നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തുടര്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തുടര്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന നടത്തണം. തെൡുകള്‍ പകര്‍ത്തിയ തീയതി പ്രധാനമാണ്. ദിലീപിന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്ത ഉപകരണം എവിടെയാണെന്നും കോടതി പ്രോസിക്യുഷനോട് ആരാഞ്ഞു.

കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. പ്രോസിക്യുഷന്‍ ഹാജരാക്കിയത് പഴയ രേഖകളാണ്. കാവ്യയുടെ കടയിലെ ജീവനക്കാരനായ സാഗറിനെ അഭിഭാഷകന്‍ കണ്ടത് ദിലീപ് ജയിലില്‍ കഴിയുമ്പോഴാണ്. അതുകൊണ്ടുതന്നെ സാക്ഷിയെ അഭിഭാഷകന്‍ കണ്ടത് ജാമ്യവ്യവസ്ഥയുടെ ലംഘനമല്ലെന്നും ദിലീപ് ചൂണ്ടിക്കാട്ടി.

ദിലീപിന്റെ വീട്ടിലെ ജോലിക്കാരന്‍ ദാസനെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ അഡ്വ.ബി.രാമന്‍പിള്ള വ്യക്തമാക്കി. സാക്ഷിയെ താന്‍ കണ്ടുവെന്ന പ്രോസിക്യുഷന്‍ പറയുന്ന സമയത്ത് കോവിഡ് ബാധിതനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here