അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി പണവും മൊബൈൽ ഫോണുകളും കവർച്ച നടത്തുന്ന മൂന്നംഗസംഘം കോഴിക്കോട് പൊലീസിന്റെ പിടിയിൽ

0

അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി പണവും മൊബൈൽ ഫോണുകളും കവർച്ച നടത്തുന്ന മൂന്നംഗസംഘം കോഴിക്കോട് പൊലീസിന്റെ പിടിയിൽ. കുറ്റിക്കാട്ടൂർ വെള്ളിപറമ്പ് ചേലിക്കര വീട്ടിൽ മുഹമ്മദ് ജിംനാസ്, ചേലേമ്പ്ര ചേലൂപാടം മരക്കാംകാരപറമ്പ് രജീഷ്, മൂടാടി മുചുകുന്ന് പുളിയഞ്ചേരി കിഴക്കെവാര്യം വീട്ടിൽ ഷാനിദ് എന്നിവരെയാണ് മെഡിക്കൽ കോളേജ് അസി.കമ്മീഷണർ കെ. സുദർശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ നിന്ന് സാധനങ്ങൾ മോഷണം പോകുന്നത് പതിവായ സാഹചര്യത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ അമോസ് മാമന്റെ നിർദേശപ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് രഹസ്യ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ മെഡിക്കൽ കോളേജിന് സമീപം ഒരു താമസസ്ഥലത്ത് നിന്നും മോഷ്ടിച്ച എ.ടി.എം കാർഡ് ഉപയോഗിച്ച് ഒരാൾ പണം പിൻവലിച്ചത് സിസിടിവി ക്യാമറയിൽ പതിഞ്ഞു.

എന്നാൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് മോഷ്ടാവ് എ.ടി.എം കൗണ്ടറിൽ എത്തിയത്. ഇതുംസബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെ മെഡിക്കൽ കോളേജ് പരിസരത്തെ അതിഥി തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ മോഷ്ടിക്കാൻ കയറിയ ജിംനാസിനെ തൊഴിലാളികൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാളെ ചോദ്യംചെയ്തതിൽനിന്നാണ് മറ്റു പ്രതികളെ പാളയത്തെ ലോഡ്ജിൽനിന്ന് പിടികൂടിയത്.

ലഹരിക്ക് അടിമകളായ പ്രതികൾ നിരവധി വാഹനമോഷണ കേസുകളിൽപ്പെട്ടവരാണെന്നും ഒരു മാസം മുമ്പാണ് ജയിൽ മോചിതരായതെന്നും പൊലീസ് അറിയിച്ചു. ഇവരെ ചോദ്യംചെയ്തതിൽനിന്ന് മറ്റു പല മോഷണ കേസുകൾക്കും തുമ്പുണ്ടായതായും ഇവർക്കെതിരെ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അസി.കമ്മീഷണർ കെ.സുദർശൻ പറഞ്ഞു.

മെഡിക്കൽകോളേജ് ഇൻസ്പെക്ടർ ബെന്നിലാലു, സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, മെഡിക്കൽ കോളേജ് സബ്ബ് ഇൻസ്പെക്ടർമാരായ അബ്ദുൾ റസാഖ്, ഹരികൃഷ്ണൻ, സാംസൺ, സൈനുദീൻ, എഎസ്ഐ ശിവദാസൻ, സി.പി.ഒ സന്ദീപ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here