ലക്നോ: യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായ രണ്ടാം വട്ടമാണ് യോഗി യുപിയുടെ സാരഥിയാകുന്നത്. യോഗി മന്ത്രിസഭയിൽ ഇത്തവണയും ഉപമുഖ്യമന്ത്രിമാർ രണ്ടാണ്.
കഴിഞ്ഞ തവണ ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വീണ്ടും സ്ഥാനം ഉറപ്പിച്ചു. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന ദിനേശ് ശർമയെ മാറ്റി ബ്രജേഷ് പാഠകിനെ ഉപമുഖ്യമന്ത്രിയാക്കി.
സംസ്ഥാനത്തെ പ്രധാനപ്പെട്ട ബ്രാഹ്മൺ നേതാക്കളിൽ ഒരാളാണ് ബ്രജേഷ് പാഠക്. ഒന്നാം യോഗി മന്ത്രിസഭയിൽ നിയമമന്ത്രിയായിരുന്നു. മുൻ എംപിയായ ബ്രജേഷ് 2017 ൽ മായാവതിയുടെ ബിഎസ്പിയിൽനിന്ന് ബിജെപിയിൽ എത്തിയ ആളാണ്.
ലക്നോവിലെ ഏക്ന സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടതങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മുതിർന്ന ബിജെപി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.