കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടിൽ മോഷണം. പൊലീസ് പരിശോധന നടത്തി വരികയാണ്. പരോളിലുള്ള മോൻസനുമായാണ് പരിശോധന നടത്തുന്നത്.
തട്ടിപ്പ് വസ്തുക്കൾ സൂക്ഷിച്ചിരുന്ന വീട്ടിലാണ് മോഷണം നടന്നത്. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. 20 കോടിയുടെ വസ്തുക്കൾ പോയെന്നാണ് പരാതി.
പുരാവസ്തു വിൽപ്പനക്കാരനെന്ന് അവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനായിരുന്നു മോൻസൻ മാവുങ്കൽ അറസ്റ്റിലായത്. 2017 മുതൽ 2020 വരെ 10 കോടി രൂപ മുതൽ മോൻസൻ തട്ടിയിരുന്നെന്നായിരുന്നു പരാതി.
കലൂരിലെ ഈ വാടക വീട് പുരാവസ്തു മ്യൂസിയം പോലെയായിരുന്നു മോൻസൻ കണക്കാക്കിയത്. 50,000 രൂപ മാസ വാടക നൽകിയാണ് വീടെടുത്തത്.

