കണ്ണൂരിലെ കന്യാസ്ത്രീ ഒളിച്ചോടിയത് ഭാര്യയും രണ്ട് മക്കളുമുള്ള കാമുകനൊപ്പം; ആത്മീയ ജീവിതം മടുത്ത യുവതിക്ക് ഇനി കാമുകനൊപ്പം കഴിയാം

0

കണ്ണൂർ: തിരുവസ്ത്രം ഉപേക്ഷിച്ച് ഒളിച്ചോടിയ കന്യാസ്ത്രീക്ക് കാമുകനൊപ്പം ജീവിക്കാമെന്ന് കോടതി. കണ്ണൂർ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് 25 വർഷത്തെ സന്ന്യാസ ജീവിതം അവസാനിപ്പിച്ച കാസർകോട് കടുമേനി സ്വദേശിനിയായ കന്യാസ്ത്രീക്ക് കാമുകനൊപ്പം പോകാൻ അനുമതി നൽകിയത്. ഭാര്യയും രണ്ട് മക്കളുമുള്ള ആളാണ് കന്യാസ്ത്രീയുടെ കാമുകൻ.

കണ്ണൂരിലെ സഭാസ്ഥാപനത്തിൽ നിന്നും കാണാതായ ഇവർക്കായി സഹോദരന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയും കാമുകനൊപ്പം കുടുംബ ജീവിതം നയിക്കുന്നുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതേ തുടർന്നാണ് കണ്ണൂർ കോടതിയിൽ ഹാജരായത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വന്തം ഇഷ്ടപ്രകാരം പോകാൻ ആഗ്രഹമറിയിച്ചപ്പോൾ കണ്ണൂർ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എസ്. അമ്പിളി അതിന് അനുവദിക്കുകയായിരുന്നു. തുടർന്ന് അവർ കാമുകനൊപ്പം പോവുകയായിരുന്നു. ഇയാൾക്ക് ഭാര്യയും രണ്ടു മക്കളുണ്ടെങ്കിലും ഇപ്പോൾ വേർപിരിഞ്ഞാണത്രേ താമസിക്കുന്നത്.

മികച്ച അദ്ധ്യാപികയായിരുന്ന സിസ്റ്റർ സഭയുടെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. അഞ്ചു വർഷം മുൻപ് ജമ്മുവിൽ ഒന്നിച്ചു ജോലി ചെയ്തിരുന്ന യുവതിയുടെ സഹോദരനായ കൊല്ലം സ്വദേശിയുമായി പരിചയപെടുകയും ഫോൺ വഴി ഇവർ തമ്മിലുള്ള ബന്ധം ദൃഢമാവുകയുമായിരുന്നു. പലപ്പോഴും ഇവർ തമ്മിൽ ദീർഘമായി ഫോൺ വിളിക്കുകയും ആ ബന്ധം പ്രണയത്തിൽ കലാശിക്കുകയുമായിരുന്നു.

കഴിഞ്ഞ മെയ് ഒന്നിന് ഇവർ സഭയുടെ ഹോസ്റ്റലിൽ നിന്നും ആരുമറിയാതെ മുങ്ങുകയായിരുന്നു. ഇതേ തുടർന്നാണ് സഹേദരൻ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയത്. പൊലീസ് ഇവർ താമസിച്ച മുറി പരിശോധിച്ചപ്പോൾ കുരിശുമാല അഴിച്ചു വെച്ചതായും തിരുവസ്ത്രം കത്തിച്ചതായും കണ്ടെത്തി. ഇതേ തുടർന്നാണ് പൊലീസ് സിസ്റ്റർ സ്ഥലം വിട്ടതാണെന്ന് മനസിലാക്കിയത്.

കോവിഡ് ബാധിച്ചു ശരീരം തളർന്ന ചാച്ചനെ സഹായിക്കാൻ ഫിസിയോ തെറാപ്പിസ്റ്റായ കാമുകൻ ഏതാനും മാസങ്ങൾ സിസ്റ്ററിന്റെ വീട്ടിൽ താമസിച്ചിരുന്നുവെന്നും പറയുന്നു. ഈ ബന്ധം പിന്നീട് പ്രണയത്തിലെത്തുകയായിരുന്നു. കണ്ണൂരിലെ ഒരു സ്‌ക്കൂൾ വൈസ് പ്രിൻസിപ്പാളാണ് തിരുവസ്ത്രം ഉപേക്ഷിച്ച് കൊല്ലം സ്വദേശിയായ തോമസിനൊപ്പം നാടു വിട്ടത്.
ആറു കന്യാസ്ത്രീകൾ താമസിക്കുന്ന കോൺവെന്റിൽ നിന്നുമാണ് കന്യാസ്ത്രീ തോമസിനൊപ്പം പോയത്. സഹ കന്യാസ്ത്രീകൾക്കൊപ്പം പള്ളിയിലേക്ക് പോയ ഇവർ ഉച്ചയോടെ തിരികെ തനിയെ കോൺവെന്റിലെത്തുകയും പിന്നീട് കാണാതാകുകയുമായിരുന്നു. കന്യാസ്ത്രീയെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ മുറിയിൽ നിന്നും ‘എനിക്ക് ഈ ജീവിതം മടുത്തു. ഞാൻ പോകുകയാണ്’ എന്നെഴുതിയ കത്ത് ലഭിച്ചു. ഇതിനിടയിൽ സ്വന്തം സഹോദരനും മദർ സുപ്പീരിയറിനും ‘ഇനി അന്വേഷിക്കേണ്ട, പോകുകയാണ്’ എന്ന സന്ദേശവും അയച്ചിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കന്യാസ്ത്രീ സ്ഥിരമായി വിളിച്ചിരുന്ന ഒരു മൊബൈൽ ഫോൺ നമ്പർ കണ്ടെത്തി. രാത്രി 10 മണിക്ക് ശേഷം ഫോൺ സംഭാഷണം അനുവദിനീയമല്ലാത്ത കോൺവെന്റിൽ ഈ സമയത്തിന് ശേഷം 15,00 മിനിട്ട് മുതൽ 1,000 മിനിട്ട് വരെ ഇതേ ഫോണിലേക്ക് വിളിച്ച് സംസാരിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് കോൺവെന്റിലെ മറ്റ് കന്യാ സ്ത്രീകളെ പൊലീസ് ചോദ്യം ചെയ്തപ്പോൾ സ്ഥിരമായി ഫോൺ വിളിക്കുന്നത് കണ്ടിട്ടുണ്ടെന്നും അമ്മയോട് സംസാരിക്കുകയായിരുന്നു എന്നാണ് പറഞ്ഞിരുന്നതെന്നും പൊലീസ് മനസ്സിലാക്കി. ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തോമസിനൊപ്പമാണ് പോയതെന്ന് വ്യക്തമായത്.
കാണാതായ ശേഷം കോൺവെന്റിനുള്ളിൽ നടത്തിയ പരിശോധനയിലാണ് കന്യാ സ്ത്രീകൾ ധരിക്കുന്ന തിരുവസ്ത്രം കത്തിച്ചു കളഞ്ഞതായി കണ്ടെത്തിയത്. വർഷങ്ങളായി തോട്ടട സ്‌ക്കൂളിലെ അദ്ധ്യാപികയും വൈസ് പ്രിൻസിപ്പലുമായിരുന്ന കന്യാസ്ത്രീ അദ്ധ്യാപകർക്കിടയിലും കുട്ടികൾക്കിടയിലും പ്രിയങ്കരിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here