തിരുവനന്തപുരം: ലൗജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർഥ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ലൗജിഹാദുമായി ബന്ധപ്പെട്ട പരാമർശത്തിൽ സിപിഎം നേതാവ് ജോർജ് എം. തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞിരുന്നു. ഇന്നത് അത് യാഥാർഥ്യമായിരുക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
തീവ്രവർഗീയ സംഘടനകളെ തള്ളിപ്പറയാൻ സിപിഎമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാവൂ. കുരിശും കൊന്തയും നൽകി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യമാണ്. തോമസു മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സിപിഎമ്മിന് രണ്ടാംതരം പൗരന്മാർ തന്നെയെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതൽ വിഷം ചീറ്റിയതും സിപിഎം ആയിരുന്നു. ലൗജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർഥ്യം തന്നെ. ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല. വി.ഡി. സതീശനും കൂട്ടരും ഉടനെ ഇറങ്ങും ന്യായീകരണവുമായിട്ട്. പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേക്കയയ്ക്കുന്നവർക്കെതിരെയുള്ള ക്രൈസ്തവസമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാൻ ഞങ്ങൾക്കേതായാലും മടിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.