ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാനില്ല: വി.അബ്ദുറഹിമാൻ

കൊച്ചി: ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. നിലവിൽ ഇടതുപക്ഷത്തോടൊപ്പമുള്ള മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങൾ നിലനിർത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പത്ത് വർഷം താനൂരിൽ നിന്ന് എംഎൽഎയായും അഞ്ച് വർഷം മന്ത്രിയായും പ്രവർത്തിക്കാൻ എനിക്ക്  ഭാഗ്യം ലഭിച്ചു. ഒരു തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിലും രണ്ട് തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും മത്സരിക്കാൻ അവസരം ലഭിച്ചു. ഇത്തവണ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ  ആഗ്രഹിക്കുന്നു. പൊതുപ്രവർത്തനങ്ങളിൽ സജീവമായി തുടരുമെന്നും അബ്ദുറഹ്മാൻ പറഞ്ഞു .

താനൂരിൽ നടത്തിയ വികസനം ഈ തിരഞ്ഞെടുപ്പിലും മണ്ഡലത്തെ ഇടതുപക്ഷത്തിന് അനുകൂലമാക്കും. വെള്ളാപ്പള്ളി നടത്തിയ മലപ്പുറം വിരുദ്ധ പരാമർശത്തിന് ഇടതുപക്ഷം ഉത്തരവാദിയല്ലെന്നും അതിനെക്കുറിച്ച് ജനങ്ങൾക്ക് ധാരണയുണ്ടെന്നും മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.

2018 മുതൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി കൂടിക്കാഴ്ച;  പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും കണ്ഠരര് രാജീവര്

പത്തനംതിട്ട : ഒടുവിൽ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര് കുടുങ്ങി. പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത കണ്ഠരര് രാജീവരിനെ അറസ്റ്റ് ചെയ്യു.

ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവരിനുള്ള ബന്ധത്തിന് തെളിവ് എസ്ഐടിയ്ക്ക് ലഭിച്ചിരുന്നു. 2018 മുതൽ നിരവധി കൂടിക്കാഴ്ച ഇരുവരും നടത്തിയെന്ന് എസ്ഐടി കണ്ടെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും, സ്വാധീനം ഉണ്ടാക്കി കൊടുത്തതും തന്ത്രിയെന്നാണ് എസ്ഐടി കണ്ടെത്തിയത്.

ഉണ്ണികൃഷ്ണൻ പലപ്പോഴും നിർണായക തീരുമാനങ്ങൾ എടുക്കുന്നതിനായി തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നതനുസരിച്ച് തന്ത്രി ഒത്താശ ചെയ്തുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.

ഗൂഢാലോചനയിൽ കൃത്യമായ പങ്ക് തന്ത്രി കണ്ഠരര് രാജീവരിന് ഉണ്ടെന്നാണ് എസ്‌ഐടി പറയുന്നത്. സ്വർണ്ണക്കൊള്ളയിൽ തന്ത്രിക്ക് അറിവും സമ്മതവും ഉണ്ടായിരുന്നു. എ പത്മകുമാർ, തന്ത്രി കണ്ഠരര് രാജീവരര്, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർ അറിഞ്ഞുകൊണ്ട് നടത്തിയ കൊള്ളയാണ് ശബരിമലയിൽ നടന്നതെന്നാണ് എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്.

ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’ക്ക് UA 16+ സർട്ടിഫിക്കറ്റ്; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

ചെന്നൈ: ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചു. UA 16+ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മുൻ നിശ്ചയിച്ച പ്രകാരം, ജനുവരി 10ന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിലേക്ക് എത്തും.

അതേസമയം രണ്ട് മണിക്കൂറും 42 മിനുട്ടും ആണ് സിനിമയുടെ ദൈർഘ്യം. 1960കളിലെ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് സുധ കൊങ്കര ‘പരാശക്തി’ ഒരുക്കിയിരിക്കുന്നത്. ശിവകാർത്തികേയന്റെ 25ാമത് ചിത്രമായ ‘പരാശക്തി’യിൽ രവിമോഹൻ, അഥർവ, ശ്രീലീല എന്നിവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്.

താമര ഒഴിവാക്കിയത് വിവാദമാകാതിരിക്കാൻ വേണ്ടി; സംസ്ഥാന സ്കൂൾ കലോത്സവ വിവാദത്തിൽ മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: കലോത്സവ വേദികളിൽ നിന്ന് താമര ഒഴിവാക്കിയത് പ്രതിഷേധങ്ങൾക്കിടയാക്കും എന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. അവസാനം തൃശൂരിൽ വച്ച് നടന്ന കലോത്സവത്തിലും പുഷ്പങ്ങളുടെ പേരാണ് വേദികൾക്ക് ഇട്ടിരുന്നത് എന്നും അന്നും താമര ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അതേസമയം താമര ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ്. വിവാദമാകാതിരിക്കാൻ വേണ്ടിയാണ് താമര ഇത്തവണയും ഒഴിവാക്കിയതെന്നും ഇതിൽ നിക്ഷിപ്ത താൽപ്പര്യമില്ലെന്നും മന്ത്രി  കൂട്ടിച്ചേർത്തു.

താമര ഒഴിവാക്കിയത് വിവാദമാകാതിരിക്കാൻ വേണ്ടി; സംസ്ഥാന സ്കൂൾ കലോത്സവ വിവാദത്തിൽ മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: കലോത്സവ വേദികളിൽ നിന്ന് താമര ഒഴിവാക്കിയത് പ്രതിഷേധങ്ങൾക്കിടയാക്കും എന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. അവസാനം തൃശൂരിൽ വച്ച് നടന്ന കലോത്സവത്തിലും പുഷ്പങ്ങളുടെ പേരാണ് വേദികൾക്ക് ഇട്ടിരുന്നത് എന്നും അന്നും താമര ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അതേസമയം താമര ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ്. വിവാദമാകാതിരിക്കാൻ വേണ്ടിയാണ് താമര ഇത്തവണയും ഒഴിവാക്കിയതെന്നും ഇതിൽ നിക്ഷിപ്ത താൽപ്പര്യമില്ലെന്നും മന്ത്രി  കൂട്ടിച്ചേർത്തു.

ദൈവതുല്യൻ പിടിയിലായോ? ശബരിമല സ്വർണക്കവർച്ച കേസ്; തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ

0

തിരുവനന്തപുരം∙ ശബരിമല സ്വർണക്കവർച്ച കേസിൽ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ. സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത്. എഡിജിപിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഇപ്പോൾ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്ന് രാവിലെ മുതൽ തന്ത്രി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായിരുന്നു.അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്ത്രി രാജീവ് കണ്ഠരര് മോഹനരെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. വളരെ രഹസ്യമായാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യൽ. നേരത്തെ മുതൽ തന്ത്രിയുടെ ഇടപെടൽ സംശയാസ്പദമായിരുന്നുവെങ്കിലും അതീവ രഹസ്യമായ നീക്കമാണ് എസ്ഐടി നടത്തിയത്.

കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റിയും തന്ത്രി കണ്ഠര് രാജീവരും തമ്മിൽ അടുത്ത സൗഹൃദമുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഉണ്ണികൃഷ്‌ണൻ പോറ്റിയെ ശബരിമലയിലേക്കെത്തിച്ചത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടും പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരത്തെപ്പറ്റി തന്ത്രിക്കുണ്ടറിയാമായിരുന്നു എന്നുമുള്ള വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. എന്നാൽ ശബരിമലയോട് അടുത്തിടപഴകുന്ന ആളെന്നതിനാല്‍ സൗഹൃദമുണ്ടായിരുന്നുവെന്നും പക്ഷേ സാമ്പത്തിക ഇടപാടുകളില്ലെന്നും ആയിരുന്നു തന്ത്രി അന്വേഷണ സംഘത്തിന് ആദ്യഘട്ടിൽ മൊഴി നല്‍കിയത്. താന്ത്രിക വിധി പ്രകാരമുള്ള കാര്യങ്ങളേ ചെയ്തിട്ടുള്ളൂവെന്നും തീരുമാനങ്ങള്‍ക്ക് ദൈവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണ് തന്‍റെ ജോലിയെന്നും രാജീവര് ചോദ്യം ചെയ്യലിൽ മുൻപ് എസ്ഐടിയോട് പറഞ്ഞിരുന്നു.

ബി1, ബി2 വിസക്കാര്‍ക്ക് യുഎസ് മുന്നറിയിപ്പ്; വിസ ദുരുപയോഗം ചെയ്താല്‍ യാത്രാവിലക്ക്

0

ന്യൂഡൽഹി: യുഎസ് ബി1, ബി2 വിസ ഉടമകൾക്ക് ഇന്ത്യയിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകി. വിസ ദുരുപയോഗം ചെയ്യുകയോ നിയമം അനുശാസിക്കുന്ന കാലയളവ് കവിയുകയോ ചെയ്താൽ സ്ഥിരമായ യാത്രാ വിലക്ക് നേരിടേണ്ടിവരുമെന്ന് ഇന്ത്യയിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകി.

എക്‌സിൽ പങ്കിട്ട ഒരു വീഡിയോയിൽ, ചില കാരണങ്ങളാൽ വിസ അപേക്ഷകൾ നിരസിക്കപ്പെട്ടേക്കാമെന്ന് കോൺസുലാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകുന്നു. വിസ അഭിമുഖത്തിനിടെ സന്ദർശക വിസയുടെ നിബന്ധനകൾ പാലിക്കാൻ നിങ്ങൾ തയ്യാറല്ലെന്ന് കോൺസുലാർ ഉദ്യോഗസ്ഥന് തോന്നിയാൽ, വിസ നിഷേധിക്കപ്പെടുമെന്നും എംബസി വ്യക്തമാക്കി.

‘വിസ ശരിയായി ഉപയോഗിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ എന്ത് കാര്യങ്ങളാണ് അനുവദനീയമായുള്ളത് എന്താണ് പാടില്ലാത്തത് എന്നത് മനസിലാക്കുക എംബസി അറിയിച്ചു.

കഴിഞ്ഞ ദിവസം വിദ്യാര്‍ഥി വിസയില്‍ യുഎസിലേക്ക് പോകുന്നവര്‍ക്കും സമാനമായ മുന്നറിയിപ്പ് അമേരിക്കന്‍ എംബസി നല്‍കിയിരുന്നു.യുഎസ് നിയമങ്ങള്‍ ലംഘിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നത് വിദ്യാര്‍ഥി വിസ റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാം, നാടുകടത്തലിന് കാരണമായേക്കാം, അല്ലെങ്കില്‍ ഭാവിയില്‍ ഒരു അന്താരാഷ്ട്ര വിദ്യാര്‍ഥിയെ യുഎസ് വിസകള്‍ക്ക് യോഗ്യനല്ലാതാക്കുമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി.

നിർധന കുടുംബമാണ്; സർക്കാർ ജോലി നൽകണമെന്ന് ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ ഭാര്യ

തിരുവനന്തപുരം: സർക്കാർ ജോലി നൽകണമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ച ഓട്ടോ ഡ്രൈവർ വേണുവിന്റെ ഭാര്യ സിന്ധു. ഭർത്താവ് മരിച്ചിട്ട് രണ്ട് മാസമായെന്നും രണ്ട് പെൺമക്കളാണെന്നും അവർ ഒരു ചാനലിനോട് പറഞ്ഞു.

‘ഞാൻ എന്താണോ പറഞ്ഞത് അതെല്ലാം അവരുടെ വീഴ്ചകളായി റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഈ വീഴ്ചകൾവരുത്തിയവർക്കെതിരെ യാതൊരു നടപടിയും ഞാൻ അതിൽ കണ്ടിട്ടില്ല. അതാണ് എന്റെ ഏറ്റവും വലിയ വിഷമം.ഡോക്ടർമാർക്കും, അവിടത്തെ സ്റ്റാഫിനുമൊക്കെ കൗൺസിലിംഗ് കൊടുക്കണമെന്നൊക്കെയാണ് റിപ്പോർട്ടിലുള്ളത്. ഒരാളുടെയും പേര് സൂചിപ്പിച്ചിട്ടില്ല. ഇനിയൊരു കുടുംബത്തിനും ഇങ്ങനെ നാഥനില്ലാതാകാതിരിക്കട്ടെ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. -സിന്ധു പറഞ്ഞു.

2024 നവംബര്‍ ഒന്നിനു തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയ വേണു മതിയായ ചികില്‍സ കിട്ടാതെ നവംബര്‍ 5നാണ് മരിക്കുന്നത്. ചികില്‍സ കിട്ടാതെ താന്‍ മരിക്കുമെന്ന ഫോണ്‍സംഭാഷണം പുറത്തു വന്നത് കേരളം ഞെട്ടലോടെയാണ് കേട്ടത്.

രണ്ട് മാസമായി ഭർത്താവ് മരിച്ചിട്ട്. നിങ്ങൾ എങ്ങനെ കഴിയുന്നുവെന്ന് ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്ന് ആരും അന്വേഷിച്ചിട്ടില്ല. ഞാനൊരു മാനേജ്‌മെന്റ് സ്‌കൂളിലാണ് ജോലി ചെയ്യുന്നത്. ആ സാലറിയിലാണ് കുടുംബം നീങ്ങുന്നത്. മാസം പതിനായിരം രൂപയാണ് കിട്ടുന്നത്. അന്വേഷണം പ്രഹസനമാകാൻ പാടില്ല.’- സിന്ധു പറഞ്ഞു

ലോക്ഭവനിൽ സ്ഫോടനം നടത്തും; ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന് ഭീഷണി

ഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന് ഭീഷണി. ലോക്ഭവനിൽ സ്ഫോടനം നടത്തും എന്നായിരുന്നു ഇന്നലെ രാത്രി മെയിൽ വഴി ലഭിച്ച ഭീഷണി സന്ദേശം.

ഇതോടെ ലോക് ഭവന് സുരക്ഷ വർധിപ്പിച്ചു.ഭീഷണി വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ സുരക്ഷാ അവലോകന യോഗം ചേർന്നിരുന്നു.

സിആർപിഎഫും ബംഗാൾ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്. ഇതിനുമുൻപും അദ്ദേഹത്തിന് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്.

82-ാം വയസ്സിലും അങ്കം തുടരാൻ കടന്നപ്പള്ളി; എതിരാളിയായി സുധാകരൻ എത്തുമോ?

കണ്ണൂർ: കണ്ണൂർ നിയമസഭാ മണ്ഡലം നിലനിർത്താൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മൂന്നാം തവണയും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. മണ്ഡലം ഏറ്റെടുക്കാൻ സിപിഎം ആലോചിച്ചിരുന്നെങ്കിലും, കണക്കുകൂട്ടലുകൾ ഒടുവിൽ കടന്നപ്പള്ളിയിൽ അവസാനിച്ചു.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ആധിപത്യമുള്ള മണ്ഡലം നിലനിർത്തുന്നതിൽ കടന്നപ്പള്ളിയുടെ വ്യക്തിപരമായ സ്വാധീനം ഒരു പ്രധാന ഘടകമായിരുന്നുവെന്ന് സിപിഎം വിലയിരുത്തുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ നില മെച്ചപ്പെട്ടതോടെ കടന്നപ്പള്ളിയുടെ സാധ്യത ഇരട്ടിയായി.

കോൺഗ്രസ്സിനായി കെ.സുധാകരൻ എംപി മത്സരിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എംപിമാർക്ക് നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നേതൃത്വം അനുമതി നൽകില്ലെന്നാണ് കരുതുന്നതെങ്കിലും സുധാകരന് ഇളവുകിട്ടുമെന്ന പ്രതീക്ഷയിലാണ് അനുയായികൾ. മുൻ മേയർ ടി.ഒ. മോഹനൻ, മഹിളാ കോൺഗ്രസ് നേതാവ് അമൃതാ രാമകൃഷ്ണൻ തുടങ്ങിയവരാണ് പരിഗണനയിലുള്ള മറ്റ്‌ പേരുകൾ.

82-ാം വയസ്സിലും അങ്കം തുടരാൻ കടന്നപ്പള്ളി; എതിരാളിയായി സുധാകരൻ എത്തുമോ?

കണ്ണൂർ: കണ്ണൂർ നിയമസഭാ മണ്ഡലം നിലനിർത്താൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മൂന്നാം തവണയും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. മണ്ഡലം ഏറ്റെടുക്കാൻ സിപിഎം ആലോചിച്ചിരുന്നെങ്കിലും, കണക്കുകൂട്ടലുകൾ ഒടുവിൽ കടന്നപ്പള്ളിയിൽ അവസാനിച്ചു.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ആധിപത്യമുള്ള മണ്ഡലം നിലനിർത്തുന്നതിൽ കടന്നപ്പള്ളിയുടെ വ്യക്തിപരമായ സ്വാധീനം ഒരു പ്രധാന ഘടകമായിരുന്നുവെന്ന് സിപിഎം വിലയിരുത്തുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ നില മെച്ചപ്പെട്ടതോടെ കടന്നപ്പള്ളിയുടെ സാധ്യത ഇരട്ടിയായി.

കോൺഗ്രസ്സിനായി കെ.സുധാകരൻ എംപി മത്സരിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എംപിമാർക്ക് നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നേതൃത്വം അനുമതി നൽകില്ലെന്നാണ് കരുതുന്നതെങ്കിലും സുധാകരന് ഇളവുകിട്ടുമെന്ന പ്രതീക്ഷയിലാണ് അനുയായികൾ. മുൻ മേയർ ടി.ഒ. മോഹനൻ, മഹിളാ കോൺഗ്രസ് നേതാവ് അമൃതാ രാമകൃഷ്ണൻ തുടങ്ങിയവരാണ് പരിഗണനയിലുള്ള മറ്റ്‌ പേരുകൾ.

ഈ ചങ്കൂറ്റം ഒരു പുരുഷ സംവിധായകര്‍ക്കുമില്ല’; ഗീതുവിനെ പ്രശംസിച്ച് രാം ഗോപാൽ വർമ്മ

സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക് ക്യാരക്ടർ ഇൻട്രോ. മാർച്ച് 19 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. നിരവധി പേരാണ് ക്യാരക്ടർ ഇൻട്രോയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഇപ്പോഴിതാ സംവിധായകൻ രാം ഗോപാൽ വർമ്മ ടോക്സികിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് ഗീതു മോഹൻദാസ് എന്നാണ് രാം ഗോപാൽ വർമ്മ പറയുന്നത്. അവർ എങ്ങനെയാണ് അത് ചിത്രീകരിച്ചതെന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും രാം ഗോപാൽ വർമ്മ പറഞ്ഞു.

“യഷ് നായകനാവുന്ന ടോക്സിക് ട്രെയ്‌ലര്‍ കണ്ട ശേഷം, സ്ത്രീശാക്തീകരണത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് ഗീതു മോഹന്‍ദാസ് എന്നതില്‍ എനിക്കൊരു സംശയവുമില്ല. ഈ സ്ത്രീയുമായി താരതമ്യം ചെയ്യാനുള്ള ചങ്കൂറ്റം ഒരു പുരുഷ സംവിധായകര്‍ക്കുമില്ല. അവര്‍ ഇങ്ങനൊന്ന് ചിത്രീകരിച്ചുവെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല.” രാം ഗോപാൽ വർമ്മ കുറിച്ചു. എക്‌സിലൂടെയായിരുന്നു രാം ഗോപാൽ വർമ്മയുടെ പ്രതികരണം.

യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം തിയേറ്ററിലെത്തും. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. കെ വി എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട് കെ നാരായണയും യാഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.   നയൻതാര, ഹുമ ഖുറേഷി, കിയാരാ അദ്വാനി, രുക്മിണി വസന്ത് തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

മാളിൽ ഷോപ്പിംഗ് നടത്താൻ കുതിരയും? വൈറലാകാൻ കാട്ടിക്കൂട്ടിയ പണി പാളി; ടെക്സസിലെ മാളിൽ നടന്നത് ആരെയും അമ്പരപ്പിക്കുന്ന കാര്യങ്ങൾ

0

ടെക്സസ്: സോഷ്യൽ മീഡിയയിലെ ലൈക്കിനും കാഴ്ചക്കാർക്കും വേണ്ടി ആളുകൾ ചെയ്യുന്ന സാഹസങ്ങൾ പലപ്പോഴും അതിരുകടക്കാറുണ്ട്. അത്തരത്തിൽ അമേരിക്കയിലെ ടെക്സസിലുള്ള ഒരു ടാർഗെറ്റ് സ്റ്റോറിൽ നടന്ന വിചിത്രമായ സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആളുകൾ സാധനങ്ങൾ വാങ്ങിക്കൊണ്ടിരുന്ന തിരക്കേറിയ സ്റ്റോറിനുള്ളിലേക്ക് കുതിരയുമായി ഒരാൾ കയറിവരികയായിരുന്നു.

പ്രശസ്ത ടിക് ടോക് താരം സ്റ്റീഫൻ ഹാർമൻ ആണ് ഈ പ്രവൃത്തിക്ക് പിന്നിൽ. തന്റെ വളർത്തു കുതിരയെയും കൂട്ടി സ്റ്റോറിനുള്ളിലെ ഷെൽഫുകൾക്കിടയിലൂടെ ഹാർമൻ സവാരി നടത്തി. ഈ അപ്രതീക്ഷിത കാഴ്ച കണ്ട് ഉപഭോക്താക്കളിൽ ചിലർ അമ്പരന്നപ്പോൾ, ചിലർ കുതിരയെ താലോലിക്കാനും മുതിർന്നു. എന്നാൽ മറ്റ് ചിലർ ഈ നടപടിയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

കുതിരയുമായുള്ള സവാരി കുറച്ചുനേരം പിന്നിട്ടപ്പോഴാണ് സംഭവങ്ങൾ വഷളായത്. സ്റ്റോറിനുള്ളിലെ തറയിൽ കുതിര പലതവണ മലമൂത്രവിസർജ്ജനം നടത്തി. ഇതോടെ സ്റ്റോറിനുള്ളിൽ കടുത്ത ദുർഗന്ധം പടരുകയും ശുചിത്വം ഇല്ലാതാവുകയും ചെയ്തു. സംഭവത്തിൽ പ്രകോപിതരായ ജീവനക്കാർ ഹാർമനോട് ഉടൻ പുറത്തുപോകാൻ ആവശ്യപ്പെട്ടു. ഒടുവിൽ ഏകദേശം രണ്ട് മിനിറ്റോളം നീണ്ട അനിഷ്ട സംഭവങ്ങൾക്കൊടുവിൽ സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടാണ് ഇയാളെ പുറത്താക്കിയത്.

ജനുവരി 6-ന് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനമാണ് ഹാർമനെതിരെ ഉയരുന്നത്.

“ലൈക്കിന് വേണ്ടി എന്ത് വൃത്തികേടും ചെയ്യുന്ന അവസ്ഥയാണിത്. കുതിര വരുത്തിവെച്ച മാലിന്യം വൃത്തിയാക്കേണ്ടി വന്ന ജീവനക്കാരുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ?” എന്ന് ചിലർ ചോദിക്കുന്നു. “ഇതൊരു സാധാരണ ടെക്സസ് സ്റ്റൈൽ ആണല്ലോ” എന്ന് പരിഹസിക്കുന്നവരുമുണ്ട്.

പൊതുവിടങ്ങളിൽ മൃഗങ്ങളെ കൊണ്ടുവരുന്നത് സുരക്ഷാ ഭീഷണിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അമേരിക്കയിൽ സമാനമായ നിരവധി സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മാളിൽ ഷോപ്പിംഗ് നടത്താൻ കുതിരയും? വൈറലാകാൻ കാട്ടിക്കൂട്ടിയ പണി പാളി; ടെക്സസിലെ മാളിൽ നടന്നത് ആരെയും അമ്പരപ്പിക്കുന്ന കാര്യങ്ങൾ

0

ടെക്സസ്: സോഷ്യൽ മീഡിയയിലെ ലൈക്കിനും കാഴ്ചക്കാർക്കും വേണ്ടി ആളുകൾ ചെയ്യുന്ന സാഹസങ്ങൾ പലപ്പോഴും അതിരുകടക്കാറുണ്ട്. അത്തരത്തിൽ അമേരിക്കയിലെ ടെക്സസിലുള്ള ഒരു ടാർഗെറ്റ് സ്റ്റോറിൽ നടന്ന വിചിത്രമായ സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആളുകൾ സാധനങ്ങൾ വാങ്ങിക്കൊണ്ടിരുന്ന തിരക്കേറിയ സ്റ്റോറിനുള്ളിലേക്ക് കുതിരയുമായി ഒരാൾ കയറിവരികയായിരുന്നു.

പ്രശസ്ത ടിക് ടോക് താരം സ്റ്റീഫൻ ഹാർമൻ ആണ് ഈ പ്രവൃത്തിക്ക് പിന്നിൽ. തന്റെ വളർത്തു കുതിരയെയും കൂട്ടി സ്റ്റോറിനുള്ളിലെ ഷെൽഫുകൾക്കിടയിലൂടെ ഹാർമൻ സവാരി നടത്തി. ഈ അപ്രതീക്ഷിത കാഴ്ച കണ്ട് ഉപഭോക്താക്കളിൽ ചിലർ അമ്പരന്നപ്പോൾ, ചിലർ കുതിരയെ താലോലിക്കാനും മുതിർന്നു. എന്നാൽ മറ്റ് ചിലർ ഈ നടപടിയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

കുതിരയുമായുള്ള സവാരി കുറച്ചുനേരം പിന്നിട്ടപ്പോഴാണ് സംഭവങ്ങൾ വഷളായത്. സ്റ്റോറിനുള്ളിലെ തറയിൽ കുതിര പലതവണ മലമൂത്രവിസർജ്ജനം നടത്തി. ഇതോടെ സ്റ്റോറിനുള്ളിൽ കടുത്ത ദുർഗന്ധം പടരുകയും ശുചിത്വം ഇല്ലാതാവുകയും ചെയ്തു. സംഭവത്തിൽ പ്രകോപിതരായ ജീവനക്കാർ ഹാർമനോട് ഉടൻ പുറത്തുപോകാൻ ആവശ്യപ്പെട്ടു. ഒടുവിൽ ഏകദേശം രണ്ട് മിനിറ്റോളം നീണ്ട അനിഷ്ട സംഭവങ്ങൾക്കൊടുവിൽ സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടാണ് ഇയാളെ പുറത്താക്കിയത്.

ജനുവരി 6-ന് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനമാണ് ഹാർമനെതിരെ ഉയരുന്നത്.

“ലൈക്കിന് വേണ്ടി എന്ത് വൃത്തികേടും ചെയ്യുന്ന അവസ്ഥയാണിത്. കുതിര വരുത്തിവെച്ച മാലിന്യം വൃത്തിയാക്കേണ്ടി വന്ന ജീവനക്കാരുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ?” എന്ന് ചിലർ ചോദിക്കുന്നു. “ഇതൊരു സാധാരണ ടെക്സസ് സ്റ്റൈൽ ആണല്ലോ” എന്ന് പരിഹസിക്കുന്നവരുമുണ്ട്.

പൊതുവിടങ്ങളിൽ മൃഗങ്ങളെ കൊണ്ടുവരുന്നത് സുരക്ഷാ ഭീഷണിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അമേരിക്കയിൽ സമാനമായ നിരവധി സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പിൻബെഞ്ചുകാർ ഇല്ലാത്ത ക്ലാസ്സ്മുറികൾ, ഭാരമില്ലാത്ത സ്കൂൾ ബാഗുകൾ; വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങളുമായി സർക്കാർ

0

പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി കേരള സർക്കാർ. കുട്ടികളുടെ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനും ക്ലാസ് മുറികളിലെ ‘ബാക്ക് ബെഞ്ചർ’ എന്ന വേർതിരിവ് ഒഴിവാക്കുന്നതിനുമുള്ള നിർണായക തീരുമാനങ്ങൾ സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകരിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

കുട്ടികളുടെ ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നതിനായി പാഠപുസ്തകങ്ങളുടെയും മറ്റും ഭാരം ശാസ്ത്രീയമായി ക്രമീകരിക്കും. എല്ലാവർക്കും തുല്യ പരിഗണന ഉറപ്പാക്കുന്ന രീതിയിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം വരുത്തും. ആരും പഠനത്തിൽ പിന്നിലല്ലെന്ന ബോധ്യം കുട്ടികളിൽ വളർത്തുകയാണ് ഇതിന്റെ ലക്ഷ്യം. വിദ്യാലയങ്ങളെ കൂടുതൽ ശിശുസൗഹൃദമാക്കാനും ജനാധിപത്യപരമായ അന്തരീക്ഷം ഒരുക്കാനും പദ്ധതി സഹായിക്കും. എസ്‌സിഇആർടി (SCERT) തയ്യാറാക്കിയ കരട് റിപ്പോർട്ടിന്മേൽ പൊതുസമൂഹത്തിന്റെ നിർദ്ദേശങ്ങൾ സർക്കാർ തേടിയിട്ടുണ്ട്. റിപ്പോർട്ട് എസ്‌സിഇആർടി വെബ്‌സൈറ്റിൽ ലഭ്യമാണ്. അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ജനുവരി 20 വരെ തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്.

ലഭിക്കുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് വരാനിരിക്കുന്ന അധ്യയന വർഷം മുതൽ തന്നെ ഈ പുതിയ മാറ്റങ്ങൾ പ്രായോഗികമാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.