കശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യു

ജമ്മുകശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഉധംപൂരിലെ ഡുഡു ബസന്ത്ഗഡ് ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകര സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉധംപൂരിലെ ബസന്ത്ഗഡില്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തിയതെന്ന് സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍പസ് എക്‌സില്‍ വ്യക്തമാക്കി.

അതേസമയം, ബാരാമുള്ളയില്‍ ഭീകരരര്‍ നുഴഞ്ഞുകയറ്റശ്രമം നടത്തി. രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തുകയാണ്.

പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള കടുത്ത നടപടികള്‍ക്ക് ശേഷമാണ് പുതിയ നീക്കം. സിന്ധുനദീജല കരാര്‍ മരവിപ്പിച്ചത് അപക്വമെന്നാണ് പാകിസ്താന്റെ പ്രതികരണം. ഇന്ത്യയുടെ നടപടി ഭീരുത്വമെന്നും, അപക്വമെന്നും പാകിസ്താന്‍ ഊര്‍ജമന്ത്രി അവൈസ് ലെഗാരി പറഞ്ഞു. ഇന്ത്യയുടെ ജലയുദ്ധം അനധികൃതമെന്നും പാകിസ്താന്‍ സിന്ധുനദിയിലെ ഓരോ ജലതുള്ളിയിലും തങ്ങളുടെ അവകാശമാണെന്നും എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്നും മന്ത്രി പറയുന്നു.

കറാച്ചി തീരത്തിന് സമീപം മിസൈല്‍ പരീക്ഷണ നീക്കവുമായി പാകിസ്താന്‍ രംഗത്തെത്തി. ഇന്നും നാളെയുമാണ് പരീക്ഷണം. കേന്ദ്രം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്.

പഹൽഗാം ഭീകരാക്രമണം, എംബസിയില്‍ ആഘോഷം?: പാകിസ്താൻ ഹൈക്കമ്മീഷനിലേക്ക് കേക്കുമായി ഒരാളെത്തി

പഹൽഗാം ആക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലേക്ക് കേക്കുമായി ഒരാളെത്തി. എന്തിനെന്ന ചോദ്യത്തിന് മറുപടിയില്ല. വിസ റദ്ദാക്കുന്ന സാഹചര്യത്തിൽ സഹായം തേടി ഹൈകമ്മീഷനിലേക്ക് പാക് പൗരന്മാരും എത്തുന്നു. കേക്ക് എത്തിച്ചത് പാക് ഉദ്യോഗസ്ഥരുടെ ആഘോഷങ്ങള്‍ക്കോ എന്ന ചോദ്യവും പ്രസക്തമാണ്. തുടർന്ന് ഓഫീസിന് മുന്നില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി.

മാധ്യമങ്ങൾ അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചു, പക്ഷേ അദ്ദേഹം കേക്ക് അകത്തേക്ക് കൊണ്ടുപോകുന്ന അവസരത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. “എന്തിനുവേണ്ടിയാണ് ഈ ആഘോഷം?” എന്ന് ആവർത്തിച്ച് ചോദിച്ചപ്പോൾ കെട്ടിടത്തിലേക്ക് കേക്ക് കൊണ്ടുപോകുന്നതായി വന്ന ആൾ മറുപടി നൽകിയില്ല.

അതേസമയം ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന് വ്യാഴാഴ്ച രാവിലെ ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ ഓഫീസിന് പുറത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടി. ‘പാകിസ്ഥാൻ മുർദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രകടനക്കാർ വിളിച്ചു.

ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്രയിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിത്. നേപ്പാളിൽ നിന്നുള്ള ഒരാളും മരിച്ചു.

പഹല്‍ഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്റെ സംസ്‌കാരം നാളെ

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്റെ സംസ്‌കാരം നാളെ. എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെ രാവിലെ ഏഴ് മണി മുതല്‍ ഒന്‍പത് മണി വരെ ഇടപ്പള്ളി ചങ്ങപുഴ പാര്‍ക്കില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കേന്ദ്ര സഹ മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരടക്കമുള്ള നേതാക്കളും പൊതുപ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു.

കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ മകളുടെ മുന്നില്‍ വച്ചാണ് സൈനിവേഷത്തിലെത്തിയ ഭീകരര്‍ വെടിയുതിര്‍ത്തത്. കഴിഞ്ഞദിവസമാണ് ഇവര്‍ ഹൈദരാബാദില്‍ നിന്ന് കശ്മീരിലേക്ക് പോയത്. ചൊവ്വാഴ്ച രാവിലെയാണ് ഇവര്‍ പഹല്‍ഗാമിലെത്തുന്നത്. ദുബൈയില്‍ ജോലി ചെയ്യുന്ന മകള്‍ കുട്ടികളുമായി കഴിഞ്ഞ ദിവസമാണ്? നാട്ടിലെത്തിയിരുന്നത്. ഇതിനുശേഷം ഇവര്‍ ഒരുമിച്ച് യാത്ര പുറപ്പെട്ടത്.

‘ഷൈൻ തന്നോടും മോശമായി പെരുമാറി’; വിൻസി അലോഷ്യസിന്റെ പരാതി ശരിവച്ച് സിനിമാ താരം അപർണ്ണ ജോൺസ്

തിരുവനന്തപുരം: ഷൈൻ ടോം ചാക്കോക്കെതിരെ വിൻസി അലോഷ്യസിന്റെ പരാതി ശരിവച്ച് സിനിമാ താരം അപർണ്ണ ജോൺസ് രംഗത്ത്. സൂത്രവാക്യം സിനിമയുടെ സെറ്റിൽ ഷൈൻ തന്നോടും മോശമായി പെരുമാറിയെന്നാണ് നടി ആരോപിക്കുന്നത്.

അതേസമയം ലൈംഗിക ചുവയോടെയുള്ള തീർത്തും മോശമായ സംസാരമായിരുന്നു ഷൈനിന്റേതെന്നും ഷൂട്ടിങ്ങിനിടയിൽ ഇത് വലിയ ബുദ്ധിമുട്ടായെന്നും അപർണ വ്യക്തമാക്കി. സംഭവത്തിൽ ഷൂട്ടിനിടയിൽ തന്നെ ഐസി അംഗത്തോട് പരാതി പറഞ്ഞിരുന്നുവെന്നും തൻ്റെ പരാതിയിൽ ഇന്റേണൽ കംപ്ലയ്ൻ്റ്സ് കമ്മിറ്റി ഉടനെ പരിഹാരമുണ്ടാക്കിയെന്നും അവർ കൂട്ടിച്ചേർത്തു.

വിൻസി പങ്കുവെച്ച അനുഭവം നൂറ് ശതമാനം ശരിയാണ്. താനും കൂടെ ഇരിക്കുമ്പോഴാണ് വെള്ളപ്പൊടി ഷൈൻ തുപ്പിയത്. അത് മയക്കുമരുന്നാണോയെന്ന് അറിയില്ല. വിവരങ്ങൾ അമ്മ സംഘടനയ്ക്കും കൈമാറിയിട്ടുണ്ട്. ഓസ്ട്രേലിയലിൽ ജീവിക്കുന്നതിനാൽ നിയമനടപടികൾ ഉണ്ടായാൽ ഭാഗമാകുന്നതിൽ നിലവിൽ പരിമിതികളുണ്ട്. നാട്ടിലായിരുന്നെങ്കിൽ ഉറപ്പായും മുന്നോട്ട് പോകുമായിരുന്നെന്നും അവർ പ്രതികരിച്ചു.

ഇന്നും ഇടിഞ്ഞ് സ്വർണവില; പ്രതീക്ഷയിൽ ഉപഭോക്താക്കൾ

0

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്ണവിലയിലെ ഇടിവ് തുടരുന്നു. ഇന്നലെ 2200  രൂപ കുത്തനെ കുറഞ്ഞതിന് ശേഷം ഇന്ന് പവന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ  സ്വർണത്തിന്റെ ഇന്നത്തെ വില 72,040  രൂപയാണ്. 

ഭൗന്മാരാഷ്ട്രീയ പ്രശനങ്ങൾ സ്വർണവില ഉയർത്തിയേക്കും എന്ന സൂചനകളാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്. കഴിഞ്ഞദിവസം സർവ്വകാല റെക്കോർഡിൽ എത്തിയ സ്വർണവില ഉപഭോക്താക്കൾ ലാഭമെടുത്ത് പിരിഞ്ഞതോടെ കുറഞ്ഞിരുന്നു. താരിഫ് കുറയ്ക്കാൻ ട്രംപ് തീരുമാനിച്ചേക്കും എന്ന സൂചന വില കുറയാനുള്ള മറ്റൊരു കാരണമാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9005 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109  രൂപയാണ്. 

ഏപ്രിലിലെ  സ്വർണ വില ഒറ്റനോട്ടത്തിൽ

ഏപ്രിൽ 1 – ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില  68,080 രൂപ
ഏപ്രിൽ 2 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില  68,080 രൂപ
ഏപ്രിൽ 3 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില  68,480 രൂപ
ഏപ്രിൽ 4 – ഒരു പവൻ സ്വർണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില  67,200 രൂപ
ഏപ്രിൽ 5 – ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില  66,480 രൂപ
ഏപ്രിൽ 6 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില  66,480 രൂപ
ഏപ്രിൽ 7 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.  വിപണി വില  66,280 രൂപ
ഏപ്രിൽ 8 –  ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു.  വിപണി വില  65,800 രൂപ
ഏപ്രിൽ 9 –  ഒരു പവൻ സ്വർണത്തിന് 520 രൂപ ഉയർന്നു.  വിപണി വില  66,320 രൂപ
ഏപ്രിൽ 10 –  ഒരു പവൻ സ്വർണത്തിന് 2160 രൂപ ഉയർന്നു.  വിപണി വില  68,480 രൂപ
ഏപ്രിൽ 11 –  ഒരു പവൻ സ്വർണത്തിന് 1480 രൂപ ഉയർന്നു.  വിപണി വില  69960 രൂപ
ഏപ്രിൽ 12- ഒരു പവൻ സ്വർണത്തിന്  200 രൂപ ഉയർന്നു. വിപണി വില 70,160 രൂപ
ഏപ്രിൽ 13- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,160 രൂപ
ഏപ്രിൽ 14- ഒരു പവൻ സ്വർണത്തിന്  120 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ
ഏപ്രിൽ 15- ഒരു പവൻ സ്വർണത്തിന്  280 രൂപ കുറഞ്ഞു. വിപണി വില 69,760 രൂപ
ഏപ്രിൽ 16- ഒരു പവൻ സ്വർണത്തിന്  760 രൂപ ഉയർന്നു. വിപണി വില 70,520 രൂപ
ഏപ്രിൽ 17- ഒരു പവൻ സ്വർണത്തിന്  840 രൂപ ഉയർന്നു. വിപണി വില 71,360 രൂപ
ഏപ്രിൽ 18- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 71,360 രൂപ
ഏപ്രിൽ 19- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 71,360 രൂപ
ഏപ്രിൽ 20- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 71,360 രൂപ
ഏപ്രിൽ 21- ഒരു പവൻ സ്വർണത്തിന് 760 രൂപ ഉയർന്നു. വിപണി വില 72120 രൂപ
ഏപ്രിൽ 22- ഒരു പവൻ സ്വർണത്തിന് 2200 രൂപ ഉയർന്നു. വിപണി വില 74,320 രൂപ
ഏപ്രിൽ 23- ഒരു പവൻ സ്വർണത്തിന് 2200 രൂപ കുറഞ്ഞു. വിപണി വില 72120 രൂപ
ഏപ്രിൽ 24- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 72040 രൂപ

സഞ്ജുവിന്‍റെ പരിക്ക്, നിർണായക അപ്ഡേറ്റുമായി ദ്രാവിഡ്; വരും മത്സരങ്ങളില്‍ കളിക്കുന്ന കാര്യവും സംശയത്തിൽ

0

ബെംഗളൂരു: രാജസ്ഥാൻ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ പരിക്കുമായി ബന്ധപ്പെട്ട് നിര്‍ണായക അപ്ഡേറ്റുമായി കോച്ച് രാഹുല്‍ ദ്രാവിഡ്. ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന റോയല്‍ ചഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിന് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സഞ്ജുവിന്‍റെ പരിക്കിനെക്കുറിച്ച് രാഹുല്‍ ദ്രാവിഡ് മറുപടി നല്‍കിയത്.

ഡല്‍ഹിക്കെതിരായ മത്സരത്തിനിടെ പരിക്കറ്റ സഞ്ജു പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനായിട്ടില്ലെന്നും അതുകൊണ്ടാണ് ടീമിനൊപ്പം ബെംഗളരുവിലേക്ക് വരാതിരുന്നതെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ടീമിനോടപ്പമുള്ള മെഡിക്കൽ സംഘവും സഞ്ജുവിന്‍റെ പരിക്ക് ഭേദമാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിന്  കളിക്കാനായില്ല. ആര്‍സിബിക്കെതിരായ ഇന്നത്തെ മത്സരത്തിലും സഞ്ജുവിന് കളിക്കാനാവില്ല. ടീം ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് യാത്ര ചെയ്ത് പരിക്ക് വഷളാവാതിരിക്കാനാണ് സഞ്ജു ടീമിനൊപ്പം വരാതെ ജയ്പൂരില്‍ തന്നെ തുടര്‍ന്നത്.

ടീം ഫിസിയോയും സഞ്ജുവിനൊപ്പമുണ്ട്. സഞ്ജുവിന് എപ്പോള്‍ കളിക്കാനിറങ്ങാനാകുമെന്ന് എനിക്ക് കൃത്യമായി പറയാനാവില്ല.അടുപ്പിച്ച് മത്സരങ്ങള്‍ കഴിഞ്ഞ് ഞങ്ങള്‍ക്കിപ്പോള്‍ ഒരു ഇടവേള കിട്ടി.ഇന്നത്തെ മത്സരം കഴിഞ്ഞാല്‍ 27നാണ് ഞങ്ങള്‍ക്ക് അടുത്ത മത്സരം. അതുകൊണ്ട് തന്നെ കാത്തിരിക്കുക എന്നത് മാത്രമെ സഞ്ജുവിന്‍റെ കാര്യത്തില്‍ ഇപ്പോൾ പറയാനാവുവെന്നും ദ്രാവിഡ് പറഞ്ഞു.

ഓറഞ്ച് ക്യാപ്: റൺവേട്ടയിൽ സഞ്ജുവിനെ മറികടന്ന് രോഹിത്;ജോസേട്ടനെയും പിന്നിലാക്കി സൂര്യകുമാര്‍ യാദവ് മൂന്നാമത്

ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ കൈവിരലിനേറ്റ പരിക്കുമൂലം ഇംപാക്ട് പ്ലേയറായി മാത്രമാണ് സഞ്ജു കളിച്ചത്. പിന്നീടുള്ള നാലു മത്സരങ്ങളില്‍ ക്യാപ്റ്റനായി തിരിച്ചെത്തിയെങ്കിലും ഒരു ജയം മാത്രം നേടാനെ സഞ്ജുവിനായുള്ളു. സീസണിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ അര്‍ധസെഞ്ചുറി അടിച്ചു തുടങ്ങിയ സഞ്ജു ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളില്‍ 224 റണ്‍സുമായി രാജസ്ഥാന്‍റെ റണ്‍വേട്ടക്കാരില്‍ രണ്ടാമനാണിപ്പോള്‍. യശസ്വി ജയ്സ്വാളാണ് സീസണിലെ റണ്‍വേട്ടയില്‍ രാജസ്ഥാൻ താരങ്ങളില്‍ ഒന്നാമത്.

ഒടുവിൽ മോചനം; റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജയിൻ തിരിച്ചെത്തി, നന്ദി പറഞ്ഞ് അമ്മ

0

തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജയിൻ ദില്ലിയിലെത്തി. ഇന്നു തന്നെ വീട്ടിലേക്ക് എത്തുമെന്ന് ബന്ധുക്കളെ അറിയിച്ചു. മൂന്നു മാസം മുമ്പ് യുദ്ധമുഖത്ത് മുഖത്ത് പരിക്കേറ്റ് ജയിന്‍ ചികിത്സയിലായിരുന്നു. കോൺട്രാക്ട് കാലാവധി അവസാനിച്ചിട്ടും ജയിനെ വീണ്ടും യുദ്ധമുഖത്തേക്ക് അയക്കാൻ നീക്കം ഉണ്ടായിരുന്നു. ഇതു വാർത്തയായതിന് പിന്നെയാണ് ജയിന്‍റെ മോചനം സാധ്യമായത്.

മോചനം സാധ്യമാക്കിയ എല്ലാവർക്കും നന്ദിയെന്ന് ജയിന്‍റെ അമ്മ ജസി പറഞ്ഞു. പുലർച്ചെ അഞ്ചരയോടെ ദില്ലിയിൽ എത്തിയെന്ന് വിളിച്ചറിയിച്ചു. 11.30യോടെ നെടുമ്പാശ്ശേരിയിൽ എത്തും. ജയിൻ തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെങ്കിലും ഒപ്പം പോയ ബിനിലിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാത്തതിൽ ദുഃഖമുണ്ടെന്ന് ജയിന്‍റെ അമ്മ പറഞ്ഞു. ബിനിലും ജയിനും ഒരുമിച്ചാണ് റഷ്യയിലേക്ക് പോയത്.

തൊഴില്‍ തട്ടിപ്പിനിരകളാണ് ബിനിലും ജയിനും. കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലും ജെയിനും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് ഇവരുവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. അവിടെയുള്ള മലയാളി ഏജന്‍റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിൽ അകപ്പെടുത്തിയത്. 

ജനുവരിലുണ്ടായ ആക്രമണത്തിൽ ജെയിനിന് ഒപ്പം ഉണ്ടായിരുന്ന ബന്ധു ബിനിൽ കൊല്ലപ്പെട്ടു.  ഡ്രോണ്‍ ആക്രമണത്തിലാണ് ബിനില്‍ കൊല്ലപ്പെട്ടത്. രണ്ടാമത്തെ സംഘത്തിനൊപ്പം പോകുന്നതിനിടെ ബിനിലിന്‍റെ മൃതദേഹം കണ്ടെന്ന് ജെയിനാണ് ബിനിലിന്‍റെ കുടുംബത്തെ അറിയിച്ചത്. തൊട്ടുപിന്നാലെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ജെയിനും പരിക്കേറ്റു. തുടർന്ന് ചികിത്സയിലായിരുന്നു ജയിൻ. റഷ്യൻ ആർമിയായുള്ള ഒരു വർഷത്തെ കോൺട്രാക്ട് ഏപ്രിൽ 14ന് അവസാനിച്ചു. തന്‍റെ അനുവാദമില്ലാതെ കരാർ പുതുക്കാൻ സാധ്യത ഉണ്ടെന്ന് ജെയിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ വീട്ടുകാരുടെ നീണ്ട കാത്തിരിപ്പിനും മോചനത്തിനായുള്ള സമ്മർദങ്ങൾക്കും ഒടുവിൽ ജയിൻ നാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്. 

എംഡിഎംഎയുമായി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി പിടിയിൽ

കൊല്ലം:   എംഡിഎംഎയുമായി ഡിവൈഎഫ്ഐ നേതാവ് പിടിയിൽ. കരവാളൂർ വെസ്റ്റ് മേഖലാ സെക്രട്ടറി മുഹ്സിൻ ആണ് അറസ്റ്റിലായത്. ഇയാളുടെ കൈയിൽ നിന്ന് 20.144 ഗ്രാം എംഡിഎംഎ കണ്ടെത്തി.

കൊല്ലം റൂറൽ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊട്ടാരക്കര പൊലീസും റൂറൽ ഡാൻസാഫ് സംഘവും ചേർന്നാണ് എംഡിഎംഎ പിടികൂടിയത്. ഓടിപ്പോയ മൂന്ന് പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.

കഴിഞ്ഞ രാത്രി കൊട്ടാരക്കര ചിരട്ടക്കുളം കോക്കാട് റോഡിൽ കാറിൽ ഒരു സംഘം യുവാക്കളെത്തി. കാറിലുണ്ടായിരുന്ന മൂന്നുപേർ ബൈക്കിൽ എത്തിയ മുഹ്സിന് എംഡിഎംഎ കൈമാറി.

ഈ സമയം അവിടെ എത്തിയ പൊലീസിനെ കണ്ട് മൂന്ന് പ്രതികൾ കാറെടുത്ത് രക്ഷപ്പെട്ടു. ഇതിനിടെ രണ്ടു കവറുകളിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ ഇവർ റോഡിലേക്ക് എറിഞ്ഞു. ഇവരുടെ കൈയിൽ നിന്ന് എംഡിഎംഎ വാങ്ങാൻ ബൈക്കിൽ എത്തിയ മുഹ്സിനെ പൊലീസ് പിടികൂടി.

ഷാപ്പിലിരുന്ന് മദ്യപിക്കവേ തർക്കം; അനിയനെ തലക്കടിച്ച് കൊലപ്പെടുത്തി ജ്യേഷ്ഠൻ; രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ

0

തൃശ്ശൂർ: തൃശ്ശൂർ ആനന്ദപുരത്ത് ജ്യേഷ്ഠൻ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തി. ഷാപ്പിൽ മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകം. ആനന്ദപുരം കൊരട്ടിക്കാട്ടിൽ വീട്ടിൽ യദുകൃഷ്‌ണൻ (29) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ജ്യേഷ്ഠൻ വിഷ്‌ണു ഓടിരക്ഷപ്പെട്ടു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. യദുകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പതിനൊന്നരയോടെ മരണം സംഭവിക്കുകയായിരുന്നു. പ്രതിക്കായുള്ള തെരച്ചിൽ തുടരുന്നതായി പുതുക്കാട് പൊലീസ് അറിയിച്ചു.  

ഇന്നും തോറ്റാല്‍ പ്ലേ ഓഫ് മറക്കാം, രാജസ്ഥാന് ഇന്ന് ജീവന്‍മരണപ്പോരാട്ട; എതിരാളികള്‍ ആര്‍സിബി

0

ബെംഗളൂരു: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് ജിവന്‍മരണപ്പോരാട്ടം. പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ രാജസ്ഥാന് ഇന്ന് എവേ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളരുവിനെ തോല്‍പ്പിച്ചെ മതിയാകു. രാത്രി 7.30ന് ആര്‍സിബയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. എട്ട് കളികളില്‍ നാലു പോയന്‍റുമാത്രമുള്ള രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്.എട്ട് കളികളില്‍ അ‍ഞ്ച് ജയുമായി പത്ത് പോയന്‍റുള്ള ആര്‍സിബിയാകട്ടെ ജയിച്ചാല്‍ ആദ്യ മൂന്നിലെത്താമെന്ന പ്രതീക്ഷയിലാണ് ഹോം ഗ്രൗണ്ടിലിറങ്ങുന്നത്.

ഹോം ഗ്രൗണ്ടിലെ റെക്കോര്‍ഡ് പേടിച്ച് ആര്‍സിബി, സഞ്ജുവില്ലാതെ രാജസ്ഥാന്‍

ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ കളിച്ചഒരു മത്സരത്തില്‍ പോലും ജയിച്ചിട്ടില്ലെന്ന മോശം റെക്കോര്‍ഡാണ് ആർസിബിയെ ആശങ്കയിലാഴ്ത്തുന്നതെങ്കില്‍ നായകൻ സഞ്ജു സാംസണിന്‍റെ അസാന്നിധ്യമാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ തലവേദന. ടീമിനൊപ്പം ബെംഗളരുവിലെത്താതിരുന്ന സഞ്ജുവിന്‍റെ സാന്നിധ്യം ഇന്ന് ഡഗ് ഔട്ടിലുമുണ്ടാവില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരാ മത്സരത്തില്‍ ബാറ്റിംഗിനിടെ വാരിയെല്ലിന് പരിക്കേറ്റ് കയറിയ സഞ്ജു പിന്നീട് ക്രീസിലിറങ്ങിയിട്ടില്ല. തുടര്‍ച്ചായി നാലു മത്സരങ്ങളില്‍ തോറ്റാണ് രാജസ്ഥാന്‍ ഇന്ന് ബെംഗളൂരവിനെതിരെ പോരിനിറങ്ങുന്നത്.

ഓറഞ്ച് ക്യാപ്: റൺവേട്ടയിൽ സഞ്ജുവിനെ മറികടന്ന് രോഹിത്;ജോസേട്ടനെയും പിന്നിലാക്കി സൂര്യകുമാര്‍ യാദവ് മൂന്നാമത്

ഇതില്‍ ജയിക്കാവുന്ന രണ്ട് കളികള്‍ അവസാന ഓവറില്‍ കൈവിട്ടത് രാജസ്ഥാന് തിരിച്ചടിയായി.രണ്ട് മത്സരങ്ങളിലും അവസാന ഓവറില്‍ 9 റണ്‍സ് അടിച്ച് ജയിക്കാനാവാതെയാണ് രാജസ്ഥാൻ മുട്ടുമടക്കിയത്. സഞ്ജുവിന്‍റെ അഭാവത്തില്‍ ഇന്നും റിയാൻ പരാഗ് തന്നെയാകും രാജസ്ഥാനെ നയിക്കുക.ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആരാധകരെ സന്തോഷിപ്പിക്കാന്‍ ഒരു ജയം അനിവാര്യമായ ആര്‍സിബിക്ക് അത് നേടാന്‍ രാജസ്ഥാനെക്കാള്‍ നല്ല എതിരാളികളെ കിട്ടാനില്ല. ഓപ്പണര്‍ ഫില്‍ സാള്‍ട്ട് കത്തിക്കയറാത്തതാണ് ആര്‍സിബി ബാറ്റിംഗ് നിരയുടെ പ്രധാന ആശങ്കകളിലൊന്ന്. വിരാട് കോലി ഫോമിലാണെങ്കിലും ആദ്യമെ പുറത്തായാല്‍ ആര്‍സിബി സമ്മര്‍ദ്ദത്തിലാവുന്നതാണ് ഇതുവരെ കണ്ടത്. നായകന്‍ രജത് പാട്ടീദാറിനെ ഒഴിച്ചു നിര്‍ത്തിയാല്‍ മധ്യനിരയും അവസരത്തിനൊത്തുയര്‍ന്നിട്ടില്ല.

ഒരൊറ്റ ജയം, ഒരൊറ്റ കുതിപ്പ്; പോയന്‍റ് പട്ടികയില്‍ ആര്‍സിബിയെയും പഞ്ചാബിനെയും പിന്നിലാക്കി മുംബൈ മൂന്നാമത്

മറുവശത്ത് മുന്നില്‍ നിന്ന് നയിക്കേണ്ട നായന്‍ റിയാന്‍ പരാഗിന്‍റെയും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിന്‍റെയും ബാറ്റിംഗ് ഇന്ന് രാജസ്ഥാന് നിര്‍ണായകമാണ്. ലക്നൗവിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറുകളില്‍ പരാഗ് പുറത്തായതാണ് രാജസ്ഥാനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. ജയിച്ച ടീമില്‍ ആര്‍സിബി മാറ്റംവരുത്താനിടയില്ലെങ്കിലും രാജസ്ഥാന്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ സന്ദീപ് ശര്‍മക്ക് പകരം ആകാശ് മധ്‌വാളിന് ഇന്ന് അവസരം നല്‍കിയേക്കും. കഴിഞ്ഞ ആഴ്ചയിലെ അപേക്ഷിച്ച് മഴ ഭീഷണിയില്ലാത്തതിനാല്‍ മുഴുവന്‍ ഓവര്‍ മത്സരം തന്നെ ഇന്ന് പ്രതീക്ഷിക്കാം. 

വീണക്കെതിരെ എസ്എഫ്ഐ.ഒ കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകൾ

കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ എസ്എഫ്ഐ.ഒ കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകളെന്ന് വിവരം.

എക്‌സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളർച്ച താഴോട്ടേക്കായിരുന്നുവെന്നും കുറ്റപത്രം വിശദീകരിക്കുന്നു. സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൻ്റെ മുഖ്യ ആസൂത്രകയാണ് വീണയെന്നാണ് എസ്എഫ്ഐ.ഒ കുറ്റപത്രത്തിൽ പറയുന്നത്.

കൊച്ചിയിലെ അഡീഷണൽ സെഷൻസ് ഏഴാം നമ്പർ കോടതിയിലാണ് എസ് എഫ് ഐ ഒ കുറ്റപത്രം നൽകിയത്. ഈ റിപ്പോർട്ടിൽ തുടർ നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇല്ലാത്ത സേവനത്തിന്റെ പേരിൽ 2.78 കോടി രൂപ സിഎംആർഎൽ നിന്ന് വീണ കൈപ്പറ്റിയെന്നാണ് എസ് എഫ് ഐ ഒ കണ്ടെത്തൽ. 

പ്രതിവർഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് വീണയുടെ എക്‌സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സിഎംആർഎല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം. 2017 മുതൽ 2019 വരെ കാലയളവിൽ സിഎംആർഎല്ലുമായി ഇടപാടുകൾ നടത്തി.

പ്രതിമാസം അഞ്ച് ലക്ഷം രൂപ സിഎംആർഎല്ലിൽ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിലും മൂന്ന് ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

‘അപലപനീയം’; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് താലിബാൻ

കാബൂൾ: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് താലിബാൻ രംഗത്ത്. അഫ്ഗാനിസ്ഥാനിലെ താലിബാൻ വിദേശകാര്യമന്ത്രാലയമാണ് ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയത്. പഹൽഗാം ഭീകരാക്രമണം അപലപനീയമെന്നും ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും ആണ് താലിബാൻ വ്യക്തമാക്കിയത്.

അതേസമയം മേഖലയിൽ സുസ്ഥിരത ഉറപ്പാക്കുന്ന ശ്രമങ്ങളെ ഇല്ലാതാക്കുന്നതാണ് ഭീകരാക്രമണം എന്നും  ഇസ്‍ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്താൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് വ്യക്തമാക്കുന്നു.

മാർപാപ്പയുടെ സംസ്കാര ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കെടുക്കും

തിരുവനന്തപുരം: അന്തരിച്ച ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ ചുമതലപ്പെടുത്തി.

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ.

വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. 

ഭീകരതയ്ക്ക് മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ശ്രീനഗര്‍: ഭീകരതയ്ക്ക് മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ശ്രീനഗര്‍ പൊലീസ് ആസ്ഥാനത്ത് കേന്ദ്രമന്ത്രി അമിത് ഷാ ആദരാഞ്ജലി അര്‍പ്പിച്ചു.

നിഷ്ഠൂരമായ ഭീകരാക്രമണത്തിന്റെ കുറ്റവാളികളെ വെറുതെ വിടില്ലെന്നും പഹല്‍ഗാം സന്ദര്‍ശിച്ച ശേഷം അമിത് ഷാ പറഞ്ഞു. ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ അമിത് ഷാ കണ്ടു.

ഡോ.എ. ജയതിലക്  അടുത്ത ചീഫ് സെക്രട്ടറിയാകും

തിരുവനന്തപുരം: ഡോ.എ.ജയതിലക് സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയാകും. നിലവിലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ്റെ സർവീസ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ജയതിലകിൻ്റെ നിയമനം.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.  1991 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. 2026 ജൂൺ വരെയാണ് അദ്ദേഹത്തിൻ്റെ സർവീസ് കാലാവധി.

സംസ്ഥാനത്തിൻ്റെ വികസന പദ്ധതികൾക്ക് മുൻഗണനയെന്ന് പുതിയ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് പുതിയ ചുമതലയെ കുറിച്ച് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.  

വിവാദങ്ങളോട് പ്രതികരിക്കാനില്ല.  വയനാട് പുനരധിവാസ പദ്ധതി നിശ്ചയിച്ച സമയത്ത് പൂർത്തിയാക്കും. താൻ പിടിവാശിക്കാരനല്ല. കാര്യങ്ങൾ കൃത്യമായി നടക്കണമെന്ന നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു