പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഇന്ന് കൂറുമാറിയ സാക്ഷിയെ പിരിച്ചുവിട്ടു.വാച്ചർ റസാഖിനെയാണ് വനംവകുപ്പിൽ നിന്ന് പിരിച്ചുവിട്ടത്. കേസിലെ 16ാം സാക്ഷിയായിരുന്നു ഇയാൾ.
ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായിരുന്നു. നേരത്തേ വിസ്താരത്തിനിടെ മൊഴിമാറ്റിയ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറായിരുന്ന 12ാം സാക്ഷി അനിൽകുമാറിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.
സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നതായി മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. വ്യാഴാഴ്ച പ്രോസിക്യൂഷൻ സാക്ഷിയായ മെഹറുന്നീസയും കൂറുമാറിയിരുന്നു. നേരത്തേ 10,11,12,14 സാക്ഷികൾ കൂറുമാറിയിരുന്നു. ഇവരും രഹസ്യ മൊഴി നൽകിയവരാണ്. 13ാം സാക്ഷി സുരേഷ് ആശുപത്രിയിലാണ് അതിനാൽ കേസിലെ വിസ്താരം പിന്നീട് നടക്കും.