മോഷണവിവരം പുറത്തറിയാതിരിക്കാൻ ഒൻപതു വയസ്സുകാരിയെ കൊന്ന് പുതപ്പിൽ പൊതിഞ്ഞ് അലമാരയിൽ ഒളിപ്പിച്ച അയൽവാസി അറസ്റ്റിൽ.
തിങ്കളാഴ്ചയാണു സംഭവം. ചന്തയിൽ പോയ പെൺകുട്ടി നേരം വൈകിയിട്ടും തിരികെ എത്തിയില്ല. ഇതേ തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് അറിയിച്ചു കുടുംബം ജഗദീഷ്പുര പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അയൽക്കാരനായ സണ്ണി പിടിയിലായത്.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ പെൺകുട്ടിയെ കൊലപ്പെടുത്തിയ വിവരം അറിയിച്ചു. പെൺകുട്ടിയുടെ കുടുംബവും സണ്ണിയും ഒരേ കെട്ടിടത്തിലാണു വാടകയ്ക്കു താമസിച്ചിരുന്നത്. കെട്ടിട ഉടമയുടെ വീട്ടിൽനിന്നും സണ്ണി പണം മോഷ്ടിക്കുന്നത് പെൺകുട്ടി കണ്ടു. മോഷണം പുറത്തുപറയാതിരിക്കാൻ ഇയാൾ പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ശശീരം പുതപ്പിൽ പൊതിഞ്ഞ് ഇയാളുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചു. പരിശോധനയിൽ ഇയാളുടെ വീട്ടിൽനിന്ന് 20,000 രൂപയും കണ്ടെടുത്തു.