സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കുന്നത് വിലക്കി ഹൈക്കോടതി; സർക്കാരിന് തിരിച്ചടി

സർക്കാർ ജീവനക്കാുടെ വാട്സ് ആപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയതിനെതിരായ ഹർജിയിൽ മുഖ്യമന്ത്രിക്ക് തിരിച്ചടി. കൂടുതൽ സന്ദേശങ്ങൾ അയയ്ക്കുന്നത് കോടതി വിലക്കി. ഗുരുതരമായ ആരോപണം എന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമെന്നും കോടതി വിമർശിച്ചു. ഇനി ഒരു സന്ദേശവും അയക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു.

വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻകാല ഉത്തരവുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വ്യക്തിഗത വിവരങ്ങൾക്ക് എന്ത് സുരക്ഷയുണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. സംഭവത്തിൽ വിശദീകരണം തേടി. എങ്ങനെ വിവരങ്ങൾ കിട്ടി എന്ന് കോടതി ചോദിച്ചു. ഇനി സന്ദേശങ്ങൾ അയക്കില്ല എന്ന് ഉറപ്പ് തരണമെന്ന് കോടതി നിർദേശിച്ചു. കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കും.

. ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ദുരുപയോഗിക്കുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. പത്ത് ശതമാനം ക്ഷാമബത്ത അനുവദിച്ച് ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് ജീവനക്കാരുടെ നമ്പറിലേക്ക് സന്ദേശമെത്തിയത്. ഡിഎ കുടിശിക ഉൾപ്പടെ ജീവനക്കാർക്ക് അനുവദിച്ച ആനുകൂല്യങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു സംസ്ഥാന സർക്കാർ ജീവനക്കാരുടെ വാട്സ് ആപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശമെത്തിയത്.

നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി

ദില്ലി: നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി.  നവകേരള സർവേയിൽ എന്താണ് തെറ്റെന്ന് സുപ്രീംകോടതി ചോദിച്ചു. ക്ഷേമപദ്ധതികൾക്കായി നൂറുകണക്കിന് കോടി രൂപ ചെലവഴിക്കുന്നു. നയം രൂപീകരിക്കുന്നതിന് പഠനം നടത്തുന്നതിൽ എന്താണ് തെറ്റെന്നും സുപ്രീംകോടതി ചോദിച്ചു.

പൊതുഖജനാവിൽ നിന്ന് പണം ചെലവഴിച്ച് സിപിഎം പാർട്ടി കാമ്പയിൻ നടത്തുന്നുവെന്നാരോപിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറൽ സെക്രട്ടറി മുബാസും കോടതിയെ സമീപിച്ചിരുന്നു.

ഇതിനെ പിന്നാലെയാണ് സർവേ റദ്ദാക്കിയത്.   സർക്കാരിൻറെ പത്തുവർഷത്തെ ഭരണത്തെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാൻ വേണ്ടിയാണ് നവ കേരള സർവേ നടത്താൻ തീരുമാനിച്ചത്. പാർട്ടി മിഷനറി ആകെ ചലിപ്പിച്ച് ഇത് വേഗത്തിൽ പൂർത്തീകരിക്കാം എന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ.

20 കോടിയോളം രൂപയാണ് ചെലവായി കണക്കാക്കിയത്. എന്നാൽ ഇത്രയും പണം ചെലവാക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതി നവ കേരള സർവേ റദ്ദ് ചെയ്തത്.സർവേയുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവും വിമർശനമുന്നയിച്ചിരുന്നു.”,

പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുന്ന സ്ഥിതിയെന്ന് വെള്ളാപ്പള്ളി

കൊല്ലം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണം.  ശബരിമല വിഷയത്തിലെ മാർക്കറ്റിംഗ് പ്രചരണത്തിൽ യുഡിഎഫ് മുന്നിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം ആയുധമാക്കി. അതിനെ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ ഭരണപക്ഷത്തിന് കഴിഞ്ഞില്ല.

കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആകാവുന്ന സ്ഥിതിയാണ് ഉള്ളത്. എഴുതി തള്ളാവുന്ന നിലയിൽ അല്ല സിപിഎം.

വി ഡി സതീശന്‍റെ മുഖം കണ്ടു കൊണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട. പിറകിൽ നിന്ന് നയിക്കുന്ന ശക്തിയാണ് യുഡിഎഫ് ജാഥയെ നയിക്കുന്നത്. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയുമാണ് ആ ജാഥയെ പിന്നിൽ നിന്ന് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി സ്വർണം എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ?; ശബരിമല സ്വർണക്കൊള്ളയിൽ കടുത്ത പരാമർശങ്ങൾ നടത്തി സുപ്രീം കോടതി

0

ഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ കടുത്ത പരാമർശങ്ങൾ നടത്തി സുപ്രീം കോടതി. “ശബരിമലയിൽ ഇനി സ്വർണം എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ?” എന്നായിരുന്നു കോടതിയുടെ ചോദ്യം. പങ്കജ് ഭണ്ഡാരി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമർശം ഉണ്ടായത്.

അതേസമയം കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പങ്കജ് ഭണ്ഡാരി കോടതിയെ അറിയിച്ചു. അപ്പീൽ ഹർജി മാർച്ച് 9-ന് വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.

ഇതിനുമുമ്പും സ്വർണക്കൊള്ള വിഷയത്തിൽ സുപ്രീം കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. “ദൈവത്തെ പോലും കൊള്ളയടിച്ചില്ലേ?” എന്നായിരുന്നു അന്നത്തെ കോടതിയുടെ ചോദ്യം.

വലിയങ്ങാടി അപകടം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് കെട്ടിടം പൊളിഞ്ഞുവീണ് നാലുപേർ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉടൻ സ്ഥലം സന്ദർശിക്കും.

കോർപറേഷനെതിരെയാണ് കമ്മീഷൻ കേസെടുത്തിരിക്കുന്നത്.   അതേസമയം കെട്ടിടത്തിൽ വീണ്ടും സ്ഥാപനം നടത്തുമെന്ന് ശ്രീ ഗണേശ് ട്രേഡേഴ്സ് ഉടമ വിജയ് സിങ് പറഞ്ഞു.

കോർപറേഷന്‍റെ എൻജിനീയറിങ് വിഭാഗം നടത്തുന്ന പരിശോധനയിൽ വിശ്വാസമില്ല. എൻഐടി സംഘം പരിശോധിക്കട്ടെ. കെട്ടിടത്തിന് പ്രശ്നമില്ല. സ്ലാബ് തകർന്നുവീണത് മാത്രമാണ് പ്രശ്നമെന്നും വിജയ് സിങ് ചൂണ്ടിക്കാട്ടി.

‘കേരള സ്റ്റോറി 2’ പ്രദർശനത്തിന് മുൻപ് ഉള്ളടക്കം പരിശോധിക്കണം: കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോടതി

വിവാദ സിനിമയായ കേരള സ്റ്റോറി 2 പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്നും സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി പരിഗണിച്ചു. ‘കേരള സ്റ്റോറി’ എന്ന പേരും ‘ട്രൂ സ്റ്റോറി’ എന്ന അവകാശവാദവും ഉയർത്തുന്ന ആശങ്കകൾ അവഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

സിനിമയുടെ ഉള്ളടക്കം എന്താണെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന അവകാശവാദം ശരിയാണോ എന്നതും പരിശോധിക്കപ്പെടണം എന്നായിരുന്നു കോടതിയുടെ നിലപാട്. സിനിമ കേരളത്തിന്റെ പ്രതിഛായയെ ബാധിക്കാമെന്ന വാക്കാൽ നിരീക്ഷണവും കോടതി നടത്തി.

ഹർജിക്കാരന്റെ വാദമനുസരിച്ച്, ചിത്രം കേരളത്തിലെ ഒരു സമൂഹത്തെ തെറ്റായ രീതിയിൽ ചിത്രീകരിക്കുകയും സംസ്ഥാനത്തെ വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും കേന്ദ്രമായി അവതരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇത് സാമൂഹിക ഐക്യത്തിനും നിയമ-ക്രമസമാധാനത്തിനും തിരിച്ചടിയാകാമെന്നും ഹർജിയിൽ പറയുന്നു.

സംവിധായകൻ കാമാക്യ നാരായണൻ സിംഗ് രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യങ്ങളെയാണ് സിനിമ അവതരിപ്പിക്കുന്നതെന്നായിരുന്നു മറുപടി. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശിയായ ശ്രീദേവ് നമ്പൂതിരിയാണ് ഹർജി സമർപ്പിച്ചത്.

ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയതിനു പിന്നാലെ വലിയ വിമർശനമാണ് ഉയർന്നത്. കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതംമാറ്റത്തിന് വിധേയരാക്കുന്നതായും, സമ്മതമില്ലാതെ ഭക്ഷണം കഴിക്കാൻ ഭീഷണിപ്പെടുത്തുന്നതായും ചിത്രീകരിക്കുന്ന രംഗങ്ങൾ ട്രെയ്‌ലറിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ വിവിധ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് ശക്തമായ പ്രതികരണങ്ങൾ ഉയർന്നിരുന്നു. മുൻപ് പിണറായി വിജയൻ അടക്കമുള്ളവർ ട്രെയ്‌ലറിനെതിരെ രംഗത്തെത്തിയിരുന്നു. സിനിമ വർഗീയ ധ്രുവീകരണത്തിന് കാരണമാകാമെന്നായിരുന്നു അവരുടെ ആശങ്ക.

സംവിധായകൻ കാമാക്യ നാരായണൻ സിംഗ് രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യങ്ങളെയാണ് സിനിമ അവതരിപ്പിക്കുന്നതെന്നായിരുന്നു മറുപടി. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശിയായ ശ്രീദേവ് നമ്പൂതിരിയാണ് ഹർജി സമർപ്പിച്ചത്.

ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയതിനു പിന്നാലെ വലിയ വിമർശനമാണ് ഉയർന്നത്. കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതംമാറ്റത്തിന് വിധേയരാക്കുന്നതായും, സമ്മതമില്ലാതെ ഭക്ഷണം കഴിക്കാൻ ഭീഷണിപ്പെടുത്തുന്നതായും ചിത്രീകരിക്കുന്ന രംഗങ്ങൾ ട്രെയ്‌ലറിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ വിവിധ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് ശക്തമായ പ്രതികരണങ്ങൾ ഉയർന്നിരുന്നു. മുൻപ് പിണറായി വിജയൻ അടക്കമുള്ളവർ ട്രെയ്‌ലറിനെതിരെ രംഗത്തെത്തിയിരുന്നു. സിനിമ വർഗീയ ധ്രുവീകരണത്തിന് കാരണമാകാമെന്നായിരുന്നു അവരുടെ ആശങ്ക.

റിപ്പോര്‍ട്ടര്‍ ടിവിയുടെ ബ്രോഡ്കാസ്റ്റ് ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സാബു എം. ജേക്കബ് കേരള ഹൈക്കോടതിയിൽ റിറ്റ് ഹർജി സമർപ്പിച്ചു.

0


കൊച്ചി (24.02.2026): ബ്രോഡ്കാസ്റ്റ് ലൈസൻസ് ഇല്ലാതെ സാറ്റലൈറ്റ് ചാനൽ പ്രവർത്തിക്കുന്നുവെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് ഹർജി.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി, ചാനലിന്റെ ബ്രോഡ്കാസ്റ്റ് അനുമതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ഹർജിയിൽ കെ.ജെ. ജോസ്, മെൽബി ജോസ്, ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവർക്കെതിരെയും നടപടിയാവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ചാനൽ നടത്തിപ്പിന് ലൈസൻസ് നൽകിയിരിക്കുന്നത് ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണെന്നും, അതിന്റെ ഡയറക്ടർമാരായ എം.വി. നികേഷ് കുമാർ, റാണി വർഗീസ് എന്നിവരെയും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.
കമ്പനിയുടെ ഓഹരി ഘടനയിൽ മാറ്റം വരുത്തി ചാനലിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
2022 ലെ ബ്രോഡ്കാസ്റ്റ് മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചാണ് പുതിയ കമ്പനി രൂപീകരിച്ച് ചാനൽ നിയന്ത്രണം കൈവശപ്പെടുത്തിയതെന്നാണ് പ്രധാന ആരോപണം.
കൂടാതെ, കിറ്റെക്‌സ് ഗാർമെന്റ്സ് ലിമിറ്റഡിനെയും സാബു എം. ജേക്കബിനെയും കുറിച്ച് വ്യാജ വാർത്തകൾ സംപ്രേഷണം ചെയ്തതിനെതിരെ പെരുമ്പാവൂർ സബ് കോടതിയിൽ നൽകിയ കേസിൽ ചാനലിന് നിരോധന ഉത്തരവും ലഭിച്ചിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അന്തിമ വിജയം വരെ നിയമ പോരാട്ടം തുടരുമെന്ന് സാബു എം. ജേക്കബ് വ്യക്തമാക്കി.

സൗദി അറേബ്യ : റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19101 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

0

റിയാദ് : രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19101 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2026 ഫെബ്രുവരി 12 മുതൽ 2026 ഫെബ്രുവരി 18 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 21-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 12153 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 2845 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 4103 പേരെയാണ് അറസ്റ്റ് ചെയ്തത്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

2026 ഫെബ്രുവരി 5 മുതൽ 2026 ഫെബ്രുവരി 11 വരെയുള്ള കാലയളവിൽ രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21029 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

2028 എ.ഐ ഉച്ചകോടി; വേദിയാകാനൊരുങ്ങി യുഎഇ

0

അബുദാബി: 2028ലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉച്ചകോടിക്ക് യുഎഇ വേദിയാകുമെന്ന് ദില്ലിയിൽ നടന്ന എ.ഐ ഉച്ചകോടിയിൽ പ്രഖ്യാപനം. ടെക് സമ്മിറ്റുകൾ സംഘടിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് യു.എ.ഇ. ലോകത്തിലെ ഏറ്റവും പുതിയ ടെക്നോളജികളും ആദ്യം പരീക്ഷിക്കുന്നതും, അതിനായി വലിയ ഇന്റർനാഷണൽ മീറ്റുകളും സംഘടിപ്പിക്കുന്നതും യുഎഇയുടെ പ്രത്യേകതയാണ്.

യുഎഇയുടെ എ.ഐ രംഗത്തെ നേട്ടങ്ങൾ

എ.ഐ ടൂളുകൾ ഉപയോഗപ്പെടുത്തൽ 97% യൂട്ടിലൈസേഷൻ നിരക്ക്

54,300 കോടി ഡോളർ നിക്ഷേപം എ.ഐ മേഖലയിൽ

സ്റ്റാർഗേറ്റ് യു.എ.ഇ: 5 ജിഗാവാട്ട് എ.ഐ ക്യാംപസ് വരുന്നു

ഈ വികസനങ്ങൾ, ലോകത്തെ എ.ഐ വിപ്ലവത്തിൽ യുഎഇയുടെ സജീവ പങ്ക് ഉറപ്പാക്കുന്നു. 2028ലെ ഉച്ചകോടി, ഈ വമ്പൻ എ.ഐ വിപ്ലവത്തിന്റെ തുടക്കമായി കാണപ്പെടുന്നു.

അന്താരാഷ്ട്ര സാന്നിധ്യവും കരാറുകളും

ഡൽഹിയിൽ നടന്ന എ.ഐ ഉച്ചകോടിയിൽ യു.എ.ഇയുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. അടുത്ത വർഷം ജനീവയിൽ നടക്കുന്ന ഉച്ചകോടിയിലും യുഎ.ഇ പ്രതിനിധികൾ പങ്കെടുത്തു, 2028ലെ ഉച്ചകോടിക്ക് ആതിഥേയരാകുന്നതും ഉറപ്പുവരുത്തി. സമീപകാലത്ത് ഒപ്പിട്ട വമ്പൻ അന്താരാഷ്ട്ര കരാറുകൾ യുഎ.ഇയെ അന്താരാഷ്ട്ര എ.ഐ കേന്ദ്രമാക്കാനുള്ള സാധ്യത വർധിപ്പിച്ചു.

‘അഭിഷേക് മൂന്ന് തവണ പൂജ്യത്തിന് പുറത്തായത് ഒരു പോസിറ്റീവ് കാര്യമായാണ് ഞാന്‍ കാണുന്നത്’; രവി ശാസ്ത്രി

0

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് സൗത്ത് ആഫ്രിക്കയെ നേരിടും. അമേരിക്ക, പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്സ് എന്നിവര്‍ക്കെതിരായ മത്സരങ്ങളിൽ ഇന്ത്യൻ ഓപ്പണർ ആയ അഭിഷേക് ശർമ റൺസ് ഒന്നും എടുക്കാതെയാണ് പുറത്തായത്. അഭിഷേക് മോശം ഫോമിലാണെന്നും അഭിഷേകിനെ മാറ്റണമെന്നുമൊക്കെ പല അഭിപ്രായങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, അഭിഷേകിന്റെ മോശം ഫോമിനെക്കുറിച്ച വിചിത്ര വാദമുന്നയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി.

രവി ശാസ്ത്രിയുടെ വാക്കുകൾ:

”അഭിഷേക് ശര്‍മ മൂന്ന് തവണ പൂജ്യത്തിന് പുറത്തായത് ഒരു പോസിറ്റീവ് കാര്യമായാണ് ഞാന്‍ കാണുന്നത്. നിങ്ങളുടെ മികച്ച പ്രകടനം ടൂര്‍ണമെന്റിന്റെ നിര്‍ണായക ഘട്ടങ്ങളിലേക്ക് കരുതിവെക്കുക. ഇതുവരെ റണ്‍സ് കണ്ടെത്താത്തതിനാല്‍ എതിര്‍ ടീമുകള്‍ക്ക് അഭിഷേകിനെ ഇപ്പോള്‍ കൂടുതല്‍ പേടിയുണ്ടാകും. ഇന്ത്യയ്ക്ക് നിലവില്‍ മികച്ച പ്ലേയിംഗ് ഇലവനുണ്ട്. ബൗളിംഗിലും ബാറ്റിംഗിലും ആഴമുള്ള ടീമാണിത്. ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് പുറമെ ആവശ്യമെങ്കില്‍ തിലക് വര്‍മയ്ക്കും പന്തെറിയാന്‍ സാധിക്കും. മഞ്ഞ് വീഴ്ചയുള്ള സാഹചര്യങ്ങളില്‍ ഇങ്ങനെയുള്ള ബൗളിംഗ് ഓപ്ഷനുകള്‍ അത്യാവശ്യമാണ്.”

അഭിഷേക് ഫോമിലല്ലെങ്കിലും മറ്റ് താരങ്ങള്‍ അവസരത്തിനൊത്ത് ഉയരുന്നത് ഇന്ത്യയ്ക്ക് കരുത്താകുന്നുണ്ട്. ഇഷാന്‍ കിഷന്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നു. സൂര്യകുമാര്‍ യാദവ് ആദ്യ മത്സരങ്ങളില്‍ മികച്ച രീതിയില്‍ കളിച്ചു. തിലക് വര്‍മ്മയ്ക്ക് മികച്ച തുടക്കങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിംഗ്സ് വരാനിരിക്കുന്നതേയുള്ളൂ”. ഐസിസി റിവ്യൂവിലായിരുന്നു ശാസ്ത്രിയുടെ പ്രതികരണം.

തോക്ക് ചൂണ്ടി ആലപ്പുഴയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; പത്തോളം പേർക്ക് പരിക്ക്

ആലപ്പുഴ: തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു, തൃക്കുന്നപ്പുഴ സ്വദേശിയായ വിഷ്ണു മറ്റൊരു സംഘത്തെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതോടെയാണ് തർക്കം രൂക്ഷമായത്. തുടർന്ന് പ്രതിസംഘം വിഷ്ണുവിനെ പട്ടിക ഉപയോഗിച്ച് തലയിൽ അടിച്ചതായി പറയുന്നു. ഇതിന് പിന്നാലെ ഇരുസംഘങ്ങളും തമ്മിൽ കൂട്ടത്തല്ല് ഉണ്ടായി.

സംഭവത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന്റെ കൈവശമുണ്ടായിരുന്ന റിവോൾവർ പിടിച്ചെടുത്തു. ഉത്സവത്തോട് അനുബന്ധിച്ച് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശിഖര്‍ ധവാന്‍ വിവാഹിതനായി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ വിവാഹിതനായി. ശനിയാഴ്ച നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ദീര്‍ഘകാല സുഹൃത്തായ സോഫി ഷൈനിനെയാണ് ധവാന്‍ ജീവിതപങ്കാളിയാക്കിയത്. 

2025 മെയ് മാസത്തിലാണ് താന്‍ പ്രണയത്തിലാണെന്ന വിവരം ധവാന്‍ പരസ്യമാക്കിയത്. ജനുവരി 12ന് ഇന്‍സ്റ്റാഗ്രാമിലൂടെ ഇവരുടെ വിവാഹനിശ്ചയ വാര്‍ത്തയും പുറത്തുവിട്ടിരുന്നു.

ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചഹലാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. 2025-ലെ ചാമ്പ്യന്‍സ് ട്രോഫി വേളയില്‍ ദുബായില്‍ വെച്ചാണ് ഇരുവരും ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.

അയര്‍ലന്‍ഡ് സ്വദേശിനിയായ സോഫി ഷൈന്‍ നിലവില്‍ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോഡക്ട് കണ്‍സള്‍ട്ടന്റാണ്. അമേരിക്കന്‍ സാമ്പത്തിക സേവന കമ്പനിയായ നോര്‍ത്തേണ്‍ ട്രസ്റ്റ് കോര്‍പ്പറേഷനില്‍ സെക്കന്‍ഡ് വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയാണ് സോഫി.

അയര്‍ലന്‍ഡിലെ ലിമെറിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മാര്‍ക്കറ്റിംഗ് ആന്‍ഡ് മാനേജ്മെന്റില്‍ ബിരുദം നേടിയിട്ടുണ്ട്. 

ഞാൻ മാറിയാലും ഇല്ലെങ്കിലും പുതുതലമുറക്ക് അവസരം ലഭിക്കുമെന്ന് എ കെ ശശീന്ദ്രൻ

തിരുവനന്തപുരം : ഞാൻ മാറിയാലുമില്ലെങ്കിലും പുതുതലമുറയ്ക്ക് അവസരം ലഭിക്കുമെന്ന് എൻസിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രൻ.

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന ചർച്ചകൾ എൽഡിഎഫ് ചേർന്ന് തീരുമാനിക്കും എല്ലാ മേഖലയിലും പുതുതലമുറ വരണമെന്ന ആവശ്യം ഉയരുന്നുണ്ട്. എൻസിപിയ്ക്കുള്ളിൽ അത്തരം ആവശ്യം വന്നാൽ പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തോമസ് കെ തോമസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന ആവശ്യത്തിന്മേലും ശശീന്ദ്രൻ പ്രതികരിച്ചു.

കൂടുതൽ പ്രവർത്തനം നടത്തണമെന്ന വിലയിരുത്തൽ പാർട്ടിയ്ക്കുള്ളിലുണ്ട്. അതാണ് പ്രവർത്തകരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി സേവനം അനുഷ്ഠിച്ച് ജീവിതം അവസാനിപ്പിക്കണം; പുതിയ ആഗ്രഹവുമായി സുരേഷ് ഗോപി

കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി സേവനം അനുഷ്ഠിച്ച് ജീവിതം അവസാനിപ്പിക്കാനാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. അതിനപ്പുറം മറ്റൊരു ആഗ്രഹവും തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു അഭിപ്രായം പറഞ്ഞാൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്നും, ചില മാധ്യമങ്ങൾ അത് രാജിയുമായി ബന്ധപ്പെടുത്തി വാർത്തയാക്കാമെന്നും അദ്ദേഹം പരാമർശിച്ചു. “ഇത് പറഞ്ഞാൽ ഉത്തരേന്ത്യൻ പത്രങ്ങൾ ‘സുരേഷ് ഗോപി രാജിവെച്ചു, ഗുരുവായൂർ ദേവസ്വം ചെയർമാനായി’ എന്ന് എഴുതും” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നിയമസഭ തെരഞ്ഞെടുപ്പ്: പ്രചാരണത്തിന് ചുവരെഴുതി തുടക്കമിട്ട് ബിജെപി

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുവരെഴുതി തുടക്കമിട്ട് ബിജെപി.

നേമം മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രചാരണത്തിന് തുടക്കമിട്ടത്.  സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതിയിട്ടില്ല.

ചുവരിൽ സ്വയം എഴുതിക്കൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ മണ്ഡലത്തിലെ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. നമുക്ക് വേണം വികസിത നേമം എന്നാണ് ചുവരിൽ എഴുതിയിട്ടുള്ളത്.

നേമത്തിന്‍റെ മാറ്റത്തിന്‍റെ തുടക്കമാണ് ഇതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നേമത്ത് മത്സരിക്കാനാണ് ആഗ്രഹം. പാര്‍ട്ടി ദേശീയ ഘടകം അത് തീരുമാനിക്കട്ടെ എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.