കൊച്ചി: കോടതിയിൽ നൽകിയ സത്യവാംഗ്മൂലത്തിൽ മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുൻമന്ത്രി കെ.ടി. ജലീൽ എന്നിവർക്കെതിരെ ആരോപണവുമായി സ്വപ്ന സുരേഷ്.
സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിലീസ്റ്റ് കോളജിന് വേണ്ടി ഷാർജിയിൽ ഭൂമി ലഭിക്കുന്നതിന് ശ്രീരാമകൃഷ്ണൻ ഇടപെട്ടുവെന്ന് സ്വപ്ന ആരോപിച്ചു. ഇതിന് കൈക്കൂലിയായി ഒരു ബാഗ് നിറയെ പണം കോൺസുൽ ജനറൽ നൽകിയെന്നും സ്വപ്ന വ്യക്തമാക്കുന്നു.
കെ.ടി. ജലീലിന്റെ ബെനാമിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക് ഉടമ മാധവൻ വാര്യരെന്നും സ്വപ്ന സത്യവാഗ്മൂലത്തിൽ പറയുന്നു. സംസ്ഥാനത്തിന് പുറത്തെ കോൺസുലേറ്റ് വഴിയും ഖുർആൻ കൊണ്ടുവന്നുവെന്നും സ്വപ്ന ആരോപിക്കുന്നു.
കെ.ടി. ജലീലിന്റെ പരാതിയില്‍ എടുത്ത കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ഈ ആരോപണം ഉന്നയിച്ചത്.