ടി കെ ഗോവിന്ദൻ വർഗ വഞ്ചകൻ; ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ എം വി ഗോവിന്ദന് പങ്കില്ലെന്ന് എം വി ജയരാജൻ

0

കണ്ണൂർ: തളിപ്പറമ്പിൽ പാർട്ടി വിട്ട് എൽഡിഎഫ് സ്ഥാനാർഥി പി.കെ ശ്യാമളയ്‌ക്കെതിരെ മത്സരിക്കാൻ തീരുമാനിച്ച സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എം.വി ജയരാജൻ. ടി.കെ ഗോവിന്ദൻ വർഗ വഞ്ചകനായിട്ടാണ് മാറിയതെന്നും യുഡിഎഫിന്റെ പിന്തുണ തേടുമെന്ന് പ്രഖ്യാപിച്ചതോടെ അദ്ദേഹം ഒരു രാഷ്ട്രീയ വഞ്ചകനായെന്നും ജയരാജൻ ആരോപിച്ചു.


അറുപത് വർഷത്തോളം നീണ്ട രാഷ്ട്രീയ ജീവിതത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് തന്നെ വളർത്തിയതെന്ന തിരിച്ചറിവുണ്ടായിരുന്നെങ്കിൽ ഇത്തരമൊരു രാഷ്ട്രീയവും വർഗ വഞ്ചനയും അദ്ദേഹം ചെയ്യില്ലായിരുന്നുവെന്നും ജയരാജൻ പറഞ്ഞു. ഇത്തരം ആളുകളെ ജനങ്ങൾ തിരിച്ചറിയുമെന്നും വർഗ വഞ്ചകരെതിരെ ജനങ്ങൾ അണിനിരക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പി.കെ ശ്യാമളയെ സ്ഥാനാർഥിയാക്കുന്നതിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് വ്യക്തിപരമായ പങ്കില്ലെന്നും പാർട്ടി കൂട്ടായ്മയായി എടുത്ത തീരുമാനമാണിതെന്നും ജയരാജൻ വ്യക്തമാക്കി. ശ്യാമള കഴിഞ്ഞ 40 വർഷമായി പൊതുപ്രവർത്തന രംഗത്ത് സജീവമാണെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പിൽ പി.കെ ശ്യാമളയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ടി.കെ ഗോവിന്ദൻ പാർട്ടി വിട്ട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചത്. നിലവിൽ ഹാൻവീവ് ചെയർമാനായ ടി.കെ ഗോവിന്ദൻ മലപ്പട്ടം സ്വദേശിയാണ്. നേരത്തെ തന്നെ ശ്യാമളയെ സ്ഥാനാർഥിയാക്കരുതെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ എതിർപ്പ് അറിയിച്ച നേതാവായിരുന്നു അദ്ദേഹം.

Senior CPM leader MV Jayarajan criticized CPM Kannur district secretariat member TK Govindan, who left the party and decided to contest as an independent against LDF candidate PK Shyamala in Taliparamba. Jayarajan termed Govindan a “class traitor” and “political betrayer,” especially after he indicated he would seek UDF support. He also clarified that CPM state secretary MV Govindan had no personal role in selecting PK Shyamala as the candidate, stating it was a collective party decision.

LEAVE A REPLY

Please enter your comment!
Please enter your name here