിയും അമ്മായി അമ്മയും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലയ്ക്ക് ശേഷം മൃതശരീരം എന്തുചെയ്യും എന്നറിയാതെ പ്രതീക്ഷ അടുത്തുള്ള സിറ്റിയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രതീക്ഷയെ അറസ്റ്റ് ചെയ്തു.
ആറ് മാസം മുമ്പാണ് പ്രതീക്ഷ ആകാശ് ഷിംഗാരെ എന്ന യുവാവിനെ വിവാഹം ചെയ്തത്. ആകാശ് ഒരു പ്രൈവറ്റ് കമ്പനിയിലെ ജീവനക്കാരനാണ്. ഭര്‍ത്താവിന്‍റെ അമ്മ, കൊല്ലപ്പെട്ട സവിത ഷിംഗാര (45) യ്ക്കൊപ്പമായിരുന്നു പ്രതീക്ഷ താമസിച്ചിരുന്നത്. ജല്‍നയിലെ ഒരു വാടക വീട്ടിലായിരുന്നു താമസം. ചൊവ്വാഴ്ച രാത്രി ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് പ്രതീക്ഷ അമ്മായി അമ്മയുടെ തല ഭിത്തിയില്‍ ഇടിക്കുകയും അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിവെച്ച് കുത്തുകയുമായിരുന്നു. അല്‍പ്പസമയത്തിന് ശേഷം തന്നെ സവിത മരിക്കുകയും ചെയ്തു.
സവിത മരിച്ചെന്ന് മനസിലാക്കിയ പ്രതീക്ഷ മൃതശരീരം ഒരു ബാഗിലാക്കി മറവു ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ മൃതശരീരത്തിന്‍റെ ഭാരം കാരണം ഈ ശ്രമം നടന്നില്ല. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആറുമണിയോടെ വീട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് വീട്ടുടമയാണ് സവിതയെ കൊല്ലപ്പെട്ട നലയില്‍ കണ്ടെത്തിയതും പൊലീസിനെ വിവരം അറിയിച്ചതും.
തലയ്ക്കേറ്റ പരിക്കാണ് സവിതയുടെ മരണ കാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
105 മീറ്റര്‍ സിക്സ് പറത്തിയതിന് പിന്നാലെ സാള്‍ട്ടിനോട് സിറാജിന്‍റെ മധുരപ്രതികാരം
ബെംഗളൂരു: ഐപിഎല്ലില്‍ ഏഴ് വര്‍ഷത്തിനുശേഷം ആദ്യമായി മുഹമ്മദ് സിറാജ് ആര്‍സിബിക്കെതിരെ ചിന്നസാമി സ്റ്റേഡിയത്തിൽ പന്തെറിയാനിറങ്ങിയപ്പോള്‍ ആരാധകര്‍ ഇത് പ്രതീക്ഷിച്ചു കാണില്ല. ഏഴ് സീസണുകളില്‍ ടീമിന്‍റെ വിശ്വസ്തനായിരുന്ന സിറാജ് തന്നെ ഇന്നലെ തങ്ങളുടെ അന്തകനാകുന്നത് കണ്ട് ആര്‍സിബി ആരാധകര്‍ ഗ്യാലറിയില്‍ തരിച്ചിരിക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ വരാനിരിക്കുന്ന കൊടുങ്കാറ്റിന്‍റെ സൂചനകള്‍ സിറാജ് നല്‍കിയിരുന്നു.
സിറാജിന്‍റെ പന്തുകള്‍ക്ക് മുന്നില്‍ പതറിയ ഫില്‍ സാള്‍ട്ട് ഒടുവില്‍ കണ്ണുംപൂട്ടി അടിക്കാനായി ക്രീസ് വിട്ടിറങ്ങിയെങ്കിലും എഡ്ജ് ചെയ്ത പന്ത് നേരെ പോയത് വിക്കറ്റിന് പിന്നില്‍ ജോസ് ബട്‌ലറുടെ കൈകളിലേക്കായിരുന്നു. വിക്കറ്റെന്നുറപ്പിച്ച് സ്ലിപ്പില്‍ നിന്ന ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ഓടിയെത്തുമ്പോഴേക്കും ഇംഗ്ലണ്ട് ടീമിലെ സഹതാരത്തെ ബട്‌ലര്‍ അവിശ്വസനീയമായി നിലത്തിട്ടിരുന്നു. ബട്‌ലറെപ്പോലൊരു താരത്തില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പിഴവായിട്ടും സിറാജ് ദേഷ്യമോ നിരാശയോ പുറത്തെടുത്തില്ല.
ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്താൻ കൊല്‍ക്കത്തയും ഹൈദരാബാദും ഇന്ന് നേര്‍ക്കുനേർ
ആദ്യ ഓവറിലെ നിരാശ തന്‍റെ രണ്ടാം ഓവറില്‍ ദേവ്ദത്ത് പടിക്കലിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് സിറാജ് മറികടന്നത്. പവര്‍ പ്ലേയില്‍ തന്നെ മൂന്നാം ഓവര്‍ നല്‍കിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ തീരുമാനം സിറാജ് ശരിവെക്കുന്നതാണ് അഞ്ചാം ഓവറില്‍ കണ്ടത്. ലൈഫ് കിട്ടിയിട്ടും റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ടിട്ടും തട്ടിമുട്ടി ക്രീസില്‍ നിന്ന് ക്ഷമ നശിച്ച സാള്‍ട്ട് ഒടുവില്‍ ക്രീസില്‍ നിന്ന് ചാടിയിറങ്ങി സിറാജിനെ ചിന്നസാമി സ്റ്റേഡിയത്തിന്‍റെ പുറത്തേക്ക് പായിച്ചു.
