കോഴിക്കോട്: മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. കോഴിക്കോട് കൂടരഞ്ഞി പെരുമ്പുള കുര്യന്‍റെ കൃഷിയിടത്തിലെ പതിനഞ്ച് മീറ്ററോളം താഴ്ചയുള്ള കിണറ്റില്‍ ചൊവ്വാഴ്ചയാണ് പുലി വീണത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കിണറ്റിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയത്. പുറത്തെത്തിച്ച പുലി ആരോഗ്യവാനാണെന്ന് വനംവകുപ്പ് അറിയിച്ചു. താമരശ്ശേരി റേഞ്ച് ഓഫിസിലേക്ക് മാറ്റിയ പുലിയെ കൂടുതൽ പരിശോധനയ്ക്കുശേഷം ഉള്‍ക്കാട്ടിൽ തുറന്നുവിടുന്നതിലടക്കം തീരുമാനമെടുക്കും. പുലിയെ പിടിക്കാനായി കിണറ്റിനുള്ളില്‍ ഇന്നലെയാണ് കൂട് സ്ഥാപിച്ചിരുന്നത്. കിണറ്റിനുള്ളില്‍ ഇറക്കാവുന്നതരത്തിലുള്ള ചെറിയ കൂടാണ് സ്ഥാപിച്ചത്.
മകളോട് മോശമായി പെരുമാറി; യുവാവിനെ ചെരുപ്പൂരി അടിച്ചു മാതാവ്
ഡെറാഡൂൺ ∙ മകളോട് മോശമായി പെരുമാറിയ യുവാവിനെ മാതാവ് ചെരിപ്പൂരി അടിക്കുന്ന ദൃശ്യം പുറത്ത്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് മകളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സ്ത്രീ യുവാവിനെ ചെരിപ്പു കൊണ്ടടിച്ചത്. ഇതിന്റെ വിഡിയോദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദേശീയ മാധ്യമങ്ങൾ അടക്കം വിഷയം വാർത്തയാക്കി. സംഭവം നടന്നിട്ട് ഏതാനും ദിവസങ്ങളായെന്നും ഇപ്പോഴാണ് വിഡിയോ പ്രചരിച്ചതെന്നുമാണ് വിവരം.
ദീപാവലി ആഘോഷിക്കാനാകില്ല; ഇറ്റലിയിൽ നിന്ന് ഡൽഹയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി
റോം ∙ ദീപാവലിക്ക് നാട്ടിലെത്താനായി വിമാനം ബുക്ക് ചെയ്ത നൂറുകണക്കിന് യാത്രക്കാരെ വലച്ച് ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി. സാങ്കേതിക പ്രശ്‌നം കാരണമാണ് മിലാനിൽ നിന്ന് ഡൽഹിയിലേക്കുള്ള എഐ138 വിമാനം റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചത്.
‘‘മിലാനിൽ നിന്ന് ഡൽഹിയിലേക്കുള്ള എഐ138 വിമാനം റദ്ദാക്കി. എല്ലാ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് വിമാനം റദ്ദാക്കിയത്. വിമാനത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് യാത്ര നീട്ടിവച്ചത്’’ – എയർ ഇന്ത്യ വക്താവ് അറിയിച്ചു.
എയർ ഇന്ത്യയിലും മറ്റ് എയർലൈനുകളിലും സീറ്റ് ലഭ്യത അടിസ്ഥാനമാക്കി ഒക്ടോബർ 20നോ അതിനുശേഷമോ ബദൽ വിമാനങ്ങളിൽ യാത്രക്കാരെ ഡൽഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിശദീകരണം. ഇതോടെ ഒക്ടോബർ 20ന് ദീപാവലി ആഘോഷിക്കാൻ ആർക്കും കഴിയില്ല. എല്ലാ യാത്രക്കാർക്കും ഹോട്ടലിൽ താമസ സൗകര്യം ഒരുക്കി. ഭക്ഷണം ഉൾപ്പെടെ ആവശ്യമായ സഹായവും നൽകും. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ആത്മാർഥമായി ഖേദിക്കുന്നുവെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്.
ദീപാവലി ആഘോഷിക്കാനാകില്ല; ഇറ്റലിയിൽ നിന്ന് ഡൽഹയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി
റോം ∙ ദീപാവലിക്ക് നാട്ടിലെത്താനായി വിമാനം ബുക്ക് ചെയ്ത നൂറുകണക്കിന് യാത്രക്കാരെ വലച്ച് ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി. സാങ്കേതിക പ്രശ്‌നം കാരണമാണ് മിലാനിൽ നിന്ന് ഡൽഹിയിലേക്കുള്ള എഐ138 വിമാനം റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചത്.
‘‘മിലാനിൽ നിന്ന് ഡൽഹിയിലേക്കുള്ള എഐ138 വിമാനം റദ്ദാക്കി. എല്ലാ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് വിമാനം റദ്ദാക്കിയത്. വിമാനത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് യാത്ര നീട്ടിവച്ചത്’’ – എയർ ഇന്ത്യ വക്താവ് അറിയിച്ചു.
എയർ ഇന്ത്യയിലും മറ്റ് എയർലൈനുകളിലും സീറ്റ് ലഭ്യത അടിസ്ഥാനമാക്കി ഒക്ടോബർ 20നോ അതിനുശേഷമോ ബദൽ വിമാനങ്ങളിൽ യാത്രക്കാരെ ഡൽഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിശദീകരണം. ഇതോടെ ഒക്ടോബർ 20ന് ദീപാവലി ആഘോഷിക്കാൻ ആർക്കും കഴിയില്ല. എല്ലാ യാത്രക്കാർക്കും ഹോട്ടലിൽ താമസ സൗകര്യം ഒരുക്കി. ഭക്ഷണം ഉൾപ്പെടെ ആവശ്യമായ സഹായവും നൽകും. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ആത്മാർഥമായി ഖേദിക്കുന്നുവെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്.
ഗാസയിൽ ഇസ്രയേൽ ഷെല്ലാക്രമണം; ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ടു
ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ സെയ്തൂൺ മേഖലയിലാണ് സംഭവം. വെള്ളിയാഴ്ച്ച രാത്രിയിലാണ് അബു ഷാബാൻ എന്ന കുടുംബത്തിലെ അംഗങ്ങൾ സഞ്ചരിച്ചിരുന്ന ബസിന് നേരേ ഇസ്രയേൽ സൈനികർ ഷെല്ലാക്രമണം നടത്തിയത്. ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ തങ്ങളുടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ട്.
അബു ഷാബാൻ എന്ന കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസാൽ എഎഫ്‌പിയോട് പറഞ്ഞു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. കുടുംബത്തെ ഇല്ലാതാക്കിയതിൽ ഇസ്രയേലിന് ന്യായീകരിക്കാവുന്ന ഒരു കാരണവുമില്ലെന്നാണ് ഹമാസ് നേതൃത്വത്തിന്റെ പ്രതികരണം.
വെള്ളിയാഴ്ച രാത്രിയിലാണ് ഇസ്രയേൽ ടാങ്ക് ഷെൽ ബസിനു മേൽ പതിച്ചത്. എട്ട് ദിവസങ്ങൾക്ക് മുൻപാണ് ഇസ്രയേൽ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതും സൈനിക പിന്മാറ്റം ആരംഭിച്ചതും. വെടിനിർത്തൽ ധാരണയ്ക്ക് ശേഷം ഇസ്രയേൽ സൈനികർ ഭാഗമായ ഏറ്റവും മാരകമായ ആക്രമണമാണ് സെയ്തൂൺ മേഖലയിലുണ്ടായതെന്നാണ് പുറത്തു വരുന്ന വിവരം.
അതേ സമയം, ഇസ്രയേൽ സൈന്യത്തിന്റെ അധീനതയിലുള്ള മേഖലയിലേക്ക് എത്തിയ ബസിന് നേരേയാണ് തങ്ങൾ ആക്രമണം നടത്തിയത് എന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബസിനുനേരേ വെടിയുതിർക്കുകയായിരുന്നു എന്ന് ഐഡിഎഫ് പറയുന്നു. ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ഗാസ മുനമ്പിന്റെ പകുതിയിലധികം മേഖലയിലും ഇസ്രയേൽ സൈനികർ ഇപ്പോഴും തുടരുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
ഗാസയിൽ ഇസ്രയേൽ ഷെല്ലാക്രമണം; ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ടു
ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ സെയ്തൂൺ മേഖലയിലാണ് സംഭവം. വെള്ളിയാഴ്ച്ച രാത്രിയിലാണ് അബു ഷാബാൻ എന്ന കുടുംബത്തിലെ അംഗങ്ങൾ സഞ്ചരിച്ചിരുന്ന ബസിന് നേരേ ഇസ്രയേൽ സൈനികർ ഷെല്ലാക്രമണം നടത്തിയത്. ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ തങ്ങളുടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ട്.
അബു ഷാബാൻ എന്ന കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസാൽ എഎഫ്‌പിയോട് പറഞ്ഞു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. കുടുംബത്തെ ഇല്ലാതാക്കിയതിൽ ഇസ്രയേലിന് ന്യായീകരിക്കാവുന്ന ഒരു കാരണവുമില്ലെന്നാണ് ഹമാസ് നേതൃത്വത്തിന്റെ പ്രതികരണം.
വെള്ളിയാഴ്ച രാത്രിയിലാണ് ഇസ്രയേൽ ടാങ്ക് ഷെൽ ബസിനു മേൽ പതിച്ചത്. എട്ട് ദിവസങ്ങൾക്ക് മുൻപാണ് ഇസ്രയേൽ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതും സൈനിക പിന്മാറ്റം ആരംഭിച്ചതും. വെടിനിർത്തൽ ധാരണയ്ക്ക് ശേഷം ഇസ്രയേൽ സൈനികർ ഭാഗമായ ഏറ്റവും മാരകമായ ആക്രമണമാണ് സെയ്തൂൺ മേഖലയിലുണ്ടായതെന്നാണ് പുറത്തു വരുന്ന വിവരം.
അതേ സമയം, ഇസ്രയേൽ സൈന്യത്തിന്റെ അധീനതയിലുള്ള മേഖലയിലേക്ക് എത്തിയ ബസിന് നേരേയാണ് തങ്ങൾ ആക്രമണം നടത്തിയത് എന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബസിനുനേരേ വെടിയുതിർക്കുകയായിരുന്നു എന്ന് ഐഡിഎഫ് പറയുന്നു. ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ഗാസ മുനമ്പിന്റെ പകുതിയിലധികം മേഖലയിലും ഇസ്രയേൽ സൈനികർ ഇപ്പോഴും തുടരുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
കേരളത്തിൽ അതിതീവ്ര മഴ; മിന്നൽപ്രളയത്തിനും സാധ്യത; ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പല സ്ഥലങ്ങളിലും മിന്നൽപ്രളയമുണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അറബിക്കടലിൽ കേരള തീരത്തോടടുത്തുള്ള തീവ്രന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്ന ന്യൂനമർദവുമാണ് കേരളത്തിൽ കനത്ത മഴയ്ക്കുള്ള കാരണം.
അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. ലക്ഷദ്വീപിലും ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മഴയുടെ തീവ്രത അനുസരിച്ച് ജാഗ്രതാ നിർദ്ദേശങ്ങളിൽ മാറ്റം വരുമെന്നാണ് സൂചന. ഈ മാസം അവസാനം വരെ കേരളത്തിൽ അതിശക്തമായ മഴയായിരിക്കും എന്നാണ് കാലാവസ്ഥാ കേന്ദ്രം സൂചിപ്പിക്കുന്നത്.
‘തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ നല്ല മനുഷ്യൻ, പക്ഷെ അദ്ദേഹത്തെ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണ്’; മേയറെ പുകഴ്ത്തി കേന്ദ്ര മന്ത്രി സുരേഷ്‍ ഗോപി
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷൻ മേയറെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മേയര്‍ എംകെ വര്‍ഗീസിനെയാണ് സുരേഷ്‌ഗോപി പുകഴ്ത്തിയത്. മേയർ നല്ല മനുഷ്യനാണെന്നും പക്ഷെ അദ്ദേഹത്തെ ചങ്ങലയിൽ ബന്ധിച്ചിരിക്കുകയാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. ചങ്ങലയ്ക്കിട്ടിരിക്കുന്നതിനാൽ തന്നെ മേയർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ഒരു വ്യത്യസ്തമായ മനോഭാവം ഉണ്ടായിട്ടുണ്ടെന്നും അതിന് ആരംഭം കുറിച്ചതാവട്ടെ തൃശൂരിൽ നിന്നുമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ചില ആളുകൾ ജനങ്ങളുടെ ഈ വ്യത്യസ്തമായ മനോഭാവം കണ്ട് ഭയന്നിരിക്കുകയാണെന്നും അതുകൊണ്ടാണ് തന്റെ പരിപാടിയായ കലുങ്കിനെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
തൃശൂരിൽ ഒരു എം.പി വേണമെന്ന് നിങ്ങൾ ആഗ്രഹിച്ചെങ്കിൽ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിൽ അഞ്ച് എണ്ണം എങ്കിലും ബിജെപിയ്ക്ക് സമ്മാനിക്കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു. ശുദ്ധീകരണത്തിന്‍റെ പാതയിലാണ് ഇപ്പോഴെന്നും സുരേഷ് ഗോപി പറഞ്ഞു. വരന്തരപ്പിള്ളിയിൽ നടന്ന കലുങ്ക് സൗഹൃദ സദസിൽ സംസാരിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ നല്ല മനുഷ്യൻ, പക്ഷെ അദ്ദേഹത്തെ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണ്’; മേയറെ പുകഴ്ത്തി കേന്ദ്ര മന്ത്രി സുരേഷ്‍ ഗോപി
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷൻ മേയറെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മേയര്‍ എംകെ വര്‍ഗീസിനെയാണ് സുരേഷ്‌ഗോപി പുകഴ്ത്തിയത്. മേയർ നല്ല മനുഷ്യനാണെന്നും പക്ഷെ അദ്ദേഹത്തെ ചങ്ങലയിൽ ബന്ധിച്ചിരിക്കുകയാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. ചങ്ങലയ്ക്കിട്ടിരിക്കുന്നതിനാൽ തന്നെ മേയർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ഒരു വ്യത്യസ്തമായ മനോഭാവം ഉണ്ടായിട്ടുണ്ടെന്നും അതിന് ആരംഭം കുറിച്ചതാവട്ടെ തൃശൂരിൽ നിന്നുമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ചില ആളുകൾ ജനങ്ങളുടെ ഈ വ്യത്യസ്തമായ മനോഭാവം കണ്ട് ഭയന്നിരിക്കുകയാണെന്നും അതുകൊണ്ടാണ് തന്റെ പരിപാടിയായ കലുങ്കിനെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
തൃശൂരിൽ ഒരു എം.പി വേണമെന്ന് നിങ്ങൾ ആഗ്രഹിച്ചെങ്കിൽ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിൽ അഞ്ച് എണ്ണം എങ്കിലും ബിജെപിയ്ക്ക് സമ്മാനിക്കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു. ശുദ്ധീകരണത്തിന്‍റെ പാതയിലാണ് ഇപ്പോഴെന്നും സുരേഷ് ഗോപി പറഞ്ഞു. വരന്തരപ്പിള്ളിയിൽ നടന്ന കലുങ്ക് സൗഹൃദ സദസിൽ സംസാരിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ നല്ല മനുഷ്യൻ, പക്ഷെ അദ്ദേഹത്തെ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണ്’; മേയറെ പുകഴ്ത്തി കേന്ദ്ര മന്ത്രി സുരേഷ്‍ ഗോപി
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷൻ മേയറെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മേയര്‍ എംകെ വര്‍ഗീസിനെയാണ് സുരേഷ്‌ഗോപി പുകഴ്ത്തിയത്. മേയർ നല്ല മനുഷ്യനാണെന്നും പക്ഷെ അദ്ദേഹത്തെ ചങ്ങലയിൽ ബന്ധിച്ചിരിക്കുകയാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. ചങ്ങലയ്ക്കിട്ടിരിക്കുന്നതിനാൽ തന്നെ മേയർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ഒരു വ്യത്യസ്തമായ മനോഭാവം ഉണ്ടായിട്ടുണ്ടെന്നും അതിന് ആരംഭം കുറിച്ചതാവട്ടെ തൃശൂരിൽ നിന്നുമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ചില ആളുകൾ ജനങ്ങളുടെ ഈ വ്യത്യസ്തമായ മനോഭാവം കണ്ട് ഭയന്നിരിക്കുകയാണെന്നും അതുകൊണ്ടാണ് തന്റെ പരിപാടിയായ കലുങ്കിനെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
തൃശൂരിൽ ഒരു എം.പി വേണമെന്ന് നിങ്ങൾ ആഗ്രഹിച്ചെങ്കിൽ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിൽ അഞ്ച് എണ്ണം എങ്കിലും ബിജെപിയ്ക്ക് സമ്മാനിക്കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു. ശുദ്ധീകരണത്തിന്‍റെ പാതയിലാണ് ഇപ്പോഴെന്നും സുരേഷ് ഗോപി പറഞ്ഞു. വരന്തരപ്പിള്ളിയിൽ നടന്ന കലുങ്ക് സൗഹൃദ സദസിൽ സംസാരിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
