തിരുവനന്തപുരം: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്ക് വഴി വിദ്വേഷ പ്രചരണം നടത്തിയതിന് ബിജെപി നേതാവ് സന്ദീപ് വാര്യർക്കെതിര പരാതി. എഐവൈഎഫ് ആണ് കളമശേരി പൊലീസിൽ പരാതി നൽകിയത്. സമൂഹത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടാക്കുക, മുസ്ലിം വിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിക്കുക എന്നീ ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയാണ് പ്രചാരണം നടത്തിയിട്ടുള്ളത്. കേരളത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണം കടുത്ത ശിക്ഷ അർഹിക്കുന്നുവെന്നും പരാതിയിൽ എഐവൈഎഫ് പറയുന്നു. സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട് അടക്കമാണ് പരാതി നൽകിയിരിക്കുന്നത്.
അക്രമിക്കപ്പെട്ട യഹോവ സാക്ഷികളും ജൂതരും ഒരേ വിശ്വാസത്തെ പിൻപറ്റുന്നവരണെന്നും ഭീകരാക്രമണത്തിന്റെ ഉത്തരവാദികൾ കേരള സർക്കാരും ഹമാസിനെ ന്യായീകരിച്ച സിപിഐ എം , കോൺഗ്രസ് നേതാക്കളും ആണന്നായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതു പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു.