‘തന്ത്രി കണ്ഠരര് രാജീവരെ മനഃപ്പൂർവം കുടുക്കുകയായിരുന്നു’; രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണ കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരെ മനഃപ്പൂർവം കുടുക്കുകയായിരുന്നെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 41 ദിവസം ജയിലിൽ കിടത്തിയത് സംശയാസ്പദം. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർദ്ദേശപ്രകാരമാണ് എസ്ഐടി പ്രവർത്തിച്ചത്. യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ മുതിരാതെ എസ്ഐടി ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത് ഒരു തെളിവുമില്ലാതെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

തന്ത്രിക്ക് ജാമ്യം ലഭിക്കുന്നതിനെ എസ്ഐടി എതിർത്തു. എന്നാൽ അതിനു വിരുദ്ധമാണ് കൊല്ലം വിജിലൻസ് കോടതിയിലെ വിധിന്യായം. കൊള്ളയിൽ തന്ത്രിയെ ബന്ധപ്പെടുത്തുന്നതിന് ഒരു തെളിവുമില്ല എന്ന് കൊല്ലം വിജിലൻസ് കോടതി പറഞ്ഞു. ശബരിമല തന്ത്രി അയ്യപ്പന്റെ പിതാവിന്റെ സ്ഥാനത്തുള്ള വ്യക്തിയാണ്. ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായി‌. അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമല പെരും കൊള്ളക്ക് പിന്നിലെ വൻ തോക്കുകളെ സംബന്ധിച്ച് ഹൈകോടതി സൂചന നൽകിയിട്ടും എസ്ഐടി അനങ്ങിയില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സിപിഐഎം നോമിനിയായിരുന്ന പിഎല് പ്രശാന്ത് ഇക്കാര്യത്തിൽ ഗുരുതരമായ തെറ്റ് ചെയ്തു. അദ്ദേഹത്തെ രണ്ടുതവണ രഹസ്യമായി ചോദ്യംചെയ്ത് വിടുകയാണ് ചെയ്തതെന്ന് അദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ ഗുരുതരമായ തകർച്ച മൂലമാണ് എസ്ഐടി അന്വേഷണം തിരിച്ചുവിട്ടതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചത്.

തന്ത്രിയെ അറസ്റ്റ് ചെയ്തു മന്ത്രിയെ രക്ഷപ്പെടുത്താൻ ഉള്ള നീക്കം ആണ് ഉണ്ടായതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുവതി പ്രവേശനത്തെ തന്ത്രി എതിർത്തിരുന്നു.ഈ പക കൂടിയാണ് തന്റെ അറസ്റ്റെന്ന് തന്ത്രി കോടതി അറിയിച്ചു‌. ശബരിമലയെ ഉപയോഗിച്ചുകൊണ്ടുള്ള രാഷ്ട്രീയ കളിക്ക് ജനങ്ങൾ ചുട്ട മറുപടി നൽകുമെന്ന് അദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിൽ ഗുരുതരമായ തട്ടിപ്പും വെട്ടിപ്പും നടന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.ഇതുവരെ കണക്കുകൾ വ്യക്തമാക്കാൻ സാധിച്ചിട്ടില്ല. ശബരിമല വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രിയും കളിക്കുന്ന രാഷ്ട്രീയ കളിക്ക് ജനങ്ങൾ മറുപടി നൽകുമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർ‌ത്തു.

‘തന്ത്രി കണ്ഠരര് രാജീവര് പെരുങ്കള്ളൻമാരുടെ പട്ടികയിൽപ്പെടുന്നയാൾ’; എം വി ഗോവിന്ദൻ

തന്ത്രി കണ്ഠരര് രാജീവര് പെരുങ്കള്ളന്മാരുടെ പട്ടികയിൽപ്പെടുന്ന ആളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പോറ്റിയെ കേറ്റിയത് കെ സി വേണുഗോപാൽ ആണപ്പാ എന്നായപ്പോൾ ഒരു ചർച്ചയുമില്ലെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പൂർത്തിയായിട്ടില്ല അതുകഴിഞ്ഞാൽ മാത്രമേ തന്ത്രിയ്‌ക്കെതിരെ ഏതൊക്കെ കുറ്റങ്ങൾ ഉണ്ടെന്ന് പറയാൻ കഴിയൂ. ശബരിമലയിലെ ഒരു തരിപോലും സ്വർണം നഷ്ടപ്പെടാൻ പാടില്ല. ആരെയും സംരക്ഷിക്കില്ല. എല്ലാവരേയും പിടിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്. എന്നാൽ ഞങ്ങൾ സംരക്ഷിക്കാനുണ്ടെന്ന് നാണം കെട്ട രീതിയിൽ പറയുകയാണ് ‍യുഡിഎഫും ബിജെപിയുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിൽ റീത്ത് വച്ച സംഭവത്തിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. സംഘർഷം ഉണ്ടാക്കാൻ യുഡിഎഫ് കൂടി അറിഞ്ഞാണ് റീത്ത് വെച്ചത്. ഈ നില തുടർന്നാൽ പ്രതികരണങ്ങൾ ഉണ്ടാകുമെന്നും പ്രതികരണമുണ്ടായാൽ അത് സംഘർഷത്തിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മഹീന്ദ്രയ്ക്ക് ഇരട്ടി പ്രഹരം; ഓഹരി വിപണിയിൽ ഇടിവ്, കേരളത്തിൽ വാഹനങ്ങൾക്കും ക്ഷാമം!

0

കൊച്ചി: ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (M&M) ഇരട്ട വെല്ലുവിളി നേരിടുന്നുവെന്ന വിലയിരുത്തൽ. ഒരു വശത്ത് ഓഹരി വിപണിയിൽ കമ്പനിക്ക് ഇടിവ് നേരിട്ടപ്പോൾ, മറുവശത്ത് കേരളം ഉൾപ്പെടെയുള്ള വിപണികളിൽ വാഹന ക്ഷാമവും രൂക്ഷമാകുകയാണ്.

2026 ജനുവരിയിൽ ഒപ്പുവെച്ച ഇന്ത്യ–EU എഫ്‌ടിഎ പ്രകാരം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ നിലവിലെ 70–110 ശതമാനത്തിൽ നിന്ന് ഘട്ടംഘട്ടമായി 10 ശതമാനമായി കുറയ്ക്കും. ഇതോടെ BMW, Mercedes-Benz, Audi, Volkswagen തുടങ്ങിയ ബ്രാൻഡുകൾ ഇന്ത്യയിൽ കൂടുതൽ മത്സരക്ഷമമായ വിലയിൽ എത്താനിടയുണ്ടെന്ന ആശങ്ക ഉയരുന്നു. ഇതിന്റെ പ്രതിഫലനമായി Mahindra & Mahindra ഓഹരികൾക്ക് 4–5 ശതമാനം വരെ ഇടിവുണ്ടായപ്പോൾ Tata Motors ഓഹരികളും 1–2 ശതമാനം വരെ താഴ്ന്നു.

വിപണി വിദഗ്ധരുടെ അഭിപ്രായത്തിൽ 30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പ്രീമിയം എസ്‌യുവി വിഭാഗത്തിലാണ് കൂടുതൽ ആഘാതം പ്രതീക്ഷിക്കുന്നത്. Mahindra XUV700, Tata Safari, Harrier പോലുള്ള മോഡലുകൾക്ക് വിലയും ബ്രാൻഡ് ഇമേജും അടിസ്ഥാനമാക്കി യൂറോപ്യൻ വാഹനങ്ങളുമായി നേരിട്ടുള്ള മത്സരം നേരിടേണ്ട സാഹചര്യം ഉണ്ടാകും.

അതേസമയം ആഭ്യന്തര വാഹന വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 25 ലക്ഷം രൂപയ്ക്ക് താഴെയുള്ള കാറുകൾക്ക് തീരുവ ഇളവ് ബാധകമല്ല. കൂടാതെ പ്രതിവർഷം നിശ്ചിത ക്വോട്ടയിലുള്ള വാഹനങ്ങൾക്കാണ് കുറഞ്ഞ നികുതി ലഭിക്കുക. തീരുവ കുറവ് 5 മുതൽ 10 വർഷം വരെ ഘട്ടങ്ങളിലായിരിക്കും നടപ്പാക്കുക. കരാർ ഇന്ത്യൻ കമ്പനികൾക്ക് യൂറോപ്യൻ വിപണിയിലേക്ക് 0 ശതമാനം നികുതിയിൽ കയറ്റുമതി ചെയ്യാനുള്ള അവസരവും തുറക്കുന്നു.

ഇതിനിടെ 2026 ജനുവരിയിൽ മഹീന്ദ്ര വാഹന വിൽപ്പനയിൽ 24 ശതമാനം വളർച്ച രേഖപ്പെടുത്തി. പ്രത്യേകിച്ച് Bolero Pik-up പോലുള്ള കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് കേരളത്തിൽ വലിയ ആവശ്യമാണ്. ബുക്കിംഗ് വർധനയും ഘടകഭാഗങ്ങളുടെ ക്ഷാമവും ഉൽപ്പാദനത്തെ ബാധിച്ചതോടെ ഷോറൂമുകളിൽ സ്റ്റോക്ക് കുറവാണ്. എസ്‌യുവി വിഭാഗത്തിലും കൊമേഴ്‌സ്യൽ വിഭാഗത്തിലും വലിയ തോതിൽ ബുക്കിംഗ് ബാക്ക്‌ലോഗ് നിലനിൽക്കുന്നു.

കേരളത്തിൽ ചരക്കുനീക്കത്തിനായി മഹീന്ദ്ര പിക്-അപ്പ് വാഹനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുതലാണ്. Bolero Pik-up മോഡലിന് സംസ്ഥാനത്തെ പല ഡീലർഷിപ്പുകളിലും 2 മുതൽ 4 മാസം വരെ വെയ്റ്റിംഗ് പീരിയഡ് റിപ്പോർട്ട് ചെയ്യുന്നു. ഇ-കൊമേഴ്‌സ്, നിർമ്മാണ മേഖലകളിലെ വളർച്ച മൂലം ചരക്കുവാഹനങ്ങൾക്ക് ആവശ്യകത കൂടിയതും സ്റ്റോക്ക് ക്ഷാമത്തിന് കാരണമായി. ജിഎസ്ടി നിരക്കിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിൽ മുൻകൂട്ടി ബുക്ക് ചെയ്തതും ക്ഷാമം വർധിപ്പിച്ചു.

അത്യാവശ്യമായി വാഹനം ആവശ്യമുള്ളവർ സമീപ ജില്ലകളിലെ സബ്-ഡീലർഷിപ്പുകൾ പരിശോധിക്കുകയോ, ഉപയോഗിച്ച വാഹനങ്ങളുടെ വിപണി പരിഗണിക്കുകയോ ചെയ്യാം. ഓഹരി ഇടിവ് കമ്പനിയുടെ ഉൽപ്പാദന ശേഷിയെ ഉടൻ ബാധിക്കില്ലെങ്കിലും ഉയർന്ന ഡിമാൻഡ് തുടരുകയാണെങ്കിൽ വെയ്റ്റിംഗ് പീരിയഡ് ഇനിയും കൂടാൻ സാധ്യതയുണ്ട്.

മഹീന്ദ്രയ്ക്ക് ഇരട്ടി പ്രഹരം; ഓഹരി വിപണിയിൽ ഇടിവ്, കേരളത്തിൽ വാഹനങ്ങൾക്കും ക്ഷാമം!

0

കൊച്ചി: ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (M&M) ഇരട്ട വെല്ലുവിളി നേരിടുന്നുവെന്ന വിലയിരുത്തൽ. ഒരു വശത്ത് ഓഹരി വിപണിയിൽ കമ്പനിക്ക് ഇടിവ് നേരിട്ടപ്പോൾ, മറുവശത്ത് കേരളം ഉൾപ്പെടെയുള്ള വിപണികളിൽ വാഹന ക്ഷാമവും രൂക്ഷമാകുകയാണ്.

2026 ജനുവരിയിൽ ഒപ്പുവെച്ച ഇന്ത്യ–EU എഫ്‌ടിഎ പ്രകാരം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ നിലവിലെ 70–110 ശതമാനത്തിൽ നിന്ന് ഘട്ടംഘട്ടമായി 10 ശതമാനമായി കുറയ്ക്കും. ഇതോടെ BMW, Mercedes-Benz, Audi, Volkswagen തുടങ്ങിയ ബ്രാൻഡുകൾ ഇന്ത്യയിൽ കൂടുതൽ മത്സരക്ഷമമായ വിലയിൽ എത്താനിടയുണ്ടെന്ന ആശങ്ക ഉയരുന്നു. ഇതിന്റെ പ്രതിഫലനമായി Mahindra & Mahindra ഓഹരികൾക്ക് 4–5 ശതമാനം വരെ ഇടിവുണ്ടായപ്പോൾ Tata Motors ഓഹരികളും 1–2 ശതമാനം വരെ താഴ്ന്നു.

വിപണി വിദഗ്ധരുടെ അഭിപ്രായത്തിൽ 30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പ്രീമിയം എസ്‌യുവി വിഭാഗത്തിലാണ് കൂടുതൽ ആഘാതം പ്രതീക്ഷിക്കുന്നത്. Mahindra XUV700, Tata Safari, Harrier പോലുള്ള മോഡലുകൾക്ക് വിലയും ബ്രാൻഡ് ഇമേജും അടിസ്ഥാനമാക്കി യൂറോപ്യൻ വാഹനങ്ങളുമായി നേരിട്ടുള്ള മത്സരം നേരിടേണ്ട സാഹചര്യം ഉണ്ടാകും.

അതേസമയം ആഭ്യന്തര വാഹന വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 25 ലക്ഷം രൂപയ്ക്ക് താഴെയുള്ള കാറുകൾക്ക് തീരുവ ഇളവ് ബാധകമല്ല. കൂടാതെ പ്രതിവർഷം നിശ്ചിത ക്വോട്ടയിലുള്ള വാഹനങ്ങൾക്കാണ് കുറഞ്ഞ നികുതി ലഭിക്കുക. തീരുവ കുറവ് 5 മുതൽ 10 വർഷം വരെ ഘട്ടങ്ങളിലായിരിക്കും നടപ്പാക്കുക. കരാർ ഇന്ത്യൻ കമ്പനികൾക്ക് യൂറോപ്യൻ വിപണിയിലേക്ക് 0 ശതമാനം നികുതിയിൽ കയറ്റുമതി ചെയ്യാനുള്ള അവസരവും തുറക്കുന്നു.

ഇതിനിടെ 2026 ജനുവരിയിൽ മഹീന്ദ്ര വാഹന വിൽപ്പനയിൽ 24 ശതമാനം വളർച്ച രേഖപ്പെടുത്തി. പ്രത്യേകിച്ച് Bolero Pik-up പോലുള്ള കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് കേരളത്തിൽ വലിയ ആവശ്യമാണ്. ബുക്കിംഗ് വർധനയും ഘടകഭാഗങ്ങളുടെ ക്ഷാമവും ഉൽപ്പാദനത്തെ ബാധിച്ചതോടെ ഷോറൂമുകളിൽ സ്റ്റോക്ക് കുറവാണ്. എസ്‌യുവി വിഭാഗത്തിലും കൊമേഴ്‌സ്യൽ വിഭാഗത്തിലും വലിയ തോതിൽ ബുക്കിംഗ് ബാക്ക്‌ലോഗ് നിലനിൽക്കുന്നു.

കേരളത്തിൽ ചരക്കുനീക്കത്തിനായി മഹീന്ദ്ര പിക്-അപ്പ് വാഹനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുതലാണ്. Bolero Pik-up മോഡലിന് സംസ്ഥാനത്തെ പല ഡീലർഷിപ്പുകളിലും 2 മുതൽ 4 മാസം വരെ വെയ്റ്റിംഗ് പീരിയഡ് റിപ്പോർട്ട് ചെയ്യുന്നു. ഇ-കൊമേഴ്‌സ്, നിർമ്മാണ മേഖലകളിലെ വളർച്ച മൂലം ചരക്കുവാഹനങ്ങൾക്ക് ആവശ്യകത കൂടിയതും സ്റ്റോക്ക് ക്ഷാമത്തിന് കാരണമായി. ജിഎസ്ടി നിരക്കിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിൽ മുൻകൂട്ടി ബുക്ക് ചെയ്തതും ക്ഷാമം വർധിപ്പിച്ചു.

അത്യാവശ്യമായി വാഹനം ആവശ്യമുള്ളവർ സമീപ ജില്ലകളിലെ സബ്-ഡീലർഷിപ്പുകൾ പരിശോധിക്കുകയോ, ഉപയോഗിച്ച വാഹനങ്ങളുടെ വിപണി പരിഗണിക്കുകയോ ചെയ്യാം. ഓഹരി ഇടിവ് കമ്പനിയുടെ ഉൽപ്പാദന ശേഷിയെ ഉടൻ ബാധിക്കില്ലെങ്കിലും ഉയർന്ന ഡിമാൻഡ് തുടരുകയാണെങ്കിൽ വെയ്റ്റിംഗ് പീരിയഡ് ഇനിയും കൂടാൻ സാധ്യതയുണ്ട്.

മഹീന്ദ്രയ്ക്ക് ഇരട്ടി പ്രഹരം; ഓഹരി വിപണിയിൽ ഇടിവ്, കേരളത്തിൽ വാഹനങ്ങൾക്കും ക്ഷാമം!

0

കൊച്ചി: ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (M&M) ഇരട്ട വെല്ലുവിളി നേരിടുന്നുവെന്ന വിലയിരുത്തൽ. ഒരു വശത്ത് ഓഹരി വിപണിയിൽ കമ്പനിക്ക് ഇടിവ് നേരിട്ടപ്പോൾ, മറുവശത്ത് കേരളം ഉൾപ്പെടെയുള്ള വിപണികളിൽ വാഹന ക്ഷാമവും രൂക്ഷമാകുകയാണ്.

2026 ജനുവരിയിൽ ഒപ്പുവെച്ച ഇന്ത്യ–EU എഫ്‌ടിഎ പ്രകാരം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ നിലവിലെ 70–110 ശതമാനത്തിൽ നിന്ന് ഘട്ടംഘട്ടമായി 10 ശതമാനമായി കുറയ്ക്കും. ഇതോടെ BMW, Mercedes-Benz, Audi, Volkswagen തുടങ്ങിയ ബ്രാൻഡുകൾ ഇന്ത്യയിൽ കൂടുതൽ മത്സരക്ഷമമായ വിലയിൽ എത്താനിടയുണ്ടെന്ന ആശങ്ക ഉയരുന്നു. ഇതിന്റെ പ്രതിഫലനമായി Mahindra & Mahindra ഓഹരികൾക്ക് 4–5 ശതമാനം വരെ ഇടിവുണ്ടായപ്പോൾ Tata Motors ഓഹരികളും 1–2 ശതമാനം വരെ താഴ്ന്നു.

വിപണി വിദഗ്ധരുടെ അഭിപ്രായത്തിൽ 30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പ്രീമിയം എസ്‌യുവി വിഭാഗത്തിലാണ് കൂടുതൽ ആഘാതം പ്രതീക്ഷിക്കുന്നത്. Mahindra XUV700, Tata Safari, Harrier പോലുള്ള മോഡലുകൾക്ക് വിലയും ബ്രാൻഡ് ഇമേജും അടിസ്ഥാനമാക്കി യൂറോപ്യൻ വാഹനങ്ങളുമായി നേരിട്ടുള്ള മത്സരം നേരിടേണ്ട സാഹചര്യം ഉണ്ടാകും.

അതേസമയം ആഭ്യന്തര വാഹന വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 25 ലക്ഷം രൂപയ്ക്ക് താഴെയുള്ള കാറുകൾക്ക് തീരുവ ഇളവ് ബാധകമല്ല. കൂടാതെ പ്രതിവർഷം നിശ്ചിത ക്വോട്ടയിലുള്ള വാഹനങ്ങൾക്കാണ് കുറഞ്ഞ നികുതി ലഭിക്കുക. തീരുവ കുറവ് 5 മുതൽ 10 വർഷം വരെ ഘട്ടങ്ങളിലായിരിക്കും നടപ്പാക്കുക. കരാർ ഇന്ത്യൻ കമ്പനികൾക്ക് യൂറോപ്യൻ വിപണിയിലേക്ക് 0 ശതമാനം നികുതിയിൽ കയറ്റുമതി ചെയ്യാനുള്ള അവസരവും തുറക്കുന്നു.

ഇതിനിടെ 2026 ജനുവരിയിൽ മഹീന്ദ്ര വാഹന വിൽപ്പനയിൽ 24 ശതമാനം വളർച്ച രേഖപ്പെടുത്തി. പ്രത്യേകിച്ച് Bolero Pik-up പോലുള്ള കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് കേരളത്തിൽ വലിയ ആവശ്യമാണ്. ബുക്കിംഗ് വർധനയും ഘടകഭാഗങ്ങളുടെ ക്ഷാമവും ഉൽപ്പാദനത്തെ ബാധിച്ചതോടെ ഷോറൂമുകളിൽ സ്റ്റോക്ക് കുറവാണ്. എസ്‌യുവി വിഭാഗത്തിലും കൊമേഴ്‌സ്യൽ വിഭാഗത്തിലും വലിയ തോതിൽ ബുക്കിംഗ് ബാക്ക്‌ലോഗ് നിലനിൽക്കുന്നു.

കേരളത്തിൽ ചരക്കുനീക്കത്തിനായി മഹീന്ദ്ര പിക്-അപ്പ് വാഹനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുതലാണ്. Bolero Pik-up മോഡലിന് സംസ്ഥാനത്തെ പല ഡീലർഷിപ്പുകളിലും 2 മുതൽ 4 മാസം വരെ വെയ്റ്റിംഗ് പീരിയഡ് റിപ്പോർട്ട് ചെയ്യുന്നു. ഇ-കൊമേഴ്‌സ്, നിർമ്മാണ മേഖലകളിലെ വളർച്ച മൂലം ചരക്കുവാഹനങ്ങൾക്ക് ആവശ്യകത കൂടിയതും സ്റ്റോക്ക് ക്ഷാമത്തിന് കാരണമായി. ജിഎസ്ടി നിരക്കിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിൽ മുൻകൂട്ടി ബുക്ക് ചെയ്തതും ക്ഷാമം വർധിപ്പിച്ചു.

അത്യാവശ്യമായി വാഹനം ആവശ്യമുള്ളവർ സമീപ ജില്ലകളിലെ സബ്-ഡീലർഷിപ്പുകൾ പരിശോധിക്കുകയോ, ഉപയോഗിച്ച വാഹനങ്ങളുടെ വിപണി പരിഗണിക്കുകയോ ചെയ്യാം. ഓഹരി ഇടിവ് കമ്പനിയുടെ ഉൽപ്പാദന ശേഷിയെ ഉടൻ ബാധിക്കില്ലെങ്കിലും ഉയർന്ന ഡിമാൻഡ് തുടരുകയാണെങ്കിൽ വെയ്റ്റിംഗ് പീരിയഡ് ഇനിയും കൂടാൻ സാധ്യതയുണ്ട്.

ഇന്ത്യയുടെ നൂതന പിനാക റോക്കറ്റ് സംവിധാനം ഇനി ഫ്രഞ്ച് സൈന്യത്തിനും ; റിപ്പോർട്ടുകൾ പുറത്ത്

0

പാരീസ് : ഇന്ത്യയുടെ തദ്ദേശീയ പിനാക റോക്കറ്റ് സംവിധാനത്തിൽ ഫ്രാൻസും താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഫ്രഞ്ച് സൈന്യത്തിന്റെ നിലവിലുള്ള റോക്കറ്റ് സംവിധാനങ്ങൾ കാലഹരണപ്പെട്ടുവരികയാണ് കൂടാതെ ഇന്ത്യൻ സംവിധാനങ്ങൾ പാശ്ചാത്യ ബദലുകളേക്കാൾ ചെലവ് കുറഞ്ഞതും ഫലപ്രദവുമാണെന്ന് കണക്കാക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് യൂറോപ്യൻ രാജ്യം ഇന്ത്യയുടെ പിനാക സംവിധാനത്തിലേക്ക് ശ്രദ്ധ ചെലുത്തുന്നത്.

ഇന്ത്യയിൽ വികസിപ്പിച്ച് നിർമ്മിച്ച പിനാക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ ഫ്രഞ്ച് സൈന്യം സ്വന്തം ആവശ്യങ്ങൾക്കായി ശേഖരിച്ചുവരികയാണ്. Defence.in ന്റെ റിപ്പോർട്ട് അനുസരിച്ച് തദ്ദേശീയമായി നിർമ്മിച്ച പിനാക റോക്കറ്റ് സംവിധാനമാണ് ഫ്രഞ്ച് സൈന്യത്തിന് ഏറ്റവും പ്രിയപ്പെട്ടതെന്ന് തോന്നുന്നതായി സൂചിപ്പിക്കുന്നുണ്ട്. കൂടാതെ ഫ്രാൻസിൽ നിന്നുള്ള 114 റാഫേലുകളുടെ വില സംബന്ധിച്ച ചർച്ചകളിൽ പിനാക റോക്കറ്റ് സംവിധാനം ഒരു പ്രധാന വിഷയമായി മാറിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ചർച്ചകൾ മുന്നോട്ട് പോയാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഖ്യം കൂടുതൽ ശക്തിപ്പെടുത്തുകയും പരസ്പര വിശ്വാസം പുതുക്കുകയും ചെയ്യും.

അതേ സമയം ഡിആർഡിഒ വികസിപ്പിച്ചെടുത്ത പിനാക റോക്കറ്റ് സംവിധാനം, കൃത്യത, ചടുലത, അതിശയകരമായ ഫയർ പവർ എന്നിവയ്ക്ക് ആഗോളതലത്തിൽ അംഗീകാരം നേടിയ ഒരു യുദ്ധ-പരീക്ഷിച്ച പോരാട്ട സംവിധാനമാണ്.
അടുത്തിടെ അർമേനിയ ഇന്ത്യയിൽ നിന്ന് പിനാക റോക്കറ്റ് സിസ്റ്റം ഓർഡർ ചെയ്തു. പിനാക റോക്കറ്റ് സിസ്റ്റത്തിന് വെറും 44 സെക്കൻഡിനുള്ളിൽ 12 ശക്തമായ റോക്കറ്റുകൾ വിക്ഷേപിക്കാൻ കഴിയും. പിനാക റോക്കറ്റ് സിസ്റ്റത്തിന്റെ നിലവിലെ പ്രവർത്തന പരിധി ഏകദേശം 90 കിലോമീറ്ററാണ്,

കൂടാതെ 150 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയുള്ള ഒരു വിപുലീകൃത-ദൂര വേരിയന്റ് വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അതിനാൽ, മറ്റ് പാശ്ചാത്യ ബദലുകളേക്കാൾ (അമേരിക്കൻ HIMARS പോലുള്ളവ) ഫ്രാൻസിന് ഈ സംവിധാനം കൂടുതൽ ചെലവ് കുറഞ്ഞതും ഫലപ്രദവുമാണെന്ന് തെളിയിക്കാൻ കഴിയും.

സർക്കാർ ആശുപത്രികളെ ലക്ഷ്യമിട്ട് രാഷ്ട്രീയ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങൾക്ക് മറുപടിയുമായി വീണാ ജോർജ്

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവുകൾ ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധങ്ങൾക്ക് മറുപടിയുമായി വീണ ജോർജ് രംഗത്ത്. ആരോഗ്യമന്ത്രി എന്ന നിലയിൽ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, ഈ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് ആക്രമണം നടത്തുന്നതെന്തിനാണെന്ന് ചോദിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തുന്ന സാഹചര്യത്തിൽ കോൺഗ്രസ് നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നീക്കമാണെന്നും മന്ത്രി ആരോപിച്ചു. തോൽവി ഭയന്നാണ് ഇത്തരം നടപടികളിലേക്ക് നീങ്ങുന്നതെന്നും, വി ഡി സതീശന്റെ നിർദേശപ്രകാരമാണ് പ്രതിഷേധമെന്നുമാണ് മന്ത്രിയുടെ ആരോപണം.

എന്തുതരത്തിലുള്ള ചികിത്സാ പിഴവായാലും സർക്കാർ അത് അംഗീകരിക്കില്ലെന്ന് വീണാ ജോർജ് വ്യക്തമാക്കി. തെറ്റ് ചെയ്യുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന ചികിത്സാ പിഴവുകൾക്കെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും ശബ്ദമുയർത്തുന്നില്ലെന്നാരോപിച്ച മന്ത്രി, ആശുപത്രി മേഖലയിലെ കുത്തകകളെ സംരക്ഷിക്കാനാണ് അവർക്കുള്ള ശ്രമമെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പ്രചാരണമെന്ന നിലയിലാണ് സർക്കാർ ആരോഗ്യ സംവിധാനത്തെ തകർച്ചയിലാണെന്നായി ചിത്രീകരിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

ഇതിനിടെ, സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ നിലവാരം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജില്ലാ ജനറൽ ആശുപത്രികളിൽ വരെ ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ നടത്താൻ കഴിയുന്ന സൗകര്യങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ചികിത്സാ പിഴവുകൾ സംബന്ധിച്ച് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും വീണാ ജോർജ് വ്യക്തമാക്കി.

കെ എം ബഷീറിന്റെ മരണം:  വിചാരണ ഏപ്രില്‍ 16 ന് തുടങ്ങും, ആദ്യദിനം മൂന്ന് സാക്ഷികള്‍ ഹാജരാകണം

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ ഐ എ എസ് ഉദ്യേഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസില്‍ വിചാരണ ഏപ്രില്‍ 16ന് തുടങ്ങുമെന്ന് കോടതി.

കേസിലെ പ്രതി  ഐ. എ. എസ്. ഉദ്യോഗസ്ഥന്‍  ശ്രീറാം വെങ്കിട്ടരാമനാണ് വിചാരണ നേരിടുന്നത്. വിചാരണ കോടതി തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ്പ്രതിയെ വിചാരണ ചെയ്യുന്നത്. വിചാരണക്കായി മൂന്ന് സാക്ഷികളോട് ഏപ്രില്‍ 16 ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇതുപ്രകാരം സാക്ഷികള്‍ക്ക് നോട്ടീസ് നല്‍കും. ഏപ്രില്‍ 16 മുതല്‍ മെയ് 22 വരെയായി 100 സാക്ഷികളെ വിസ്തരിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അതേസമയം പ്രതി  ശ്രീറാം വെങ്കിട്ടരാമന്‍ ഇന്നലെ  ഹാജരായിരുന്നില്ല  വിചാരണക്ക് മുന്നോടിയായി പ്രതിക്ക് മേല്‍ കോടതി കഴിഞ്ഞ ആഗസ്റ്റില്‍  നരഹത്യാ  കുറ്റം ചുമത്തിയിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 279 ( അശ്രദ്ധമായും ഉദാസീനമായും മനുഷ്യജീവന് ആപത്ത് വരത്തക്കവിധം പൊതു നിരത്തില്‍ വാഹനമോടിക്കല്‍),  304  ( തന്റെ പ്രവൃത്തിയാല്‍ മറ്റൊരാള്‍ക്ക് മരണം സംഭവിക്കുമെന്ന അറിവോടെയുള്ള കുറ്റകരമായ നരഹത്യ ), 201 ( കുറ്റക്കാരെ ശിക്ഷയില്‍ നിന്ന് മറയ്ക്കാനായി തെളിവുകള്‍ അപ്രത്യക്ഷമാക്കല്‍, കളവായ വിവരം നല്‍കല്‍ ), മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകളായ 184 ( മനുഷ്യ ജീവന് ആപത്ത് വരത്തക്ക വിധം അപകടമായ രീതിയില്‍ വാഹനമോടിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് വിചാരണക്ക് മുന്നോടിയായി പ്രതിക്ക് മേല്‍ ചുമത്തിയത്.

പ്രതി കുറ്റം ചെയ്തതായി  അനുമാനിക്കാന്‍ പ്രഥമ ദുഷ്ട്യാലുള്ള  തെളിവുകള്‍ കോടതി മുമ്പാകെ ഉള്ളതായി കുറ്റം ചുമത്തല്‍ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം പ്രതിയുടെ  രക്തസാമ്പിള്‍ എടുക്കല്‍ വൈകിയതിനാല്‍, രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനാവാത്തതിനാല്‍,  മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ചെയ്തതിന്  തെളിവില്ലാത്തതിനാല്‍ മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 185  പ്രതിക്ക് മേല്‍  ചുമത്താനാവില്ലെന്ന്  കോടതി വ്യക്തമാക്കിയിരുന്നു.  അതേസമയം തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാണെന്ന പ്രതിയുടെ വാദം കോടതി തള്ളി. പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന വായ് മൊഴിയാലും രേഖാമൂലവുമുള്ള വസ്തുതാ തെളിവുകളുണ്ടെന്നും പ്രതി വിചാരണ നേരിടണമെന്നും കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി കുറ്റം ചുമത്തല്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയക്കാന്‍ അടിസ്ഥാനമില്ലെന്ന് കോടതി വ്യക്തമാക്കി.  ഇതിനിടെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട്  റിവിഷന്‍ ഹര്‍ജിയുമായി ചെന്ന ശ്രീറാമിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി  കോടതി വിളിച്ചു വരുത്തിയത്. 2023 ആഗസ്റ്റ് 25 നാണ് ശ്രീറാം  വിചാരണ നേരിടാന്‍ സുപ്രീം കോടതി  ഉത്തരവിട്ടത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന വാദം സുപ്രീംകോടതി തള്ളിയത്. സമാനമായ നിലപാട് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. ഇതിനെതിരെ ശ്രീറാം വെങ്കിട്ടരാമനായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരായി ചുമത്തിയ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ഐഎഎസ് ഉേദ്യാഗസ്ഥന്റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായിരുന്നില്ല.

4500 ഒഴിവുകൾ, 290 രൂപ ഫീസ്; കൊച്ചി മെട്രോയുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ പരസ്യം

കൊച്ചി: കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനിൽ (KMRL) വൻതോതിൽ തൊഴിലവസരങ്ങൾ ഉണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജ പരസ്യങ്ങളിലും വാഗ്ദാനങ്ങളിലും ഉദ്യോഗാർത്ഥികൾ വഞ്ചിതരാകരുതെന്ന് കെ.എം.ആർ.എൽ ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.

ടിക്കറ്റിംഗ് സൂപ്പർവൈസർ തസ്തികയിൽ 4500 ഒഴിവുകളുണ്ടെന്നും, അപേക്ഷിക്കുന്നതിനായി 290 രൂപ രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കണമെന്നുമാണ് നിലവിൽ സോഷ്യൽ മീഡിയയിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇത്തരമൊരു വിജ്ഞാപനം മെട്രോ പുറപ്പെടുവിച്ചിട്ടില്ലെന്നും ഇത് തട്ടിപ്പ് സംഘങ്ങളുടെ നീക്കമാണെന്നും അധികൃതർ വ്യക്തമാക്കി.

കൊച്ചി മെട്രോയിൽ ജോലി വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെടുന്നവർക്കെതിരെ ഉദ്യോഗാർത്ഥികൾ ജാഗ്രത പാലിക്കണം. മെട്രോയിലെ എല്ലാ ഔദ്യോഗിക ഒഴിവുകളും കെ.എം.ആർ.എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (www.kochimetro.org) മാത്രമാണ് പ്രസിദ്ധീകരിക്കുക. നിയമന നടപടികൾ സുതാര്യമാണെന്നും ഇടനിലക്കാർ വഴി പണം നൽകി ജോലി നേടാൻ ശ്രമിക്കരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

സ്വർണ്ണവിലയിൽ വന്‍ വര്‍ധനവ്‌; ഇന്നത്തെ നിരക്ക് അറിയണ്ടേ ?

0

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത് ഈ മാസത്തെ മറ്റൊരു ഉയര്‍ന്ന നിരക്കിലേക്കാണ്. 1,16,800 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില. അതായത് ഇന്നലെ 115400 രൂപ ആയിരുന്ന സ്വർണത്തിനാണ് ഇന്ന് 1400 രൂപ കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 175 രൂപ ഉയർന്ന് 14,600 രൂപയിലേക്കും വിലയെത്തി.

അതേസമയം, വെള്ളിവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 269.90 ഉം ഒരു കിലോയ്ക്ക് 100 രൂപ കുറഞ്ഞ് 2,69,900 രൂപയുമാണ് ഇന്നത്തെ നിരക്ക്.

5,000 ഡോളറിന് മുകളിലാണ് നിലവില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില. കേരളത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവിലയില്‍ ആശ്വാസം ലഭിക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര വിപണിയിലെ ഈ കുതിച്ചുചാട്ടം സ്ഥിതിഗതികള്‍ മോശമാക്കും. സ്വര്‍ണം മാര്‍ച്ചോടെ റെക്കോഡ് നിരക്കിലേക്ക് കുതിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവരർക്കും എൻ വാസുവിനും ഇ ഡി സമൻസ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്കും ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ വാസുവിനും സമൻസ് നോട്ടീസ് അയച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്.

മാർച്ച് ആദ്യ വാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്‌ഐടി അന്വേഷിക്കുന്ന കേസിൽ ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഇ ഡിയുടെ സമൻസ് വന്നിരിക്കുന്നത്.

ഫെബ്രുവരി പതിനെട്ടിനായിരുന്നു തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം ലഭിച്ചത്. കൊല്ലം വിജിലൻസ് കോടതിയാണ് തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. ശബരിമലയിലെ ദ്വാരപാലക ശിൽപം, കട്ടിളപ്പാളി കേസുകളിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. 41 ദിവസത്തെ റിമാൻഡിന് ശേഷമായിരുന്നു തന്ത്രിക്ക് ജാമ്യം ലഭിച്ചത്.

2019 നവംബർ മുതൽ രണ്ടുവർഷമാണ് എൻ വാസു ദേവസ്വം ബോർഡ് പ്രസിഡന്റായി പ്രവർത്തിച്ചത്. ഇതിന് മുമ്പ് 2018 ഫെബ്രുവരി മുതൽ 2019 മാർച്ച് വരെ ദേവസ്വം കമ്മീഷണറായും പ്രവർത്തിച്ചിരുന്നു. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയായിരുന്നു എൻ വാസു ജാമ്യം തേടിയത്.

മുഖ്യമന്ത്രിയുടെ ഗൺമാന് സ്ഥാനക്കയറ്റം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാന് താത്കാലിക തസ്തികയിൽ സ്ഥാനക്കയറ്റം നൽകി സംസ്ഥാന സർക്കാർ. സബ് ഇൻസ്പെക്ടർ തസ്തികയിൽ നിന്നാണ് ഇൻസ്പെക്ടർ തസ്തികയിലേക്ക് ഗൺമാൻ അനിൽകുമാറിന് സ്ഥാനക്കയറ്റം നൽകിയത്. ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് റിസർവ് ഇൻസ്പെക്ടർമാരുടെ താത്കാലിക തസ്തിക സൃഷ്ടിച്ചായിരുന്നു നീക്കം.

വിവിധ എ ആർ ക്യാമ്പുകളിലെ 20 സബ് ഇൻസ്പെക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനമാണ് വിവാദത്തിലായത്.

ജില്ലാ പൊലീസ് ആസ്ഥാനങ്ങളുടെ സുഗമമായ നടത്തിപ്പിന് മേൽനോട്ടം ആവശ്യമാണെന്ന വിശദീകരണതോടെയായിരുന്നു നിയമന ഉത്തരവ്.

ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കും: ബംഗ്ലാദേശ് കായികമന്ത്രി അമിനുൾ ഹഖ്

താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) രാജ്യത്ത് അധികാരമേറ്റതിന് പിന്നാലെ ക്രിക്കറ്റിൽ ഇന്ത്യയുമായുള്ള പ്രശ്‌നപരിഹാരത്തിന് ശ്രമം. കായിക രംഗത്തെ പ്രശ്‌നങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാൻ ആഗ്രഹിക്കുന്നതായി പുതുതായി സത്യപ്രതിജ്ഞ ചെയ്ത കായിക മന്ത്രി അമിനുൾ ഹഖ് വ്യക്തമാക്കി. ബി.സി.സി.ഐയുമായി ഇനി കൊമ്പുകോർക്കാനില്ലെന്ന് അടിവരയിടുന്നതാണ് പുതിയ കായികമന്ത്രിയുടെ പ്രസ്താവന. ഈ വർഷം സെപ്തംബറിൽ നിശ്ചയിച്ച ഇന്ത്യ-ബംഗ്ലാദേശ് പരമ്പര തീരുമാനിച്ചതുപോലെ നടന്നേക്കും.

അധികാരമേറ്റയുടൻ ഞാൻ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ സന്ദർശിച്ചു. സൗഹൃദ ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. അയൽ രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താനും കായിക രംഗത്തെ പ്രശ്‌നങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ക്രിക്കറ്റിൽ, ഐ.സി.സി നിയമങ്ങൾക്ക് അനുസൃതമായി ചർച്ചകളിലൂടെ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഡെയ്‌ലി സ്റ്റാർ അമിനുൾ ഹഖിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

നയതന്ത്രപരമായ സങ്കീർണ്ണതകൾ കാരണം ലോകകപ്പിൽ കളിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ലെന്ന് നിങ്ങൾക്കറിയാമല്ലോ. ആ പ്രശ്‌നങ്ങൾ മുൻകൂട്ടി ചർച്ച ചെയ്ത് പരിഹരിച്ചിരുന്നെങ്കിൽ, ഞങ്ങളുടെ ടീമിന് പങ്കെടുക്കാൻ കഴിഞ്ഞേനെ അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തിരഞ്ഞെടുപ്പിനെ താൻ മുമ്പ് തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ ചർച്ച ചെയ്യും. ശരിയായ ദിശയിൽ മുന്നോട്ട് പോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ആവശ്യമായ നടപടികൾ ഉടൻ തന്നെ സ്വീകരിക്കും അമിനുൾ കൂട്ടിച്ചേർത്തു.

ശബരിമല യുവതീ പ്രവേശനം: സ്ത്രീകൾ എത്തിയാൽ നട അടയ്ക്കാൻ തന്ത്രിക്ക് നിയമോപദേശം നൽകിയത് താനെന്ന് പി എസ് ശ്രീധരൻ പിള്ള

പത്തനംതിട്ട: ശബരിമല യുവതീപ്രവേശന പ്രക്ഷോഭ കാലത്ത്, യുവതികൾ സന്നിധാനത്ത് എത്തിയാൽ നട അടയ്ക്കാൻ തന്ത്രി കണ്ഠരര് രാജീവര്ക്ക് നിയമോപദേശം നൽകിയത് താനാണെന്ന വെളിപ്പെടുത്തലുമായി മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. തന്റെ പുതിയ പുസ്തകമായ ശബരിമല സമരവും സുവർണ്ണ അവസരവിധിയും എന്ന കൃതിയിലാണ് അദ്ദേഹം ഈ തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.

ശബരിമലയിൽ ആചാരലംഘനം ഉണ്ടായാൽ നടയടച്ചിടാനും ശുദ്ധികലശം നടത്താനും തന്ത്രിയോട് താൻ നിർദ്ദേശിച്ചതായി ശ്രീധരൻ പിള്ള പറഞ്ഞു. സ്ത്രീകൾ പ്രവേശിക്കുന്ന ഘട്ടത്തിൽ നട അടയ്ക്കുന്നതിൽ നിയമപരമായ തടസ്സങ്ങളില്ലെന്ന് അന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന ശ്രീധരൻപിള്ള  നേരിട്ട് ഉപദേശം നൽകുകയായിരുന്നു. ഫോണിലൂടെയാണ് തന്ത്രിയുമായി ആശയവിനിമയം നടത്തിയത്. ഇതിനു പിന്നാലെയാണ് യുവതികൾ കടന്നാൽ നട അടയ്ക്കുമെന്ന് തന്ത്രിയും പന്തളം കൊട്ടാരവും പരസ്യമായി പ്രഖ്യാപിച്ചത്.

തന്റെ രണ്ട് പുതിയ പുസ്തകങ്ങളുടെ പ്രകാശനത്തിന് മുന്നോടിയായി പത്തനംതിട്ട താഴമൺ മഠത്തിലെത്തി തന്ത്രി കണ്ഠരര് രാജീവര്ക്ക് പുസ്തകങ്ങൾ കൈമാറി. ശബരിമല യുവതീപ്രവേശന വിഷയം ബിജെപിക്ക് കേരളത്തിൽ ഒരു സുവർണ്ണ അവസരമായിരുന്നു എന്ന തന്റെ പഴയ പരാമർശത്തെക്കുറിച്ചുള്ള വിശദീകരണവും ഈ പുസ്തകത്തിലുണ്ട്.

തന്ത്രിയെ ജയിലിലടയ്ക്കാൻ അന്നത്തെ സർക്കാർ ഗൂഢാലോചന നടത്തിയതായും ശ്രീധരൻ പിള്ള ആരോപിച്ചു. 41 ദിവസം തന്ത്രിയെ തടവിലിടാൻ തീരുമാനിച്ചത് പൊടുന്നനെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് തന്ത്രിയുടെ അറസ്റ്റ് സാധ്യത ഉണ്ടായപ്പോൾ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന നിലപാടാണ് താനും ബിജെപിയും സ്വീകരിച്ചതെന്നും, തെളിവില്ലെന്ന് കണ്ട് കോടതി പിന്നീട് ഈ കേസുകൾ റദ്ദാക്കിയത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മീതെ ചക്രവാതചുഴി; അടുത്ത രണ്ട് ദിവസം മഴ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ ഫെബ്രുവരി 24 വരെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബാക്കി ദിവസങ്ങളിൽ നേരിയ, ഇടത്തരം മഴയ്ക്കാണ് സാധ്യത.

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കി ജില്ലകളിൽ പ്രത്യേക അലർട്ടില്ലെങ്കിലും നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ഭൂമധ്യരേഖ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.

ഭൂമധ്യരേഖ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ശക്തി കുറഞ്ഞു. ഇത് 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ശ്രീലങ്ക ഭാഗത്തേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.