കഴിഞ്ഞ ദിവസം നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ പീഡന ആരോപണവുമായി യുവനടി രംഗത്തെത്തിയിരുന്നു. വിജയ് ബാബു തന്നെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായാണ് നടി പരാതി നൽകിയിരിക്കുന്നത്. വിഷയത്തിൽ പ്രതികരണവുമായി അന്ന് രാത്രി തന്നെ നടൻ ഫേസ്ബുക്ക് ലൈവിൽ എത്തുകയും നടിയുടെ പേര് എടുത്ത് പറഞ്ഞ് വിമർശിക്കുകയും ചെയ്തു. താനാണ് ഇര എന്നതാണ് വിജയ് ബാബുവിന്റെ വാദം. എന്നാൽ ഇരയുടെ പേര് വെളിപ്പെടുത്തിയത് വലിയ വിവാദമായതോടെ ഈ വീഡിയോ വിജയ് ബാബു തന്നെ പിൻവലിച്ചു.
താരത്തിന്റെ പ്രതികരണത്തിന് പിന്നാലെ നടന്ന കാര്യങ്ങൾ തുറന്നെഴുതിയ ഒരു കുറിപ്പുമായി നടിയും രംഗത്തെത്തിയിരുന്നു. എന്നാൽ വലിയ തരത്തിലുള്ള സൈബർ ആക്രമണമാണ് ഇവർക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തിൽ പല പ്രമുഖരും തങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെക്കുന്നതിനിടക്കാണ് സമൂഹമാധ്യമങ്ങളിൽ വരുൺ സി പ്രസാദ് എന്ന യുവാവ് പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നത്.
കുറിപ്പിൽ പറയുന്നത്:
ഒരു വര്‍ഷത്തില്‍ പല തവണ മദ്യം നല്‍കി പീഡിപ്പിച്ചു… ഒരു തവണ സംഭവിച്ചപ്പോള്‍ അത് മനസ്സിലായില്ല.. രണ്ടാമത്തെ തവണയും മൂന്നാമത്തെ തവണയും മനസ്സിലായില്ല… ഒരു വര്‍ഷത്തില്‍ പല തവണ അത് ആവര്‍ത്തിച്ചപ്പോള്‍ ആണ് മനസ്സിലായത് അത് പീഡനമായിരുന്നുവെന്നു. മാത്രമല്ല, കാറില്‍ വച്ചു വരെ ഓറല്‍ സെക്‌സ് ചെയ്യിപ്പിക്കുമ്പോഴും അത് മനസ്സിലായില്ല.. ഒന്നുകില്‍ ഉദ്ദേശിച്ച രീതിയില്‍ അവസരങ്ങള്‍ കിട്ടിയില്ല.. അല്ലെകില്‍ അയാളുടെ താല്പര്യം കുറഞ്ഞു തുടങ്ങി.
ഐഡന്റിറ്റി ഒളിച്ചു വച്ച് പ്രതി എന്നു ആരോപിക്കുന്ന ആളുടെ പേരും നാളും ജാതകവും എല്ലാം വെളിപ്പെടുത്തി ഒരു fb പോസ്റ്റ്.. ആരോപിക്കപ്പെട്ട കുറ്റം തെറ്റാണെങ്കിലും നിയമത്തിന്റെ എല്ലാ പരിരക്ഷയും പെണ്ണിന് കിട്ടും.. ആണുങ്ങള്‍ നാട്ടിലും വീട്ടിലും സ്വന്തം കുഞ്ഞുങ്ങളുടെ മുന്നില്‍ പോലും തെറ്റുകാരനായി നാണം കെട്ട് നില്‍ക്കേണ്ടി വരും…ഈ വിഷയത്തില്‍ ‘പ്രതി’ എത്ര കുറ്റക്കാരന്‍ ആണോ അത്രതന്നെ ‘ഇര’യും കുറ്റക്കാരിയാണ്.എന്റെ പെണ്‌സുഹൃത്തുക്കളെ.. നിങ്ങളോട് ഒരാള്‍ മോശമായി പെരുമാറിയാല്‍ ആ ആദ്യത്തെ തവണ തന്നെ നിങ്ങള്‍ പ്രതികരിക്കു… പരാതി കൊടുക്കു.. fight ചെയ്യൂ.. അല്ലാതെ രണ്ടും മൂന്നും വര്‍ഷം ഒരാളുടെ താത്പര്യങ്ങള്‍ക്കെല്ലാം നിന്നു കൊടുത്തിട്ട്,നിങ്ങള്‍ ഉദ്ദേശിച്ചിടത്തേക്ക് കാര്യങ്ങള്‍ എത്തുന്നില്ലെന്ന് കാണുമ്പോള്‍ അത് പീഡനമാണ് എന്നു വിലപിക്കല്ലേ… എന്നാണ് വരുൺ സി പ്രസാദ് പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
അയാള്‍ മറ്റൊരാളെ കണ്ടെത്തി.. അപ്പോള്‍ ഇത് റേപ്പ് ആയി… എന്നിട്ട് സ്വന്തം ഐഡന്റിറ്റി ഒളിച്ചു വച്ച് പ്രതി എന്നു ആരോപിക്കുന്ന ആളുടെ പേരും നാളും ജാതകവും എല്ലാം വെളിപ്പെടുത്തി ഒരു fb പോസ്റ്റ്..ആരോപിക്കപ്പെട്ട കുറ്റം തെറ്റാണെങ്കിലും നിയമത്തിന്റെ എല്ലാ പരിരക്ഷയും പെണ്ണിന് കിട്ടും.. ആണുങ്ങള്‍ നാട്ടിലും വീട്ടിലും സ്വന്തം കുഞ്ഞുങ്ങളുടെ മുന്നില്‍ പോലും തെറ്റുകാരനായി നാണം കെട്ട് നില്‍ക്കേണ്ടി വരും…ഈ വിഷയത്തില്‍ ‘പ്രതി’ എത്ര കുറ്റക്കാരന്‍ ആണോ അത്രതന്നെ ‘ഇര’യും കുറ്റക്കാരിയാണ്.എന്റെ പെണ്‌സുഹൃത്തുക്കളെ..നിങ്ങളോട് ഒരാള്‍ മോശമായി പെരുമാറിയാല്‍ ആ ആദ്യത്തെ തവണ തന്നെ നിങ്ങള്‍ പ്രതികരിക്കു… പരാതി കൊടുക്കു.. fight ചെയ്യൂ.. അല്ലാതെ രണ്ടും മൂന്നും വര്‍ഷം ഒരാളുടെ താത്പര്യങ്ങള്‍ക്കെല്ലാം നിന്നു കൊടുത്തിട്ട്, നിങ്ങള്‍ ഉദ്ദേശിച്ചിടത്തേക്ക് കാര്യങ്ങള്‍ എത്തുന്നില്ലെന്ന് കാണുമ്പോള്‍ അത് പീഡനമാണ് എന്നു വിലപിക്കല്ലേ…ഇതിപ്പോള്‍ നിരന്തരം ഇത്തരം സാമാന്യ ബുദ്ധിയെ കൊഞ്ഞനം കുത്തുന്ന പീഡന വാര്‍ത്തകള്‍ കാരണം ജനുവിന്‍,ആയിട്ടുള്ള കേസുകള്‍ പോലും ജനങ്ങള്‍ സംശയിച്ചു തുടങ്ങി…ഒരു പെണ്ണ് വിചാരിച്ചാല്‍ ഏത് ആണിനേയും വീഴ്ത്താം.. നശിപ്പിക്കാം.. അവന്റെ കുടുംബം വരെ കുളം തോണ്ടാം.. ചിലപ്പോഴൊക്കെ ഇരയാക്കപ്പെടുന്നത് പുരുഷന്മാരും അവരുടെ വീട്ടിലെ സ്ത്രീകളും മാത്രമാണ്. ഇരവാദം മുഴക്കുന്നവരും അവരെ താങ്ങുന്നവരും ഇടക്കൊക്കെ അതുകൂടി ഓര്‍ക്കുന്നത് നല്ലതായിരിക്കും.. ‘ഇര’ യോടൊപ്പം….