ഇതാണ് കേരള സ്റ്റോറി!  മലയാളികൾ കുഞ്ഞു മിയയുടെ ചികിത്സക്ക് സ്വരൂപിച്ചത് 16.5 കോടി രൂപ 

0

കൊച്ചി:  മലയാളി ഒരിക്കല്‍ കൂടി കൈക്കോർത്തു. കുഞ്ഞു മിയയുടെ ജീവിതം കാക്കാൻ 16.5 കോടി രൂപയുടെ മരുന്നായിരുന്നു വേണ്ടിയിരുന്നത്.

അപൂര്‍വ രോഗം ബാധിച്ച് ജീവിതത്തോട് പോരാടുന്ന ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞു മിയയുടെ ചികിത്സക്കായി വേണ്ട 16.5 കോടി രൂപ വെറും മൂന്ന് ദിവസം കൊണ്ടാണ് മലയാളി മനസ് അക്കൗണ്ടില്‍ എത്തിച്ചത്.

മൂവാറ്റുപുഴ ഏനനല്ലൂര്‍ സ്വദേശികളായ ജിനുവിന്റെയും നിമ്മിയുടെയും മകളായ മിയ മറിയം ജിനുവിന് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വവും ഗുരുതരവുമായ ജനിതക രോഗമാണെന്ന് തിരിച്ചറിഞ്ഞത് ദിവസങ്ങള്‍ക്ക് മുന്‍പാണ്.

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ 16 കോടിയിലധികം രൂപ വിലവരുന്ന ജീന്‍ തെറാപ്പി മരുന്നു വിദേശത്ത് നിന്ന് എത്തിക്കണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ കുടുംബം കടുത്ത ആശങ്കയിലായിരുന്നു.

കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം ഡോ. സ്മിലു മോഹന്‍ലാലിന്റെ മോല്‍നോട്ടത്തിനാണ് നിലവിന്‍ കുഞ്ഞിന്റെ ചികിത്സ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here