കൊല്ലം കാവനാട് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു; രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്, തീ ഗ്യാസിൽ നിന്ന് തീപടർന്നിരിക്കാമെന്ന് നിഗമനം

0

കൊല്ലം: കൊല്ലം കാവനാട്ടിൽ മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. രണ്ട് ബോട്ടുകളാണ് കത്തിയത്. മുക്കാട് കായലിൽ നങ്കൂരമിട്ട് കിടന്ന ബോട്ടുകളാണ് കത്തിനശിച്ചത്. ഉയർന്ന ശബ്ദം കേട്ടു വന്നു നോക്കിയപ്പോളാണ് ബോട്ട് കത്തുന്നത് കണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്താകെ പുകപടലമായി. രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പാചക​ ​ഗ്യാസിൽ നിന്ന് തീ പടർന്നതാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. തീയണക്കാൻ ഫയർഫോഴ്സ് ശ്രമം നടത്തുകയാണ്. എന്നാൽ ഇതുവരെ തീ നിയന്ത്രണ വിധേയമായിട്ടില്ല.

സംഭവത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ആന്ധ്ര സ്വദേശികളായ രാജു, അശോക് എന്നിവർക്കാണ് പൊള്ളലേറ്റത്. കൈയിലാണ് ഇരുവർക്കും പൊള്ളലേറ്റത്. തീപിടിത്തം ഉണ്ടായ ഉടൻ തന്നെ തൊഴിലാളികൾ ബോട്ടുകളുടെ കെട്ടഴിച്ചു വിടുകയായിരുന്നു. അതിനാൽ കൂടുതൽ ബോട്ടുകളിലേക്ക് തീ പടരുന്നത് ഒഴിവായി. കായലിനെ നടുഭാഗം ആയതിനാൽ ഫയർഫോഴ്സ് വാഹനം എത്തിക്കാൻ കഴിഞ്ഞില്ല. പ്രദേശത്തെ ഐസ് പ്ലാന്‍റിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് നിലവിൽ തീയണക്കാൻ ശ്രമം നടത്തുന്നത്. ബോട്ടുകൾ സെൻ്റ് ജോർജ് തുരുത്തിൽ ചെന്ന് അടിഞ്ഞിരിക്കുകയാണ്. ഇനി ഒരു സ്ഫോടനത്തിന് സാധ്യത കുറവാണെന്നാണ് വിവരം

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായത് സിപിഎം പ്രമുഖൻ; ആരോപണത്തിന്റെ നിഴലിൽ മുൻ മന്ത്രിയും; തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കവെ സിപിഎം നേരിടുന്നത് വൻ പ്രതിസന്ധി

0

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളകേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാർ അറസ്റ്റിലായതോടെ പ്രതിസന്ധിയിലായത് സിപിഎമ്മിന്റെ സാധാരണക്കാരായ പ്രവർത്തകരാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്ന സമയത്താണ് സിപിഎം പത്തനംതിട്ട ജില്ലാകമ്മിറ്റിയം​ഗം കൂടിയായ എ പത്മകുമാറിന്റെ അറസ്റ്റ്. കേരളത്തിലെ ഹിന്ദുമത വിശ്വാസികളുടെ വികാരമായ ശബരിമലയിൽ നിന്നും സ്വർണം അടിച്ചുമാറ്റിയ കേസിൽ സിപിഎം നേതാവ് അറസ്റ്റിലായതിനെ ജനങ്ങൾക്ക് മുമ്പിൽ എങ്ങനെ ന്യായീകരിക്കും എന്നതാണ് വാർഡുതലത്തിൽ പ്രവർത്തിക്കുന്ന സിപിഎം പ്രവർത്തകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

ശബരിമല സ്വർണക്കൊള്ളകേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരിൽ സിപിഎമ്മുമായി നേരിട്ട് ബന്ധമുള്ളത് എൻ വാസുവിന് മാത്രമായിരുന്നു. വാസു പാർട്ടിയുടെ ഉന്നത നേതാവുമായിരുന്നില്ല. എന്നാൽ, എ പത്മകുമാർ സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയം​ഗവും മുൻ എംഎൽഎയുമാണ്. അതുകൊണ്ട് തന്നെ സ്ഥിരം ന്യായീകരണങ്ങളൊന്നും കൊണ്ട് കാര്യമില്ലെന്ന് സിപിഎമ്മും തിരിച്ചറിയുന്നുണ്ട്.

സ്വർണക്കൊള്ളക്കേസിൽ പ്രധാന ആസൂത്രകൻ എ പത്മകുമാറാണെന്ന വിലയിരുത്തലിലാണ് പ്രത്യേക അന്വേഷണ സംഘം. 54 വർഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവായ എ പത്മകുമാറിനെതിരെ ഇത്ര വലിയൊരു ആരോപണം ഉയരുമ്പോൾ ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ ഉഴലുകയാണ് സിപിഎം നേതൃത്വം. സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഇന്നലെ തന്നെ വിഷയത്തിൽ പ്രതികരിച്ചെങ്കിലും ദുർബലമായ പ്രതിരോധമാണ് ഉയർത്തിയത് എന്നത് ശ്രദ്ധേയമാണ്.

സി.പി.എമ്മിന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരണ ഘട്ടം മുതൽ പാർട്ടിയിൽ നിർണായക പങ്കുവഹിച്ചിരുന്ന നേതാവാണ് പത്മകുമാർ. 1991-ൽ കോന്നിയിൽ നിന്ന് എം.എൽ.എയായി നിയമസഭയിൽ എത്തി. പിന്നീട് 2019-ൽ ദേവസ്വം ബോർഡ് പ്രസിഡന്റായ അദ്ദേഹം, പിണറായി വിജയന്റെ ഏറ്റവും അടുത്ത വിശ്വസ്തനായി കണക്കാക്കപ്പെട്ടിരുന്നു. അഴിമതി കേസിൽ ഈ നേതാവ് തന്നെ കുടുങ്ങിയത് പിണറായി വിജയനും വ്യക്തിപരമായി തിരിച്ചടിയാണ്.

ശബരിമലയിലെ സ്വർണക്കൊള്ള നടന്നത് ദേവസ്വം വകുപ്പിന് മേൽനോട്ടം വഹിച്ചിരുന്ന മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാലഘട്ടത്തിലാണ്. അതിനാൽ തന്നെ തീരുമാനങ്ങൾ മന്ത്രിയുടെ അറിവില്ലാതെ നടക്കില്ലെന്ന പ്രതിപക്ഷ ആരോപണം ശക്തമാകുകയാണ്. അന്വേഷണം മുൻമന്ത്രിയിലേക്ക് വ്യാപിക്കുമോ എന്ന ആശങ്ക പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്നുണ്ട്. എന്നാൽ മന്ത്രിക്ക് ബോർഡിന്റെ തീരുമാനം നിയന്ത്രിക്കാൻ അധികാരമില്ലെന്ന നിലപാട് കടകംപള്ളി സുരേന്ദ്രൻ ആവർത്തിക്കുന്നു.

ഉന്മേഷത്തോടെ യുഡിഎഫ് ക്യാമ്പ്

എ പത്മകുമാറിന്റെ അറസ്റ്റോടെ എൽഡിഎഫ് ക്യാമ്പിൽ അമ്പരപ്പും നിരാശയും വ്യാപിക്കുമ്പോൾ യുഡിഎഫ് ക്യാമ്പ് ഉണരുകയാണ്. കൈവിട്ടുപോയ സാധ്യതകളൊക്കെ തിരിച്ചുവരുന്നു എന്ന പ്രതീതി നേതാക്കളിലും കാണാം. അധികാര തർക്കത്തിൽ ആയിരം ധ്രുവങ്ങളിലായി വിഘടിച്ചു നിന്നിരുന്ന കോൺ​ഗ്രസ് നേതാക്കൾ സർക്കാരിനും സിപിഎമ്മിനുമെതിരെ വിമർശനം ഉയർത്താനായെങ്കിലും ഒരുമിക്കുന്ന കാഴ്ച്ചയ്ക്കാണ് രാഷ്ട്രീയ കേരളം സാക്ഷ്യംവഹിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് കോൺ​ഗ്രസും യുഡിഎഫും പ്രതീക്ഷിക്കുന്നത്.

തൃശൂർ കോർപ്പറേഷനിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റാനൊരുങ്ങി ബിജെപി; പകരം കാനാട്ടുകര ഡിവിഷനിലെ നൃത്ത അധ്യാപികയ്ക്ക് സാധ്യത

0

തൃശൂർ: തൃശൂർ കോർപ്പറേഷനിലെ ബിജെപി സ്ഥാനാർത്ഥി പിന്മാറുന്നു. തൃശൂർ കോർപ്പറേഷനിൽ കുട്ടൻകുളങ്ങരയിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥി ആണ് പിന്മാറാൻ പോകുന്നത്. ഡോക്ടർ വി ആതിര ആയിരുന്നു മത്സരിക്കാൻ തയ്യാറായിരുന്നത്. എന്നാൽ ചില അസൗകര്യങ്ങൾ കൊണ്ട് ആതിര പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ പകരക്കാരിയായായി കാനാട്ടുകര ഡിവിഷനിലെ നൃത്ത അധ്യാപികയെ സഥാനാർത്ഥിയാക്കുമെന്നാണ് വിവരം. അതിനിടെ, കുട്ടൻകുളങ്ങരയിൽ സ്ഥാനാർത്ഥി മോഹികളുടെ തമ്മിലടി തുടരുകയാണ്. ഡിവിഷനിലുള്ള രണ്ടു വനിതാ നേതാക്കൾക്കിടയിലാണ് സ്ഥാനാർത്ഥിയാകാനുള്ള തമ്മിൽത്തല്ല് നടക്കുന്നത്. നിലവിൽ പുറത്തുനിന്നുള്ള മുതിർന്ന വനിതാ നേതാവിനെ എത്തിച്ച് പ്രശ്നം പരിഹരിക്കാനുള്ള നീക്കം നടത്താനൊരുങ്ങുകയാണ് ബിജെപി.

തർക്കം പറഞ്ഞുതീർക്കുന്നതിനിടെ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം;5 പ്രതികളും കീഴടങ്ങി

0

തിരുവനന്തപുരം: കുട്ടികളുടെ തർക്കം പറഞ്ഞുതീർക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ സുവിശേഷക വിദ്യാർത്ഥിയായ അലനെ (19) കുത്തിക്കൊന്ന സംഭവത്തിൽ പ്രതികൾ കോടതിയിൽ കീഴടങ്ങിയതായി റിപ്പോർട്ട്. കേസിലെ അഞ്ച് പ്രതികളാണ് കോടതിയിൽ കീഴടങ്ങിയത്.

അതേസമയം പ്രായപൂർത്തിയാകാത്തവരാണ് കേസിലെ പ്രതികളെന്നാണ് സൂചന. കേസിലെ ആറും ഏഴും പ്രതികളായ സന്ദീപ്, അഖിലേഷ് എന്നിവരെ കന്റോൺമെന്റ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സന്ദീപ് കാപ്പ കേസിൽ ഉൾപ്പെടെ പ്രതിയാണ്. അഖിലേഷും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

വിദ്യാർത്ഥികളുടെ തർക്കം യുവാക്കൾ ഇടപെട്ട് സ്‌കൂളിന് പുറത്ത് പറഞ്ഞുതീർക്കുന്നതിനിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് യുവാവ് കുത്തേറ്റുമരിച്ചത്. രാജാജി നഗറിന് സമീപം അരിസ്റ്റോ ജംഗ്‌ഷൻ തോപ്പിൽ ഡി 47 വീട്ടിൽ അലനാണ് മരിച്ചത്. 17ന് വൈകിട്ട് ആറുമണിയോടെ തൈക്കാട് ശാസ്താക്ഷേത്രത്തിന് സമീപം നടുറോഡിലാണ് കൊലപാതകം നടന്നത്.

തർക്കം പറഞ്ഞുതീർക്കുന്നതിനിടെ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം;5 പ്രതികളും കീഴടങ്ങി

0

തിരുവനന്തപുരം: കുട്ടികളുടെ തർക്കം പറഞ്ഞുതീർക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ സുവിശേഷക വിദ്യാർത്ഥിയായ അലനെ (19) കുത്തിക്കൊന്ന സംഭവത്തിൽ പ്രതികൾ കോടതിയിൽ കീഴടങ്ങിയതായി റിപ്പോർട്ട്. കേസിലെ അഞ്ച് പ്രതികളാണ് കോടതിയിൽ കീഴടങ്ങിയത്.

അതേസമയം പ്രായപൂർത്തിയാകാത്തവരാണ് കേസിലെ പ്രതികളെന്നാണ് സൂചന. കേസിലെ ആറും ഏഴും പ്രതികളായ സന്ദീപ്, അഖിലേഷ് എന്നിവരെ കന്റോൺമെന്റ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സന്ദീപ് കാപ്പ കേസിൽ ഉൾപ്പെടെ പ്രതിയാണ്. അഖിലേഷും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

വിദ്യാർത്ഥികളുടെ തർക്കം യുവാക്കൾ ഇടപെട്ട് സ്‌കൂളിന് പുറത്ത് പറഞ്ഞുതീർക്കുന്നതിനിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് യുവാവ് കുത്തേറ്റുമരിച്ചത്. രാജാജി നഗറിന് സമീപം അരിസ്റ്റോ ജംഗ്‌ഷൻ തോപ്പിൽ ഡി 47 വീട്ടിൽ അലനാണ് മരിച്ചത്. 17ന് വൈകിട്ട് ആറുമണിയോടെ തൈക്കാട് ശാസ്താക്ഷേത്രത്തിന് സമീപം നടുറോഡിലാണ് കൊലപാതകം നടന്നത്.

കരൂർ ദുരന്തം നടന്ന് മാസങ്ങൾ; തെരഞ്ഞെടുപ്പ് റാലിക്ക് അനുമതി തേടി പൊലീസിനെ സമീപിച്ച് വിജയ്

0

ചെന്നൈ: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ടിവികെ മേധാവിയും നടനുമായ വിജയ് റാലിക്ക് അനുമതി തേടി പൊലീസിനെ സമീപിച്ചതായി റിപ്പോർട്ട്. കരൂർ ദുരന്തം നടന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് വീണ്ടും തെരഞ്ഞെടുപ്പ് റാലി നടത്താനായി വിജയ് ഒരുങ്ങുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

അതേസമയം വാര്യന്തങ്ങളിലാണ് വിജയ് പ്രധാന മണ്ഡലങ്ങളിൽ പൊതു റാലികൾ സംഘടിപ്പിച്ചിരുന്നത്. ഡിസംബർ നാലിന് റാലി നടത്താനുള്ള അനുമതിയാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്. സേലം പൊലീസിനാണ് അപേക്ഷ നൽകിയതെന്ന് ടിവികെ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

കരൂർ ദുരന്തം നടന്ന് മാസങ്ങൾ; തെരഞ്ഞെടുപ്പ് റാലിക്ക് അനുമതി തേടി പൊലീസിനെ സമീപിച്ച് വിജയ്

0

ചെന്നൈ: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ടിവികെ മേധാവിയും നടനുമായ വിജയ് റാലിക്ക് അനുമതി തേടി പൊലീസിനെ സമീപിച്ചതായി റിപ്പോർട്ട്. കരൂർ ദുരന്തം നടന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് വീണ്ടും തെരഞ്ഞെടുപ്പ് റാലി നടത്താനായി വിജയ് ഒരുങ്ങുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

അതേസമയം വാര്യന്തങ്ങളിലാണ് വിജയ് പ്രധാന മണ്ഡലങ്ങളിൽ പൊതു റാലികൾ സംഘടിപ്പിച്ചിരുന്നത്. ഡിസംബർ നാലിന് റാലി നടത്താനുള്ള അനുമതിയാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്. സേലം പൊലീസിനാണ് അപേക്ഷ നൽകിയതെന്ന് ടിവികെ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

കരൂർ ദുരന്തം നടന്ന് മാസങ്ങൾ; തെരഞ്ഞെടുപ്പ് റാലിക്ക് അനുമതി തേടി പൊലീസിനെ സമീപിച്ച് വിജയ്

0

ചെന്നൈ: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ടിവികെ മേധാവിയും നടനുമായ വിജയ് റാലിക്ക് അനുമതി തേടി പൊലീസിനെ സമീപിച്ചതായി റിപ്പോർട്ട്. കരൂർ ദുരന്തം നടന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് വീണ്ടും തെരഞ്ഞെടുപ്പ് റാലി നടത്താനായി വിജയ് ഒരുങ്ങുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

അതേസമയം വാര്യന്തങ്ങളിലാണ് വിജയ് പ്രധാന മണ്ഡലങ്ങളിൽ പൊതു റാലികൾ സംഘടിപ്പിച്ചിരുന്നത്. ഡിസംബർ നാലിന് റാലി നടത്താനുള്ള അനുമതിയാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്. സേലം പൊലീസിനാണ് അപേക്ഷ നൽകിയതെന്ന് ടിവികെ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

കരൂർ ദുരന്തം നടന്ന് മാസങ്ങൾ; തെരഞ്ഞെടുപ്പ് റാലിക്ക് അനുമതി തേടി പൊലീസിനെ സമീപിച്ച് വിജയ്

0

ചെന്നൈ: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ടിവികെ മേധാവിയും നടനുമായ വിജയ് റാലിക്ക് അനുമതി തേടി പൊലീസിനെ സമീപിച്ചതായി റിപ്പോർട്ട്. കരൂർ ദുരന്തം നടന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് വീണ്ടും തെരഞ്ഞെടുപ്പ് റാലി നടത്താനായി വിജയ് ഒരുങ്ങുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

അതേസമയം വാര്യന്തങ്ങളിലാണ് വിജയ് പ്രധാന മണ്ഡലങ്ങളിൽ പൊതു റാലികൾ സംഘടിപ്പിച്ചിരുന്നത്. ഡിസംബർ നാലിന് റാലി നടത്താനുള്ള അനുമതിയാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്. സേലം പൊലീസിനാണ് അപേക്ഷ നൽകിയതെന്ന് ടിവികെ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

അറസ്റ്റ് ചെയ്തതുകൊണ്ട് ആരും കുറ്റക്കാരനാകുന്നില്ല; എ പത്മകുമാറിന്റെ അറസ്റ്റിനോട് പ്രതികരിച്ചു എം വി ഗോവിന്ദന്‍

തിരുവനന്തപുരം: അറസ്റ്റ് ചെയ്തതുകൊണ്ട് ആരും കുറ്റക്കാരനാകുന്നില്ലെന്ന പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനും മുന്‍ എംഎല്‍എയുമായിരുന്ന എ പത്മകുമാറിന്റെ അറസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു പത്മകുമാര്‍.

‘ഒരാളെയും സംരക്ഷിക്കില്ല. ആര്‍ക്കുവേണ്ടിയും നിലപാട് വ്യത്യസ്തമായി എടുക്കില്ല. അറസ്റ്റ് ചെയ്തതുകൊണ്ട് കുറ്റവാളിയാകുന്നില്ല. പകുതിവെന്തിട്ട് നിലപാട് സ്വീകരിക്കേണ്ട കാര്യമില്ല. നല്ലോണം വേവട്ടെ’ എന്നാണ് എം വി ഗോവിന്ദന്‍ വ്യക്തമാക്കിയത്.

അറസ്റ്റിന് പിന്നാലെ പത്മകുമാറിന്റെ വീടിന് വൻ പൊലീസ് സുരക്ഷ; നീക്കം പ്രതിഷേധങ്ങൾ കണക്കിലെടുത്ത്

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായതിന് പിന്നാലെ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാറിന്റെ വീടിന് വൻ സുരക്ഷ ഏർപ്പെടുത്തി പൊലീസ്. പത്മകുമാറിൻ്റെ ആറന്മുളയിലെ വീടിനാണ് വൻ പൊലീസ് സുരക്ഷ ഏറെപ്പെടുത്തിയത്.

അതേസമയം വീട്ടിലേക്കുള്ള വഴികളെല്ലാം പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു. വീടിനു പരിസരത്ത് പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിൽ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.

2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്.

അറസ്റ്റിന് പിന്നാലെ പത്മകുമാറിന്റെ വീടിന് വൻ പൊലീസ് സുരക്ഷ; നീക്കം പ്രതിഷേധങ്ങൾ കണക്കിലെടുത്ത്

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായതിന് പിന്നാലെ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാറിന്റെ വീടിന് വൻ സുരക്ഷ ഏർപ്പെടുത്തി പൊലീസ്. പത്മകുമാറിൻ്റെ ആറന്മുളയിലെ വീടിനാണ് വൻ പൊലീസ് സുരക്ഷ ഏറെപ്പെടുത്തിയത്.

അതേസമയം വീട്ടിലേക്കുള്ള വഴികളെല്ലാം പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു. വീടിനു പരിസരത്ത് പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിൽ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.

2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്.

ആദിലയേയും നൂറയേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; ക്ഷമ ചോദിച്ച് ഫൈസൽ മലബാർ

ലെസ്ബിയൻ പങ്കാളികളായ ആദിലയും നൂറയും ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തത് തൻ്റെ അറിവോടെയല്ലെന്ന സോഷ്യൽ മീഡിയ പോസ്റ്റിൽ വിശദീകരണവുമായി മലബാർ ഗോൾഡ് ഡയറക്ടർ ഫൈസൽ എ.കെ രംഗത്ത്.

ആദിലയുടേയും നൂറയുടേയും വ്യക്തി സ്വാതന്ത്ര്യം പൂർണമായും ബഹുമാനിക്കപ്പെടണമെന്നും അവർക്കെതിരെയുള്ള ഹേറ്റ് ക്യാംപയ്നുകൾ അവസാനിപ്പിക്കണമെന്നുമാണ് ഫൈസൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയത്. ഏതെങ്കിലും തരത്തിൽ വേദനിപ്പിക്കണമെന്ന് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും ആണ് പോസ്റ്റിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം..

ആദിലയും നൂറയും സംബന്ധിച്ച വിഷയത്തിൽ എന്റെ നിലപാട് വളരെ വ്യക്തമാണ് —

കോടതിയും ഗവൺമെന്റും അനുവദിച്ചിട്ടുള്ള അവരുടെ സ്വാതന്ത്ര്യം പൂർണ്ണമായും ബഹുമാനിക്കപ്പെടണമെന്നും അവർക്ക് തങ്ങളുടെ ഇഷ്ടപ്രകാരം ജീവിതം നയിക്കാനുള്ള അവകാശം ഉണ്ടായിരിക്കണമെന്നും ഞാൻ ഹൃദയപൂർവ്വം വിശ്വസിക്കുന്നു.

അതിനാൽ, അവർക്ക് തങ്ങളുടെ ഇഷ്ടപ്രകാരം സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കാതെ, അവരെ തടസ്സപ്പെടുത്തുകയോ വിമർശിക്കുകയോ, അവരുടെ വ്യക്തിപരമായ തീരുമാനങ്ങളെ വിമർശിച്ച് ഹരാസ്മെന്റ് നടത്തുകയോ ചെയ്യുന്നത് ശരിയല്ല.

ഏതൊരു മതത്തിൽ വിശ്വസിക്കുന്നവരായാലും, മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും വ്യക്തിനിയമത്തിന്റെയും ബഹുമാനം ഏതൊരു മതപരിധിക്കും അതീതമായ ഒരു അടിസ്ഥാന മനുഷ്യനന്മയാണെന്ന് ഞാൻ വിശ്വസിക്കുന്നു.

എന്റെ ഹൗസ്‌വാർമിംഗ് ചടങ്ങുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉണ്ടായ തെറ്റിദ്ധാരണകളും വിവാദങ്ങളും ഒരിക്കലും എന്റെ ഉദ്ദേശ്യത്തിലുണ്ടായിരുന്നില്ല.

അത് പ്രതീക്ഷിച്ചതിനുമപ്പുറം ചില നെഗറ്റീവ് പ്രതികരണങ്ങളും ഹരാസ്മെന്റും ഉയർന്നുവെന്നും, അത് ഇവർക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.

അതുകൊണ്ടാണ് ഞാൻ വ്യക്തമായി പറയുന്നത്:

• അവരെ വേദനിപ്പിക്കാനുള്ള ഉദ്ദേശം എനിക്കൊന്നുമുണ്ടായിരുന്നില്ല

• അവരുടെ വ്യക്തിസ്വാതന്ത്ര്യവും അവകാശവും ഞാൻ പൂർണ്ണമായി ബഹുമാനിക്കുന്നു

• അവർക്കെതിരായ അനാവശ്യ വിമർശനങ്ങളും ഹേറ്റ് ക്യാംപെയ്ൻകളും അവസാനിക്കണമെന്ന് ഞാൻ ഹൃദയപൂർവ്വം ആഗ്രഹിക്കുന്നു

• അവർ സമാധാനത്തോടെ, ആരുടെയും ഭീഷണിയോ സമ്മർദ്ദമോ കൂടാതെ, സ്വന്തം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അവസരം ലഭിക്കണം

ഒരു മനുഷ്യനെന്ന നിലയിൽ, മനുഷ്യരുടെ സ്വാതന്ത്ര്യത്തെയും സുരക്ഷയെയും ബഹുമാനിക്കുക എന്നതാണ് ഏറ്റവും പ്രഥമമായ മൂല്യം.

ഈ വിഷയത്തെക്കുറിച്ച് എന്നോടു സംസാരിച്ച, കാര്യങ്ങൾ മനസ്സിലാക്കിയ, പിന്തുണച്ച എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവം നന്ദി പറയുന്നു.

തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനുള്ള ക്ഷമയും ഞാൻ വിനീതമായി അപേക്ഷിക്കുന്നു

കുട്ടിയുടെ തലയിലെ മുറിവ് തുന്നിക്കെട്ടുന്നതിന് പകരം ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ച് ഡോക്ടർമാർ; പരാതിയുമായി മാതാപിതാക്കൾ, സംഭവം ഉത്തർപ്രദേശിൽ

0

മീററ്റ്: ഉത്തർപ്രദേശിലെ ജാഗൃതി വിഹാർ പ്രദേശത്തെ ഭാഗ്യശ്രീ ആശുപത്രിയിൽ കുട്ടിയുടെ തലയിലുണ്ടായ മുറിവിൽ ഫെവിക്വിക് ഉപയോഗിച്ച് ഡോക്ടർമാർ. കുട്ടിയുടെ തലയിൽ നിന്ന് രക്തം വാർന്ന് കൊണ്ടിരുന്നപ്പോളാണ്  ഫെവിക്വിക്ക് ഉപയോഗിച്ചതെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ പരാതിപ്പെട്ടിരിക്കുന്നത്. ഉത്തർ പ്രദേശിലെ മീററ്റിൽ ആണ് സംഭവം. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ അബദ്ധത്തിൽ മകന്റെ തല മേശയുടെ മൂലയിൽ ഇടിച്ച് പരിക്കേൽക്കുകയായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു.

സർദാർ ജസ്പീന്ദർ സിംഗ് എന്നയാളുടെ മകനാണ് ഗുരുതര കൃത്യ വിലോപം നേരിടേണ്ടി വന്നത്. ജാഗ്രിതി വിഹാർ എന്ന മേഖലയിലെ താമസക്കാരനാണ് പരാതിക്കാരൻ. ആശുപത്രിയിൽ മുറിവ് പരിശോധിച്ച ഡോക്ടർ ഒരു ഫെവി ക്വിക് വാങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു. കുട്ടി വേദന മൂലം കരയുന്നത് പോലും പരിഗണിക്കാതെയായിരുന്നു പ്രാകൃത രീതിയിലെ ചികിത്സയെന്നാണ് പരാതി.

മുറിവിൽ ഫെവി ക്വിക് തേച്ച് തിരിച്ച് വിട്ടതോടെ കുട്ടി രാത്രിയിൽ മുഴുവൻ കരഞ്ഞു. ഇതോടെ വീട്ടുകാർ കുഞ്ഞിനെ ലോക്പ്രിയ ആശുപത്രിയിലെത്തിച്ചു. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിലാണ് ഇവിടെ വച്ച് ഡോക്ടർമാർ ഫെവി ക്വിക്ക് മുറിവിൽ നിന്ന് നീക്കിയത്. ഇതിന് പിന്നാലെ പരിക്കേറ്റ ഭാഗം വ‍ൃത്തിയാക്കി മുറിവ് തുന്നിക്കെട്ടുകയും ചെയ്തു.

സംഭവത്തിൽ കുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി മീററ്റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അശോക് കട്ടാരിയ പറഞ്ഞു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അശോക് കട്ടാരിയ വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലും കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്.

ഡോക്ടർക്കെതിരെ അച്ചടക്ക നടപടിയോ നിയമ നടപടിയോ ആവശ്യമാണോ എന്ന് നിർണ്ണയിക്കാൻ അധികാരികൾ അന്വേഷണം നടത്തുകയാണ്. ഈ സംഭവം പ്രദേശവാസികൾക്കിടയിൽ രോഷം ജനിപ്പിക്കുകയും സ്വകാര്യ മെഡിക്കൽ സൗകര്യങ്ങളിലെ രോഗികളുടെ സുരക്ഷയെയും ഉത്തരവാദിത്തത്തെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയും ചെയ്തു.

350% തീരുവ ചുമത്തും; ഭീഷണിയിലൂടെ ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനെന്ന് യു.എസ്. പ്രസിഡന്റ് ട്രംപ്; മോദി വിളിച്ചെന്നും വെളിപ്പെടുത്തൽ

0

ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ അതിർത്തി സംഘർഷം താൻ ഇടപെട്ട്, ഭീഷണിപ്പെടുത്തി അവസാനിപ്പിച്ചതാണെന്ന അവകാശവാദം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങൾക്കും മേൽ 350 ശതമാനം വരെ ഉയർന്ന തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും, ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിച്ച് യുദ്ധം നിർത്തുകയാണെന്ന് അറിയിച്ചെന്നുമാണ് ട്രംപിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ.

ന്യൂയോർക്കിൽ നടന്ന യു.എസ്.-സൗദി നിക്ഷേപക ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഡൊണാൾഡ് ട്രംപ്. “ഇന്ത്യയും പാകിസ്ഥാനും ആണവായുധങ്ങളുമായി യുദ്ധത്തിനൊരുങ്ങുകയായിരുന്നു. ഞാൻ അവരോട് പറഞ്ഞു, നിങ്ങൾ യുദ്ധം തുടർന്നോളൂ, പക്ഷേ ഞാൻ നിങ്ങളുടെ ഓരോ രാജ്യത്തിന് മേലും 350 ശതമാനം തീരുവ ചുമത്തും. യുണൈറ്റഡ് സ്റ്റേറ്റ്‌സുമായുള്ള വ്യാപാരം ഇതോടെ ഇല്ലാതാകും,” ട്രംപ് പറഞ്ഞു.

തന്റെ ഭീഷണിക്ക് ഇരു രാജ്യങ്ങളും ശക്തമായി പ്രതികരിച്ചെന്നും, ഇത്രയും വലിയ തീരുവ ചുമത്തരുതെന്ന് തന്നോട് ആവശ്യപ്പെട്ടെന്നും ട്രംപ് അവകാശപ്പെട്ടു. “അപ്പോൾ ഞാൻ പറഞ്ഞു, വേണ്ട. നിങ്ങൾ പ്രശ്നം പരിഹരിച്ചാൽ തിരിച്ചു വരിക. ലക്ഷക്കണക്കിന് ആളുകളെ കൊല്ലാനും, ലോസ് ഏഞ്ചലസിൽ ആണവ പൊടിപടലങ്ങൾ ഒഴുകിനടക്കാനും ഞാൻ നിങ്ങളെ അനുവദിക്കില്ല,” ട്രംപ് വ്യക്തമാക്കി.

തുടർന്ന് പ്രധാനമന്ത്രി മോദിയും പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും തന്നെ വിളിച്ചെന്നും ട്രംപ് പറയുന്നു. “പ്രധാനമന്ത്രി മോദി എന്നെ വിളിച്ച് ‘ഞങ്ങൾ നിർത്തി’ എന്ന് പറഞ്ഞു. എന്ത് നിർത്തി എന്ന് ഞാൻ ചോദിച്ചു, ‘ഞങ്ങൾ യുദ്ധത്തിന് പോകുന്നില്ല’ എന്ന് അദ്ദേഹം മറുപടി നൽകി. അതിനുശേഷം നമുക്കൊരു നല്ല വ്യാപാര കരാർ ഉണ്ടാക്കാം എന്ന് ഞാൻ മോദിയോട് പറഞ്ഞു,” ട്രംപ് കൂട്ടിച്ചേർത്തു.

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ അടക്കമുള്ള സൈനിക നീക്കങ്ങളെ തുടർന്നാണ് ട്രംപ് മധ്യസ്ഥത വഹിക്കാൻ ശ്രമിച്ചത്. എന്നാൽ, ഏതെങ്കിലും ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ ഇന്ത്യ സ്ഥിരമായി നിഷേധിക്കുകയും, വെടിനിർത്തൽ ഇരു രാജ്യങ്ങളിലെയും സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ (ഡിജിഎംഒ) തമ്മിലുള്ള നേരിട്ടുള്ള ചർച്ചയിലൂടെയാണ് ഉണ്ടായതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. നിലവിലെ യു.എസ്. പ്രസിഡന്റായ ട്രംപ് സ്വയം ഒരു ‘സമാധാന സ്രഷ്ടാവ്’ ആണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ ആവർത്തിച്ചുള്ള അവകാശവാദങ്ങളെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.