ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
ന്യൂഡൽഹി: കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ അന്തര്‍ദേശീയ സംഘടിത സൈബര്‍ കുറ്റകൃത്യ ശൃംഖലകള്‍ക്കായി സി.ബി.ഐ നടത്തിയ രാജ്യവ്യാപക റെയ്ഡിനെ തുടർന്ന് ലാപ്ടോപ്പുകള്, ഹാര്‍ഡ് ഡിസ്ക് തുടങ്ങി നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തുവെന്നും നിരവധി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്നും കേന്ദ്ര സർക്കാർ.
രാജ്യവ്യാപക റെയ്ഡിൽ ശേഖരിച്ച തെളിവുകള്‍, ഇരകള്‍, നിഴൽ കമ്പനികള്‍, അനധികൃത പണം കൈമാറ്റം, കുറ്റകൃത്യത്തിൽ നേടിയ വരുമാനം, പ്രതികള്‍ക്ക് ലഭ്യമായ പിന്തുണ എന്നിവയുടെ വിശദാംശങ്ങള്‍ അന്താരാഷ്ട്ര ഏജന്‍സികൾക്ക് കൈമാറുമെന്ന് കേന്ദ്രം വ്യക്തമാക്കി.
സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കാനും ഇല്ലാതാക്കാനും സ്വകാര്യ മേഖലയിലെ ടെക് ഭീമന്മാരുമായും ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളുമായും സഹകരിച്ചാണ് ‘ഓപറേഷന് ചക്ര-രണ്ട്’ റെയ്ഡ് സി.ബി.ഐ നടത്തിയതെന്നും കേന്ദ്ര സർക്കാർ വാർത്തക്കുറിപ്പിൽ അറിയിച്ചു.