തിരുവനന്തപുരം : റെയിൽവെ ട്രാക്കിൽ മൃതദേഹം കണ്ടതിനെ തുടർന്ന് മൂന്ന് ട്രെയിനുകൾ പിടിച്ചിട്ടു. ഇന്ന് രാവിലെ മുരുക്കും പുഴയ്ക്കും കടയ്ക്കാവൂരിനും ഇടയിലാണ് വന്ദേ ഭാരത് പിടിച്ചിട്ടത്. മൃതദേഹം കണ്ടതിനെ തുടർന്ന് ജനശതാബ്ദിയും വേണാട് എക്സ്പ്രസും പിടിച്ചിട്ടിരുന്നു.
ഒരു മണിക്കൂറോളമാണ് വന്ദേഭാരത് നിർത്തിയിടേണ്ടി വന്നത്. 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വന്ദേ ഭാരത് മുരുക്കുംപുഴ പിന്നിടുമ്പോഴാണ് നിർത്താൻ സന്ദേശം ലഭിച്ചത്. മൃതദേഹം മാറ്റിയ ശേഷം ട്രെയിനുകൾ യാത്ര തുടർന്നു.