ബിഹാറിൽ വ്യാജ മദ്യം കഴിച്ച് ഏഴു പേർ മരിച്ചു. 15 പേർ ചികിത്സയിലാണ്. ഇവരിൽ ചിലരുടെ കാഴ്ച നഷ്ടപ്പെട്ടു. സരൺ ജില്ലയിലാണു മദ്യദുരന്തമുണ്ടായത്. മാകേർ പോലീസ് സ്റ്റേഷൻ പ രിധിയിലുള്ള ഗ്രാമങ്ങളിലുള്ളവരാണ് വ്യാജ മദ്യം കഴിച്ചതെന്ന് സരൺ ജില്ലാ കളക്ടർ രാജേഷ് മീണ പറഞ്ഞു.
ആറു വർഷമായി മദ്യനിരോധനമുള്ള സംസ്ഥാനമാണു ബിഹാർ. 2021 നവംബറിന് ശേഷം സംസ്ഥാനത്ത് വ്യാജ മദ്യം കഴിച്ചു മരിച്ചത് അന്പതിലേറെ പേരാണ്. സരണിൽ മാത്രം ജനുവരിക്കു ശേഷം അഞ്ചു തവണ മദ്യദുരന്തമുണ്ടായത്.