75-ാമത് ചിത്രം ഉലകനായകനൊപ്പം; സന്തോഷം പങ്കുവെച്ച് ജേക്സ് ബിജോയ്

മ്യൂസിക് ഡയറക്ടർ ജേക്സ് ബിജോയ് തന്റെ എഴുപത്തി അഞ്ചാമത് ചിത്രം സാക്ഷാൽ കമൽ ഹാസനൊപ്പം.

മലയാളത്തിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച ലോകയും തുടരുവും കണ്ട ശേഷം കമൽ ഹാസൻ ജേക്സ് ബിജോയിയെ അഭിനന്ദിച്ചിരുന്നു.

അതിനു ശേഷമാണ് പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർമാരായ അൻപ് അറിവ് സഹോദരങ്ങളുടെ കമൽ ഹാസൻ നായകനാകുന്ന ആദ്യ സംവിധാന ചിത്രത്തിൽ ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

കേരളത്തിലെ സംഗീത മേഖലയിൽ നിന്ന് കമൽ ഹാസനെ പോലെയുള്ള ഒരു ലെജന്റിന്റെ ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ജേക്സ് ബിജോയ് പറഞ്ഞു.

കമൽ ഹാസൻ അൻപറിവ് ചിത്രത്തിന്റെ ഷൂട്ടിംഗ്, മറ്റു അണിയറപ്രവർത്തകരുടെ വിവരങ്ങൾ വരും നാളുകളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഗുരുവായൂരിൽ റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ വീണ്ടും കേസെടുത്തു

തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ ഗുരുവായൂർ പൊലീസ് കേസെടുത്തു.

പടിഞ്ഞാറേ നടയിൽ നിന്നാണ് ജസ്ന റീൽസ് ചിത്രീകരിച്ചത്. നേരത്തെ ഇവർ റീൽസ്  ചിത്രീകരിച്ചതും കേക്ക് മുറിച്ചതും ഹൈക്കോടതിയിൽ പരാതിയായി എത്തിയിരുന്നു.

തുടർന്ന് ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിൽ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം നിലനിൽക്കുകയാണ് ജസ്ന വീണ്ടും റീൽസ് ചിത്രീകരിച്ചത്.

ജസ്ന സലീമിനൊപ്പം ആർ എൽ ബ്രൈറ്റ് ഇൻ എന്ന വ്‌ളോഗർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് കേസെടുത്തത്.

ജില്ലാ കോടതികളിലെ കേസ് വിവരങ്ങൾ ഇനി വാട്സ് ആപ്പില്‍ ലഭ്യമാകും

കൊച്ചി: ജില്ലാ കോടതികളിലെ കേസുകളുടെ വിവരങ്ങൾ കക്ഷികൾക്കും അഭിഭാഷകർക്കും ഇനി വാട്‌സ് ആപ്പ് മുഖേന ലഭിക്കും.

ജില്ലാ പ്രിൻസിപ്പൽ കോടതി മുതൽ മുൻസിഫ് കോടതി വരെയാണ് ഈ സൗകര്യം ലഭ്യമാകുക.

നേരത്തെ ഹൈക്കോടതി വിവരങ്ങൾ വാട്‌സ് ആപ്പിൽ ലഭ്യമാക്കിയിരുന്നു. ഡിസ്ട്രിക്ട് കോർട്ട് കേസ് മാനേജ്‌മെന്റ് സിസ്റ്റത്തിൽനിന്ന് മാത്രമേ സന്ദേശം ലഭ്യമാകൂവെന്നതിനാൽ സിസ്റ്റത്തിൽ വാട്സ് ആപ്പ് നമ്പർ ലഭ്യമാക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാർ അറിയിച്ചു.

മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പണം പിടികൂടി, ഒളിപ്പിച്ചത് കാറിൻ്റെ രഹസ്യ അറയിൽ; 1.31 കോടി രൂപയുമായി ഒരാൾ പിടിയിൽ

0

പാലക്കാട്: പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ അനധികൃതമായി പണം കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.31 കോടി രൂപയുമായാണ് ഒരാളെ പോലീസ് പിടികൂടിയത്. ജില്ലാ ലഹരിവിരുദ്ധ സ്കോഡും കൊഴിഞ്ഞാമ്പാറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്. ശനിയാഴ്ച രാവിലെ ആറുമണിക്ക് വേലന്താളത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. 1,31,50,000 രൂപയാണ് (ഒരു കോടി മുപ്പത്തൊന്ന് ലക്ഷത്തി അമ്പതിനായിരം രൂപ) പിടിച്ചെടുത്തത്. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചിരുന്ന പണമാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട വാഹനത്തിലുണ്ടായിരുന്ന മലപ്പുറം പെരിന്തൽമണ്ണ, രാമപുരം, പനങ്ങ നര, പൂളയ്ക്കൽ വീട്ടിൽ എസ് സുഫിയാൻ (47) എന്നയാളെ പോലീസ് പിടികൂടി. ഇയാൾ കൊഴിഞ്ഞാമ്പാറ പോലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തും.

സാമന്തയും രാജ് നിദിമോരുവും പ്രണയത്തിലോ?

തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയും ‘ഫാമിലി മാൻ’ വെബ് സീരീസ് സംവിധയകാൻ രാജ് നിദിമോരുവും പ്രണയത്തിലെന്ന അഭ്യൂഹങ്ങൾ ബലപ്പെടുത്തി പുതിയ ചിത്രങ്ങൾ.

സാമന്തയുടെ പെർഫ്യൂം ബ്രാൻഡിന്റെ ലോഞ്ചിനിടെ രാജിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.നിരവധി പേരാണ് സാമന്തയ്ക്ക് ആശംസകളുമായി ചിത്രത്തിന് താഴെ എത്തുന്നത്.

അതേസമയം രാജ് നിദിമോരുവുമായി സാമന്ത ഡേറ്റിങ്ങിൽ ആണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വിവിധ ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.രാജ് നിദിമോരു സംവിധാനം ചെയ്ത ഫാമിലി മാൻ സീസൺ 2, സിറ്റാഡൽ ഹണി ബണി എന്നീ സീരീസുകളിൽ സാമന്ത പ്രധാന വേഷത്തിലെത്തിയിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഹൃദ്രോഗിയായ വേണു മരിച്ച സംഭവം; ആശുപത്രി അധികൃതരുടെ വാദം തള്ളുന്ന ചികിത്സാ രേഖകൾ പുറത്ത്, ‘വേണുവിന്റെ ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നു’

0

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണ് ഹൃദ്രോഗി ആയ കൊല്ലം പന്മന സ്വദേശി വേണു (48) മരിച്ചതെന്ന കുടുംബത്തിന്റെ പരാതി സത്യമാണെന്ന് തെളിയിക്കുന്ന ചികിത്സ രേഖകൾ പുറത്ത്. വേണുവിന്റെ ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്. ഇതോടെ മരിച്ച വേണുവിന്റെ ക്രിയാറ്റിൻ ലെവൽ കൂടുതൽ ആയിരുന്നുവെന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ വാദം ആണ് പൊളിഞ്ഞത്.  ആശുപത്രിയിൽ ചികിത്സ കിട്ടാതെ തന്നെയാണ് വേണു മരണപ്പെട്ടതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ക്രിയാറ്റിൻ കൂടിയതുകൊണ്ട് ആൻജിയോഗ്രാം സാധ്യമാക്കുമായിരുന്നില്ലെന്ന് ആയിരുന്നു ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.

ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ചികിത്സയിലിരിക്കെ ഓട്ടോ ഡ്രൈവറായ 48 കാരൻ വേണു മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാൻ വേണു മരിച്ചതെന്ന് പരാതിയുമായി കുടുംബം രംഗത്തെത്തുകയും ചെയ്തിരുന്നു. വേണുവിന് ആവശ്യമായ ചികിത്സ ആശുപത്രിയിൽ നിന്നും ലഭിച്ചിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് വേണു തന്റെ സുഹൃത്തിന് ഇക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് അയച്ച ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു തന്റെ സുഹൃത്തിനോട് വ്യക്തമാക്കി പറയുന്ന ഓഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. തനിക്കെന്തെങ്കിലും പറ്റിയ ശബ്ദ സന്ദേശം പുറത്തുവിടണമെന്നും വേണു സുഹൃത്തിനോട് പറഞ്ഞത്.

ഹൃദ്രോഗിയായ വേണു കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവിടെ നിന്ന് രോഗാവസ്ഥ മൂർച്ഛിച്ചപ്പോഴായിരുന്നു എമർജൻസിയായി ആഞ്ചിയോപ്ലാസ്റ്റി ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. എന്നാൽ ആശുപത്രിയിലെത്തിച്ച് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കൽ കോളേജിൽ രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നത്.

സംഭവത്തിൽ ആശുപത്രി അധികൃതർ നൽകിയ വിശദീകരണം ആഞ്ചിയോപ്ലാസ്റ്റിക്കുള്ള സമയം കഴിഞ്ഞപ്പോഴായിരുന്നു വേണുവിനെ ആശുപത്രിയിൽ എത്തിച്ചതെന്നാണ്. അതിനാൽ മരുന്ന് ചികിത്സ മാത്രമാണ് നൽകിയതെന്നും ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. എല്ലാ രോ​ഗികളും ഒരുപോലെയാണെന്നും പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാ ചികിത്സയും നൽകിയെന്നുമാണ് ഡോക്ടർമാരുടെ അവകാശ വാദം. തിരു. മെഡി. കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ.മാത്യു ഐപ്പ് ആണ് മാധ്യമങ്ങളോട് സംസാരിച്ചത്. വേണുവിന് ചികിത്സ നൽകിയതിൽ വീഴ്ചയില്ലെന്നും വേദന തുടങ്ങി 24 മണിക്കൂർ ശേഷമാണ് എത്തിയതെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഹൃദയാഘാതം എന്ന് സ്ഥിരീകരിച്ചു. സമയം വൈകിയത് കൊണ്ട് പ്രാഥമിക ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെ നൽകാൻ സാധിച്ചില്ല. മറ്റ് മരുന്നുകൾ നൽകി. അഞ്ചിന് വൈകിട്ട് ഹാർട്ട് ഫെയ്ലിയർ ഉണ്ടായി. ഏറ്റവും മികച്ച ചികിത്സ നൽകിയെന്നാണ് ഡോക്ടര്‍ അവകാശപ്പെടുന്നത്.

അതേസമയം വേണുവിന്റെ മരണത്തിൽ മുഖ്യമന്ത്രിയ്ക്കും ആരോഗ്യ മന്ത്രിക്കും കുടുംബം പരാതി നൽകിയിരുന്നു. പരാതിയില്‍ അടിയന്തര അന്വേഷ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ അന്വേഷണം നടത്തിയതിന്റെ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. വേണുവിന് ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്നായിരുന്നില്ല എന്നാണ് മെഡിക്കൽ കോളജ് അധികൃതർ ആവർത്തിക്കുന്നത് അജ്ഞിയോഗ്രാം ചെയ്യാതിരുന്നതിലും വീഴ്ച ഇല്ലെന്നായിരുന്നു വാദം.. ഡിഎംഇയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പിന്റെ തുടർനടപടികൾ സ്വീകരിക്കുക.

പാമ്പുകൾ വീടിനരികെ! സന്ധ്യയ്ക്കും അതിരാവിലെയും വാതിലുകൾ തുറന്നിടരുതെന്ന് വനംവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

0

കോട്ടയം: മഞ്ഞും പിന്നാലെയുള്ള ചൂടും മൂലം പാമ്പുകളുടെ സഞ്ചാരം കൂടുന്നതായി വനംവകുപ്പ് മുന്നറിയിപ്പ് നൽകി. വീടുകളുടെ ചുറ്റുപാടുകളിൽ പാമ്പുകൾ കൂടുതലായി കാണപ്പെടുന്നതോടെ ജാഗ്രത പാലിക്കണമെന്ന് വകുപ്പിന്റെ നിർദേശം.

പാമ്പുകളുടെ ഇണചേരൽ സമയമായതിനാൽ, അവ കൂടുതൽ സജീവരാകുന്ന കാലമാണിത്. മലയോരവും പടിഞ്ഞാറൻ മേഖലയുമായ നിരവധി വീടുകളിൽ നിന്ന് പാമ്പുകളെ പിടികൂടിയതായി റിപ്പോർട്ടുകൾ പറയുന്നു. പാടശേഖരങ്ങളും റബർ തോട്ടങ്ങളും ഇപ്പോൾ പാമ്പുകളുടെ പ്രധാന വിഹാരകേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.

പ്രളയത്തിന് ശേഷം വനമേഖലയിൽ മാത്രമുണ്ടായിരുന്ന പാമ്പുകൾ നാട്ടിൻപുറങ്ങളിലേക്ക് നീങ്ങിയതായും നാട്ടുകാർ പറയുന്നു. പുഴയോരങ്ങളിലും കുറ്റിക്കാടുകളിലും അപരിചിത ഇനത്തിലുള്ള പാമ്പുകൾ കാണപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു.

ഒക്ടോബർ മുതൽ പ്രജനനകാലം

ഒക്ടോബർ മുതൽ പാമ്പുകളുടെ പ്രജനനകാലമാണ്. ഇണചേരൽ സമയത്ത് പെൺ പാമ്പുകളുടെ ഫിറോമോണുകളിൽ ആകൃഷ്ടരായി ആൺ പാമ്പുകൾ വീടുകളിലേക്കും പരിസരങ്ങളിലേക്കും സഞ്ചരിക്കുന്നു. ചൂട് കൂടുമ്പോൾ ശരീരത്തിലെ താപനില നിലനിർത്താൻ പാമ്പുകൾ കൂടുതൽ സജീവമാകുമെന്നും, അപ്രതീക്ഷിതമായി സമീപിക്കുമ്പോൾ ആക്രമണശീലമുണ്ടാകാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വനംവകുപ്പ് പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ പ്രത്യേകമായി പരിശീലനം നേടിയ വോളണ്ടിയർമാരെ നിയോഗിച്ചിരിക്കുകയാണ്. ആവശ്യമായാൽ ‘സർപ്പ’ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സഹായം തേടാമെന്ന് അധികൃതർ അറിയിച്ചു.

വനംവകുപ്പിന്റെ നിർദേശങ്ങൾ:-

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
നടപ്പുവഴികളിൽ നിന്ന് കാടുപടലങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യുക.
കെട്ടിടത്തിന് മുകളിലായി വളർന്ന മരശിഖരങ്ങൾ വെട്ടിമാറ്റുക.
മങ്ങിയ വെളിച്ചമുള്ള സന്ധ്യയിലും അതിരാവിലെയും സമയം കൂടുതൽ ശ്രദ്ധിക്കുക.
പാമ്പുകളെ കണ്ടാൽ ഉടൻ വനംവകുപ്പിനോ ട്രെയിനിംഗ് നേടിയ വോളണ്ടിയർമാരോടോ വിവരം അറിയിക്കുക.
വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നത് പോലെ, സന്ധ്യയ്ക്കും അതിരാവിലെയും വാതിലുകളും ജനാലകളും തുറന്നിടാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാന നിർദേശം. ഈ സമയങ്ങളിലാണ് പാമ്പുകൾ ഇര തേടിയിറങ്ങുന്നത് എന്നും അധികൃതർ അറിയിച്ചു.

ഡിവൈഡർ തകർത്ത സംഭവത്തിൽ അനിൽ അക്കരക്കെതിരെ കേസെടുത്ത് പൊലീസ്

തൃശൂർ : തൃശൂർ – കുന്നംകുളം ഡിവൈഡർ തല്ലിത്തകർത്ത സംഭവത്തിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരക്കെതിരെ പൊലീസ് കേസെടുത്തു.

ബിഎൻഎസ് 324(4) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 19160 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് എഫ്ഐആറിലുള്ളത്. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

പിഡബ്ല്യുഡി റോഡിൽ യൂ ടേൺ അടച്ചതിലാണ് അനിൽ അക്കരയുടെ പ്രകോപനം. മുതുവറ ക്ഷേത്രത്തിന് മുന്നിൽ ഉണ്ടായിരുന്ന യൂ ടേൺ അടച്ചു കെട്ടിയതോടെയാണ് ഡിവൈഡർ തല്ലിപ്പൊളിച്ചത്.

ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിന് മന്ത്രിമാർക്കൊപ്പം വേദി പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിൽ; വേദിയിൽ നിന്നും ഇറങ്ങി പോയി മിനി കൃഷ്ണകുമാര്‍

പാലക്കാട്: സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങിന്റെ വേദിയിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മന്ത്രിമാരായ എം ബി രാജേഷ്, വി ശിവൻകുട്ടി എന്നിവർക്കൊപ്പമാണ് രാഹുൽ വേദി പങ്കിട്ടത്.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്ര പരാതികൾ ഉയർന്നതിന് പിന്നാലെ ഇടത് സംഘടനകൾ അദ്ദേഹത്തെ പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് പറഞ്ഞിരുന്നു. മണ്ഡലത്തിലെ പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കില്ലെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നുമായിരുന്നു ഡിവൈഎഫ്‌ഐ പറഞ്ഞിരുന്നത്.

എന്നാൽ ആരോപണങ്ങൾക്ക് പിന്നാലെ സ്‌കൂൾ ശാസ്ത്രമേളയുടെ സംഘാടക സമിതി രൂപീകരണ യോഗത്തിൽനിന്ന് രാഹുലിനെ ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിദ്യാഭ്യാസ മന്ത്രിയും പറഞ്ഞിരുന്നു. വാർത്തയെല്ലാം വായിച്ച് കുട്ടികളുടെ ഇടയിൽ ആശങ്കയുണ്ടെന്നും രാഹുൽ സ്വയം ഒഴിഞ്ഞ് നിൽക്കുന്നതാണ് നല്ലതെന്നുമാണ് അന്ന് ശിവൻകുട്ടി പറഞ്ഞിരുന്നുത്. എന്നാൽ ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിലാണ് ആശംസ പ്രസംഗം നടത്തിയത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം രാഹുൽ പരിപാടിയിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർ വേദി വിട്ടിറങ്ങി. പാലക്കാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി കൃഷ്ണകുമാറാണ് പ്രതിഷേധിച്ച് വേദി വിട്ടത്.

മോൻസൻ മാവുങ്കലിന്റെ വാടക വീട്ടിൽ മോഷണം

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടിൽ മോഷണം. പൊലീസ് പരിശോധന നടത്തി വരികയാണ്. പരോളിലുള്ള മോൻസനുമായാണ് പരിശോധന നടത്തുന്നത്.

തട്ടിപ്പ് വസ്തുക്കൾ സൂക്ഷിച്ചിരുന്ന വീട്ടിലാണ് മോഷണം നടന്നത്. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. 20 കോടിയുടെ വസ്തുക്കൾ പോയെന്നാണ് പരാതി.

പുരാവസ്തു വിൽപ്പനക്കാരനെന്ന് അവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനായിരുന്നു മോൻസൻ മാവുങ്കൽ അറസ്റ്റിലായത്. 2017 മുതൽ 2020 വരെ 10 കോടി രൂപ മുതൽ മോൻസൻ തട്ടിയിരുന്നെന്നായിരുന്നു പരാതി.

കലൂരിലെ ഈ വാടക വീട് പുരാവസ്തു മ്യൂസിയം പോലെയായിരുന്നു മോൻസൻ കണക്കാക്കിയത്. 50,000 രൂപ മാസ വാടക നൽകിയാണ് വീടെടുത്തത്.

പുതുതായി ആരംഭിക്കുന്ന എറണാകുളം – ബംഗളൂരു വന്ദേ ഭാരത് നാളെ ഫ്ലാഗ് ഓഫ് ചെയ്യും

പുതുതായി ആരംഭിക്കുന്ന 06652 എറണാകുളം – ബംഗളൂരു വന്ദേ ഭാരത് ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും.രാവിലെ ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്യുക.കേരളത്തിലേക്കുള്ള മൂന്നാമത്തെ വന്ദേ ഭാരതാണ് ഇത്.കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലൂടെയാണ് പുതിയ ട്രെയിൻ ഓടുന്നത്.

ട്രെയിൻ നമ്പർ 22651 കെഎസ്ആർ ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ 05:10 ന് ആണ് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1:50 ഓടെ എറണാകുളത്ത് എത്തിച്ചേരുകയും ചെയ്യും.

ട്രെയിൻ നമ്പർ 22652 എറണാകുളം – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് 2:20 നാണ് എറണാകുളം ജങ്ഷനിൽ നിന്നും യാത്ര പുറപ്പെടുന്നത്. രാത്രി 11:00 ന് ബെംഗളൂരുവിൽ എത്തിച്ചേരുകയും ചെയ്യും.

കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകൾ ഉണ്ടാകുക.ബുധനാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിലാണ് എറണാകുളം – ബംഗളൂരു വന്ദേ ഭാരത് സർവീസ് നടത്തുന്നത്.

പുതുതായി ആരംഭിക്കുന്ന എറണാകുളം – ബംഗളൂരു വന്ദേ ഭാരത് നാളെ ഫ്ലാഗ് ഓഫ് ചെയ്യും

പുതുതായി ആരംഭിക്കുന്ന 06652 എറണാകുളം – ബംഗളൂരു വന്ദേ ഭാരത് ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും.രാവിലെ ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്യുക.കേരളത്തിലേക്കുള്ള മൂന്നാമത്തെ വന്ദേ ഭാരതാണ് ഇത്.കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലൂടെയാണ് പുതിയ ട്രെയിൻ ഓടുന്നത്.

ട്രെയിൻ നമ്പർ 22651 കെഎസ്ആർ ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ 05:10 ന് ആണ് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1:50 ഓടെ എറണാകുളത്ത് എത്തിച്ചേരുകയും ചെയ്യും.

ട്രെയിൻ നമ്പർ 22652 എറണാകുളം – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് 2:20 നാണ് എറണാകുളം ജങ്ഷനിൽ നിന്നും യാത്ര പുറപ്പെടുന്നത്. രാത്രി 11:00 ന് ബെംഗളൂരുവിൽ എത്തിച്ചേരുകയും ചെയ്യും.

കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകൾ ഉണ്ടാകുക.ബുധനാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിലാണ് എറണാകുളം – ബംഗളൂരു വന്ദേ ഭാരത് സർവീസ് നടത്തുന്നത്.

പുതുതായി ആരംഭിക്കുന്ന എറണാകുളം – ബംഗളൂരു വന്ദേ ഭാരത് നാളെ ഫ്ലാഗ് ഓഫ് ചെയ്യും

പുതുതായി ആരംഭിക്കുന്ന 06652 എറണാകുളം – ബംഗളൂരു വന്ദേ ഭാരത് ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും.രാവിലെ ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്യുക.കേരളത്തിലേക്കുള്ള മൂന്നാമത്തെ വന്ദേ ഭാരതാണ് ഇത്.കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലൂടെയാണ് പുതിയ ട്രെയിൻ ഓടുന്നത്.

ട്രെയിൻ നമ്പർ 22651 കെഎസ്ആർ ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ 05:10 ന് ആണ് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1:50 ഓടെ എറണാകുളത്ത് എത്തിച്ചേരുകയും ചെയ്യും.

ട്രെയിൻ നമ്പർ 22652 എറണാകുളം – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് 2:20 നാണ് എറണാകുളം ജങ്ഷനിൽ നിന്നും യാത്ര പുറപ്പെടുന്നത്. രാത്രി 11:00 ന് ബെംഗളൂരുവിൽ എത്തിച്ചേരുകയും ചെയ്യും.

കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകൾ ഉണ്ടാകുക.ബുധനാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിലാണ് എറണാകുളം – ബംഗളൂരു വന്ദേ ഭാരത് സർവീസ് നടത്തുന്നത്.

കേരളത്തിലെ മുഴുവൻ തെരുവ്നായ്ക്കളെ മാറ്റുകയെന്നത് പ്രായോഗികമല്ലെന്ന് മന്ത്രി എം ബി രാജേഷ്

പാലക്കാട്: കേരളത്തിലെ മുഴുവൻ തെരുവ്നായ്ക്കളെ മാറ്റുകയെന്നത് പ്രായോഗികമല്ലെന്ന് വ്യക്തമാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. എബിസി ഷെൽട്ടർ തുടങ്ങുന്നതിനെതിരെ പോലും പ്രതിഷേധമാണെന്ന് പറഞ്ഞ മന്ത്രി പിന്നെങ്ങനെയാണ് തെരുവ്നായക്കളെ മുഴുവൻ മാറ്റാൻ കഴിയുകയെന്നും ചോദിച്ചു.

അതേസമയം സുപ്രീം കോടതിയുടെ വിധി പകർപ്പ് കൈയിൽ കിട്ടിയിട്ടില്ലെന്നും തെരുവ്നായ്ക്കളെ മുഴുവൻ മാറ്റണമെന്ന നിർദേശം വന്നാൽ അപ്പോൾ മറുപടി നൽകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നടി ഗൗരി കിഷന് പിന്തുണയുമായി താരസംഘടന അമ്മ

ഗൗരി കിഷന് പിന്തുണയുമായി താരസംഘടന അമ്മ. ഗൗരിയുടെ വേദന സംഘടന മനസിലാക്കുന്നുവെന്നും ബോഡി ഷെയ്മിങ് ചെയ്യുന്നത് തെറ്റ് തന്നെയാണെന്നും ആണ് സംഘടന സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അതേസമയം തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിൽ ബോഡിഷെയ്മിങ് ചെയ്ത യൂട്യുബർക്ക് കടുത്ത മറുപടി ആണ് ഗൗരി നൽകിയത്. സംഭവത്തിന് പിന്നാലെ ഗൗരിയ്ക്ക് പിന്തുണയുമായി നിരവധി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.