ആലപ്പുഴയില്‍ എൽഡിഎഫ് കുടുംബയോഗത്തിൽ പങ്കെടുക്കാൻ അനുവാദം നൽകിയില്ല; കെഎസ്ഇബി ഉദ്യോഗസ്ഥനെ മർദിച്ചെന്ന് പരാതി

0

ആലപ്പുഴ: എൽഡിഎഫ് കുടുംബയോഗത്തിൽ പങ്കെടുക്കാൻ അനുവാദം നല്കാതിരുന്നതിനെ തുടർന്ന് കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ മർദിച്ചെന്ന് പരാതി. ആലപ്പുഴയിലെ എസ്എൽപുരം പുരം കെഎസ്ഇബി ഓഫിസിലാണ് സംഭവം നടന്നത്. മർദ്ദനമേറ്റ രാജേഷ് മോൻ ആലപ്പുഴ ജനറൽ ആശുപത്രിയിലാണ്.

എൽഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫിന്റെ കുടുംബയോഗം ഇന്ന് നിശ്ചയിച്ചിരുന്നു. ഇതിൽ പങ്കെടുക്കുന്നതിനായി എസ് എൽ പുരം കെഎസ്ഇബി ഓഫീസിലെ 16 ജീവനക്കാർ അനുമതി തേടി. എന്നാൽ അസിസ്റ്റന്റ് എഞ്ചിനീയർ രാജേഷ് മോൻ ഇത് അനുവദിച്ചില്ല. ഉദ്യോഗസ്ഥരെല്ലാം ഒരുമിച്ച് പോകുന്നത് ശരിയല്ലെന്ന് രാജേഷ് പറഞ്ഞു. തുടർന്ന് രാജേഷ് മോനെ ഓഫീസിനുള്ളിൽ വെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. മർദിച്ചത് സിപിഎം അനുകൂല സംഘടനയിലെ ജീവനക്കാരാണെന്ന് രാജേഷ് പറഞ്ഞു. ഡ്യൂട്ടി സമയത്ത് യോഗത്തിന് വിടാത്തതിലെ വിരോധത്തെ തുടർന്നാണ് മർദനമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here