പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ ആറു പേര് അറസ്റ്റില്‍. 15കാരിക്കു നേരെയാണ് ആക്രമണമുണ്ടായത്.
രണ്ടു സംഭവങ്ങളിലായാണ് ഇത്രയധികം പേരെ അറസ്റ്റ് ചെയ്തത്. മനേന്ദ്രഗഡ്-ചിർമിരി-ഭരത്പൂർ ജില്ലയിലെ ചിർമിരി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ അറസ്റ്റിലായ യുവതിയുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നു.
ഇവർ കുട്ടിയെ ബിലാസ്പുരിലെ ഹോട്ടലിൽ എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് മൂന്നുപേർ കുട്ടിയെ പീഡിപ്പിച്ചു. പിന്നീട്, ചിർമിരിയിലെ റോഡരികിലെ ഭക്ഷണശാലയിൽ വച്ച് മറ്റ് രണ്ട് പേർ തന്നെ പീഡിപ്പിച്ചുവെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകി.
പോക്സോ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, പ്രതികളിൽ ഒരാൾ യൂത്ത് കോൺഗ്രസ് നേതാവാണെന്ന് ആരോപണവും ഉയർന്നിരുന്നു. എന്നാൽ സംഘടന ഇക്കാര്യം നിഷേധിച്ചു.