കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനനെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കോട്ടയം മുണ്ടക്കയത്തു വച്ചാണ് പ്രതിയായ വിജേഷിനെ പോലീസ് പിടികൂടിയത്. നേരത്തെ പി ജയരാജനെതിരെയും ഇയാള്‍ വധഭീഷണി മുഴക്കിയിരുന്നു.
ഒക്ടോബര്‍ അഞ്ചിന് ബുധനാഴ്ച രാത്രിയാണ് പ്രതി എം എല്‍ എ യുടെ മൊബൈല്‍ ഫോണിലേക്കും ഏരിയാ കമ്മറ്റി ഓഫീസിലെ ലാന്‍ഡ് ലൈന്‍ നമ്പറിലേക്കും വിളിച്ച് ഭീഷണി മുഴക്കിയത്. എം എല്‍ എ യെ അപായപ്പെടുത്തുമെന്നും ഏരിയാ കമ്മറ്റി ഓഫീസ് ആക്രമിക്കുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം എംഎല്‍എയുടെ പരാതിയിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതി ഒളിവിലാണെന്നായിരുന്നു പിന്നീട് പൊലീസ് പറഞ്ഞത്. 2018 സെപ്തംബറില്‍, സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ പി ജയരാജനെ വധിക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. പ്രതി വിജേഷ് ബിജെപി പ്രവര്‍ത്തകനാണെന്നും ബിജെപിയാണ് ഇതിന് പിന്നിലെന്നും സിപിഎം കേന്ദ്രങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍ വിജേഷും പാര്‍ട്ടിയും തമ്മില്‍ ബന്ധമില്ലെന്നായിരുന്നു ബിജെപിയുടെ വിശദീകരണം