തിരുവനന്തപുരം∙ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ആറു ബൈപാസുകളുടെ നിർമാണവും 20 ജംക്‌ഷനുകളുടെ വികസനവും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പുതിയ ബൈപാസുകൾ എവിടെ വേണമെന്നും ഏതെല്ലാം ജംക്‌ഷനുകൾ വികസിപ്പിക്കണമെന്നും കണ്ടെത്താൻ പ്രത്യേക ടീമിനെ ഉപയോഗിച്ചു പഠനം നടത്തും.
ഈ രണ്ടു പദ്ധതികളും പൂർത്തിയാകുന്നതോടെ കേരളത്തിലെ റോഡുകളിലെ കുരുക്കഴിയും. ജംക്‌ഷൻ വികസനത്തിന്റെ ഭാഗമായി ബഹുനില മേൽപാലങ്ങൾ ആലോചനയിലുണ്ട്. 35 വർഷം മുൻപ് ഹൗസ് ബോട്ട് വന്നതിനുശേഷം അത്തരമൊരു ടൂറിസം ഉൽപന്നം കേരളം പുറത്തിറക്കിയത് ഇപ്പോഴാണ്. അതാണു കാരവൻ. കാരവൻ പാർക്കുകൾ ‘ആക്ടിവിറ്റി ഹബ്ബു’ കളാക്കി മാറ്റുന്നതിനാണ് അഞ്ചു കോടി രൂപ നീക്കിവച്ചതെന്നും മന്ത്രി പറഞ്ഞു.