ന്യൂനമർദ്ദ സാദ്ധ്യത; സംസ്ഥാനത്ത് അഞ്ചു ദിവസം വരെ ഇടിമിന്നലോടു കൂടിയ മഴ; എടുക്കേണ്ട മുൻകരുതലുകൾ

0

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഏപ്രിൽ ആറോടെ തെക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാനാണ് സാദ്ധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ അടുത്ത അഞ്ചു ദിവസം വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാദ്ധ്യതയുണ്ട്.
ഇടിമിന്നലിന്റെ ലക്ഷണം കണ്ടുകഴിഞ്ഞാലുടൻ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക. തുറസായ സ്ഥലങ്ങൾ ഒഴിവാക്കി കെട്ടിടങ്ങൾക്കുള്ളിൽ തങ്ങുന്നതാണ് ഉചിതം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള സമയങ്ങളിൽ ജനലും വാതിലും അടച്ചിടുക. ഇവയ്ക്ക് അടുത്ത് തന്നെ നിൽകുന്നത് അപകടമാണ്.

ഇലക്ട്രിക് ഉപകരണങ്ങളുടെ വൈദ്യുതി ബന്ധം വിശ്ഛേദിക്കുകയും അവയിൽ സ്പർശിക്കാതിരിക്കുകയും ചെയ്യുക. ഇടിമിന്നലുള്ള സമയങ്ങളിൽ ടെലിഫോൺ ഉപയോഗിക്കാതിരിക്കുക. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് അപകടമുണ്ടാകാൻ സാദ്ധ്യതയില്ല.ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും വണ്ടികൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കുക. അതേ സമയം ഇടിമിന്നലുള്ള സമയത്ത് വെളിയിലാണെങ്കിൽ വാഹനത്തിനുള്ളിൽ തന്നെ തുടരുന്നതാണ് ഉചിതം.ഉച്ചയ്ക്കു ശേഷം ആകാശം മേഘാവൃതമാണെങ്കിൽ കുട്ടികൾ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക. മഴക്കാറ് കാണുമ്പോൾ ടെറസിലേക്കോ മുറ്റത്തേക്കോ തുണികൾ എടുക്കാൻ പോകുന്നത് ഒഴിവാക്കുക.മിന്നലുള്ള സമയത്ത് ആട്, പശു തുടങ്ങിയ വളർത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ കെട്ടരുത്. ജലാശയങ്ങളിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല. ടാപ്പിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും അതിൽ കുളിക്കുന്നതും ഒഴിവാക്കുക. മിന്നൽ മൂലമുള്ള വൈദ്യുതി പൈപ്പുകളിലൂടെ സഞ്ചരിക്കാൻ സാദ്ധ്യതയുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here