സണ്ണി ജോസഫ് അടക്കമുള്ളവരുടെ പിന്തുണ കെ.സി വേണുഗോപാലിന്; കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്. ഏതെല്ലാം എംഎല്‍എമാര്‍ ആരെയൊക്കെയാണ് പിന്തുണച്ചതെന്ന വിവരമാണ് പുറത്തയത്.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെയാണ് പിന്തുണച്ചത്. എംഎല്‍എമാരുമായി കേന്ദ്ര നിരീക്ഷകര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ 63 എംഎല്‍എമാരില്‍ 47 പേരാണ് കെ.സി വേണുഗോപാലിനെ പിന്തുണച്ചത്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ഐ.സി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാല്‍ അല്ലെങ്കില്‍ രമേശ് ചെന്നിത്തല എന്നാണ് നിര്‍ദേശിച്ചത്. സന്ദീപ് വാര്യര്‍, സജീവ് ജോസഫ്, ടി.ഒ മോഹന്‍, ഉഷ വിജയന്‍ തുടങ്ങിയവരും വേണുഗോപാലിനെ പിന്തുണച്ചു.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎല്‍എമാരുടെ പിന്തുണ ലഭിച്ചപ്പോള്‍, നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ആറ് പേര്‍ പിന്തുണച്ചു. വി.ഡി സതീശനും രമേശ് ചെന്നിത്തലയും നിരീക്ഷകരെ കണ്ട് തങ്ങളുടെ ഭാഗം വിശദീകരിച്ചപ്പോള്‍ കെ.സി വേണുഗോപാല്‍ കൂടിക്കാഴ്ചയില്‍ നിന്ന് വിട്ടുനിന്നിരുന്നു. 63 എംഎല്‍എമാരെ കൂടാതെ, കോണ്‍ഗ്രസ് എംപിമാരുമായും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായും അവരുടെ താല്പര്യം അറിയുന്നതിനായി അജയ് മാക്കനും മുകുള്‍ വാസ്നിക്കും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.

ന്യൂഡല്‍ഹിയിലേക്ക് മടങ്ങിയ നിരീക്ഷകര്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആവശ്യമെങ്കില്‍ സണ്ണി ജോസഫിനെയും മൂന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരെയും വിഡി സതീശനെയും രമേശ് ചെന്നിത്തലയെയും ഹൈക്കമാന്‍ഡ് ചര്‍ച്ചയ്ക്ക് വിളിപ്പിക്കും.

കരുണാകരന്റെ വിശ്വസ്തന്‍; മുന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. പി.ജെ അലക്സാണ്ടര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. പി.ജെ. അലക്സാണ്ടര്‍ (89) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം കവടിയാറിലുള്ള സ്വവസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.

കേരള പൊലീസിനെ ആധുനികവല്‍ക്കരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. 1960 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം കേരള പൊലീസിന്റെ ചരിത്രത്തിലെ പ്രഗത്ഭരായ തലവന്മാരില്‍ ഒരാളായിരുന്നു. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളായിരുന്നു ഡോ. പി.ജെ. അലക്സാണ്ടര്‍. വിവിധ ജില്ലകളില്‍ ജില്ലാ പൊലീസ് മേധാവിയായി മികച്ച സേവനമനുഷ്ഠിച്ച അദ്ദേഹം, പൊലീസിനെ ജനകീയമാക്കുന്നതിനും ശാസ്ത്രീയമായ അന്വേഷണ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം പ്രത്യേക താത്പര്യം കാണിച്ചിരുന്നു.

ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷവും പൊലീസ് പരിഷ്‌കരണങ്ങളെ സംബന്ധിച്ച ഗൗരവകരമായ ചര്‍ച്ചകളില്‍ അദ്ദേഹം സജീവമായിരുന്നു. പൊലീസ് സംവിധാനത്തില്‍ വരേണ്ട മാറ്റങ്ങളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

25 ദിവസം ഒളിവിൽ; ടിസിഎസ് ലൈംഗികാതിക്രമ-നിർബന്ധിത മതപരിവർത്തന കേസിലെ മുഖ്യപ്രതി നിദ ഖാൻ പിടിയിൽ

മുംബൈ: നാസിക്കിലെ ടിസിഎസ് കേന്ദ്രവുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ-നിർബന്ധിത മതപരിവർത്തന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന എച്ച്‌.ആർ മാനേജർ നിദ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനം, മാനസിക പീഡനം, നിർബന്ധിത മതപരിവർത്തന ശ്രമം തുടങ്ങിയ ഗുരുതര ആരോപണങ്ങളിലാണ് നടപടി.

25 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന നിദ ഖാനെ ഛത്രപതി സംഭാജിനഗറിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. നാസിക് പ്രത്യേക അന്വേഷണസംഘം, ഛത്രപതി സംഭാജിനഗർ പൊലീസ് കമ്മിഷണറേറ്റ്, ക്രൈംബ്രാഞ്ച് എന്നിവർ ചേർന്നാണ് അറസ്റ്റ് നടത്തിയത്.

കഴിഞ്ഞ നാല് ദിവസമായി നരേഗാവിലെ കൈസർ കോളനിയിലെ ഫ്ലാറ്റിൽ മാതാപിതാക്കളും സഹോദരനുമൊപ്പമാണ് നിദ ഖാൻ താമസിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. രഹസ്യവിവരത്തെ തുടർന്നാണ് ഫ്ലാറ്റ് നിരീക്ഷണത്തിലാക്കി പ്രതിയെ പിടികൂടിയത്.

അറസ്റ്റിന് മുൻപ് സംരക്ഷണം തേടി നിദ ഖാൻ കോടതിയെ സമീപിച്ചിരുന്നു. രണ്ട് മാസം ഗർഭിണിയാണെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ട് മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി ഇടക്കാല ജാമ്യം അനുവദിച്ചില്ല.

2021 ഡിസംബറിലാണ് നിദ ഖാൻ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. ‘പ്രോസസ് അസോസിയേറ്റ്’ ആയി പ്രവർത്തിച്ചിരുന്ന ഇവരെ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ മാസം നാസിക്കിലെ ഒരു ബിപിഒ യൂണിറ്റിൽ നിന്നാണ് ലൈംഗിക പീഡനം, മാനസിക പീഡനം, മതപരിവർത്തന സമ്മർദ്ദം എന്നിവ സംബന്ധിച്ച പരാതികൾ പുറത്തുവന്നത്. ഇതിനെ തുടർന്ന് സംസ്ഥാനവ്യാപകമായി അന്വേഷണം ശക്തമാക്കുകയും നിരവധി സംഘങ്ങളെ പൊലീസ് നിയോഗിക്കുകയും ചെയ്തിരുന്നു.

പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനും തുടർനടപടികൾക്കുമായി നാസിക്കിലേക്ക് കൊണ്ടുപോയി.

English Summary
HR manager Nida Khan, the main accused in the Nashik TCS sexual harassment and forced religious conversion case, has been arrested after remaining absconding for 25 days.

സാമ്പത്തിക നഷ്ടത്തിനും തർക്കങ്ങൾക്കും സാധ്യത; ഇന്നത്തെ നക്ഷത്രഫലം

മേടം: അനുകൂല ദിനം. ജോലികളിൽ വിജയം നേടാനും മത്സരങ്ങളിൽ നേട്ടം കൈവരിക്കാനും സാധ്യതയുണ്ട്. ഉദ്യോഗത്തിൽ ഉയർച്ചയ്ക്കും സ്ഥലംമാറ്റത്തിനും സാധ്യത തെളിയും. മനസിലുള്ള ചില ആഗ്രഹങ്ങൾ സഫലമാകാനും ഇടയുണ്ട്.

ഇടവം: പ്രവർത്തനങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിടേണ്ടി വരാം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. വയറുസംബന്ധമായ അസ്വസ്ഥതകളും യാത്രകളിൽ ബുദ്ധിമുട്ടുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. ചില ശ്രമങ്ങൾ പാതിവഴിയിൽ നിൽക്കാനും ഇടയുണ്ട്.

മിഥുനം: പ്രതീക്ഷിച്ച കാര്യങ്ങൾ വൈകാനോ തടസ്സപ്പെടാനോ സാധ്യതയുള്ള ദിനം. പഠന-പരീക്ഷാ രംഗങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പുതിയ പഠനശ്രമങ്ങൾ ഫലം കാണാതെ പോകാനും സാധ്യതയുണ്ട്. യാത്രകളും അത്ര അനുകൂലമാകില്ല.

കർക്കടകം: നേട്ടങ്ങൾ കൈവരിക്കാനാകുന്ന ദിവസം. ജോലിയിലും മത്സരങ്ങളിലും മികച്ച ഫലങ്ങൾ ലഭിക്കും. ആരോഗ്യനില മെച്ചപ്പെടുകയും സാമ്പത്തികമായി ഗുണം ലഭിക്കുകയും ചെയ്യും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷ നിമിഷങ്ങൾ പങ്കിടാം.

ചിങ്ങം: ശ്രമിക്കുന്ന കാര്യങ്ങളിൽ വിജയം നേടാൻ സാധിക്കും. സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾ ഉണ്ടാകാം. ഏറെ നാളായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങൾ പൂവണിയാനും സാധ്യതയുണ്ട്.

കന്നി: ചില കാര്യങ്ങളിൽ നിരാശ അനുഭവപ്പെടാം. മാനസിക സമ്മർദ്ദവും ചെറിയ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. വിശ്വസിച്ച ആളുകളിൽ നിന്ന് വേണ്ട പിന്തുണ ലഭിക്കാതെ വരാനും ഇടയുണ്ട്.

തുലാം: ജോലികളിൽ തടസ്സങ്ങളും അഭിപ്രായഭിന്നതകളും നേരിടേണ്ടി വരാം. യാത്രകൾ മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടാകാം. അടുത്ത ബന്ധങ്ങളിൽ അകലം അനുഭവപ്പെടാനും സാധ്യതയുണ്ട്.

വൃശ്ചികം: അനുകൂല ദിനമാണ്. ജോലികളിൽ വിജയം നേടുകയും സാമ്പത്തിക നേട്ടം ലഭിക്കുകയും ചെയ്യും. യാത്രകൾ ഗുണകരമാകും. ആഗ്രഹിക്കുന്ന കാര്യങ്ങൾ എളുപ്പത്തിൽ സാധ്യമാകാനും സാധ്യതയുണ്ട്.

ധനു: കരുതലോടെ മുന്നേറേണ്ട ദിവസം. സാമ്പത്തിക നഷ്ടത്തിനും തർക്കങ്ങൾക്കും സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങളിൽ അനുകൂല ഫലം ലഭിക്കാതെ വരാം. ചില തടസ്സങ്ങൾ മനസ്സമാധാനം നഷ്ടപ്പെടുത്താനും ഇടയുണ്ട്.

മകരം: അനുകൂല ഫലങ്ങൾ ലഭിക്കുന്ന ദിനം. പ്രവർത്തനങ്ങളിൽ അംഗീകാരം നേടാം. കുടുംബാന്തരീക്ഷം സന്തോഷകരമാകും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നടപ്പാകാനും സാധ്യതയുണ്ട്.

കുംഭം: സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം. ചെലവുകൾ വർധിക്കാനും വരുമാനത്തിൽ കുറവ് അനുഭവപ്പെടാനും ഇടയുണ്ട്. പല കാര്യങ്ങൾക്കും അധിക പരിശ്രമം ആവശ്യമായി വരാം.

മീനം: നേട്ടങ്ങൾ കൈവരിക്കാനാകുന്ന ദിനം. സാമ്പത്തിക ലാഭവും തൊഴിൽ പുരോഗതിയും പ്രതീക്ഷിക്കാം. ആരോഗ്യം നല്ലതായിരിക്കും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല വാർത്തകൾ ലഭിക്കാനും സാധ്യതയുണ്ട്.

English Summary
Today’s horoscope predicts mixed results for different zodiac signs, with some experiencing success and financial gains while others may face delays, stress, or financial caution.

മുംബൈയിലെ നാലംഗ കുടുംബത്തിന്റെ മരണം; തണ്ണിമത്തനിൽ എലിവിഷം കലർന്നതായി ഫോറൻസിക് റിപ്പോർട്ട്

മുംബൈ: തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ മുംബൈയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. തണ്ണിമത്തനിൽ കലർന്ന എലിവിഷമാണ് മരണകാരണമെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു.

മരിച്ചവരുടെ ശരീരത്തിലും അവർ കഴിച്ച തണ്ണിമത്തന്റെ അവശിഷ്ടങ്ങളിലുമാണ് എലിയെ കൊല്ലാൻ ഉപയോഗിക്കുന്ന സിങ്ക് ഫോസ്‌ഫൈഡ് എന്ന വിഷപദാർഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ഏപ്രിൽ 25നായിരുന്നു സംഭവം. അബ്ദുള്ള ദൊകാഡിയ (45), ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരിച്ചത്. ബന്ധുക്കൾക്കായി വീട്ടിൽ വിരുന്നൊരുക്കിയ ശേഷം രാത്രി ഒരു മണിയോടെ കുടുംബം തണ്ണിമത്തൻ കഴിക്കുകയായിരുന്നു.

തുടർന്ന് പുലർച്ചെ എല്ലാവർക്കും ശക്തമായ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ആദ്യം കുടുംബ ഡോക്ടറെ കാണിച്ചെങ്കിലും പിന്നീട് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ നാലുപേരും മരിച്ചു.

പോസ്റ്റ്മോർട്ടത്തിൽ തലച്ചോർ, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയവങ്ങളിൽ അസാധാരണമായ പച്ചനിറം കണ്ടെത്തിയതോടെയാണ് വിഷബാധ സംശയം ശക്തമായത്. തുടർന്ന് നടത്തിയ വിശദമായ ഫോറൻസിക് പരിശോധനയിലാണ് സിങ്ക് ഫോസ്‌ഫൈഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

അതേസമയം, വിരുന്നിൽ പങ്കെടുത്ത മറ്റ് ബന്ധുക്കൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതോടെ വിഷം അബദ്ധത്തിൽ പഴത്തിൽ കലർന്നതാണോ, അതോ മനഃപൂർവം ചേർത്തതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.

അബ്ദുള്ള ദൊകാഡിയയുടെ ശരീരത്തിൽ മോർഫിൻ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇത് ചികിത്സയുടെ ഭാഗമായിരുന്നോ, കേസുമായി ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ട്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴി ശേഖരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.

English Summary
Forensic reports revealed that rat poison mixed in watermelon caused the death of a four-member family in Mumbai, ruling out ordinary food poisoning. Police are investigating whether the poison was accidental or intentional.

കേരള മുഖ്യമന്ത്രിയെ ഞായറാഴ്ച അറിയാം; തീരുമാനം പത്താം തീയതിയോടെ

കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്ന് ഞായറാഴ്ച അറിയാം. തീരുമാനം മെയ് പത്താം തീയതിയോടെ അറിയിക്കും. മുഖ്യമന്ത്രിയെ ഞായറാഴ്ച AlCC പ്രഖ്യാപിക്കുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. നിരീക്ഷകരെ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ എം.എൽ.എ.മാരുടെ അഭിപ്രായം കേട്ട ശേഷം, ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് കെ. മുരളീധരൻ വ്യക്തമാക്കി.

മുഖ്യമന്ത്രി ആരാകണമെന്നതിൽ എംഎൽഎമാരുമായി ഹൈക്കമാൻഡ് നിരീക്ഷകർ കൂടിക്കാഴ്ച ആരംഭിച്ചു. മുകുൾ വാസ്‌നിക്കും അജയ് മാക്കനും എംഎൽഎമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആണ് കാണുന്നത്. ഹോട്ടലിൽ എത്തി മുതിർന്ന നേതാക്കളും നിരീക്ഷകരെ കണ്ടു. ഘടക കക്ഷികളുമായുള്ള കൂടിക്കാഴ്ച വൈകീട്ട് നടക്കും. തർക്കമില്ലാത്ത തീരുമാനം വരുമെന്നാണ് എംഎൽഎമാർ അറിയിക്കുന്നത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം എടുക്കാൻ എഐസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി.

അതേസമയം, കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലെ തീരുമാനം വൈകും. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. ഹൈക്കമാൻഡിന്‍റെ കർശന മേൽനോട്ടത്തിൽ ആയിരിക്കും മന്ത്രിമാരെ തീരുമാനിക്കുക. മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും ഗ്രൂപ്പ് താല്പര്യങ്ങൾ നോക്കരുതെന്നും രാഹുൽ ഗാന്ധി നിർദേശം നൽകി. മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത ശേഷം മന്ത്രിമാരുടെ കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തും. അതിനുശേഷം മാത്രമായിരിക്കും തീരുമാനം ഉണ്ടാകുക.

കെ സി വേണുഗോപാലിന് 46 MLAമാരുടെ പിന്തുണ! രമേശ് ചെന്നിത്തലയെ പിന്തുണച്ചത് 8 പേർ; വി ഡി സതീശന് 6 പേരുടെ പിന്തുണ മാത്രം

കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന് 46 MLAമാരുടെ പിന്തുണ. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ കൂടിക്കാഴ്ച പൂർത്തിയായി. 8 പേർ രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചു. വി.ഡി സതീശനെ പിന്തുണച്ചത് 6 പേർ മാത്രം. 3 പേർ ഹൈക്കമാൻഡിൻ്റെ തീരുമാനം അംഗീകരിക്കുമെന്ന് അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരോട് കെസി വേണുഗോപാലും വ്യക്തമാക്കി.

അതിനിടെ, കെസിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരീക്ഷകർക്ക് കെ സുധാകരൻ കത്ത് നൽകി. എ ഗ്രൂപ്പിലെ ഒരു വിഭാഗം കെ സി വേണുഗോപാലിന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, ഘടകകക്ഷി നേതാക്കളുമായി നിരീക്ഷകർ വൈകീട്ട് കൂടിക്കാഴ്ച നടത്തും. സതീശനുള്ള പൂർണ്ണ പിന്തുണ മുസ്ലിം ലീഗ് അറിയിക്കും. നിരീക്ഷകർ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രിയെ നിശ്ചയിക്കും.

മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ചയോടെ പ്രഖ്യാപനം ഉണ്ടായേക്കും.അതിനിടെ കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ യോഗം നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി. കേന്ദ്ര നിരീക്ഷകരായ മുകുള്‍ വാസ്നിക്കിന്‍റേയും അജയ് മാക്കാന്‍റേയും സാന്നിധ്യത്തില്‍ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പിന്താങ്ങി.

പരാജയത്തിന് ശേഷം മൗനം; പാർട്ടിക്കുള്ളിൽ വിമർശനം കനക്കുമ്പോൾ എൽഡിഎഫ് യോഗത്തിൽ പ്രതികരണവുമായി പിണറായി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം നാല് ദിവസം കഴിഞ്ഞിട്ടും മാധ്യമങ്ങളെ കാണാതെയും സോഷ്യൽ മീഡിയയിലും പ്രതികരിക്കാതെയും തുടർന്ന് കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മൗനം രാഷ്ട്രീയ വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരിക്കുകയാണ്.

അതേസമയം, എൽഡിഎഫ് യോഗത്തിൽ സംസാരിച്ച പിണറായി വിജയൻ വ്യക്തിപരമായ അധിക്ഷേപങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി. പാർട്ടിക്ക് ശക്തമായി തിരിച്ചുവരാൻ കഴിയുമെന്നും, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ തിരിച്ചുവരാമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് തോൽവിക്ക് നിരവധി കാരണങ്ങളുണ്ടെന്നും, അവയെല്ലാം മറികടന്ന് മുന്നോട്ട് പോകാമെന്നും അദ്ദേഹം പറഞ്ഞു.

തോൽവിക്ക് പിന്നാലെ സിപിഐഎമ്മിനുള്ളിൽ ഒളിഞ്ഞും തെളിഞ്ഞും ശക്തമായ വിമർശനങ്ങൾ ഉയരുകയാണ്. പാർട്ടി നേതൃത്വത്തിനെതിരെ അണികളിൽ അസന്തോഷം ഉയർന്നിട്ടുണ്ട്. ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലും സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട പോസ്റ്റുകളിലും അണികളുടെ പ്രതിഷേധം നിറഞ്ഞിരിക്കുകയാണ്.

13 മണിക്കൂർ നീണ്ട സെക്രട്ടേറിയറ്റ് യോഗത്തിലും വിമർശനങ്ങൾ ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നു. മുൻവിധിയില്ലാതെ വിമർശനങ്ങൾ കേൾക്കാനും തുറന്ന ചർച്ചകൾക്ക് തയ്യാറാകാനും നേതൃത്വം മുന്നോട്ട് വരണമെന്നാണ് പാർട്ടി അണികളുടെ ആവശ്യം.

സംസ്ഥാനത്ത് പാഠപുസ്തക വിതരണം പ്രതിസന്ധിയിൽ; അച്ചടി വൈകുന്നത് പേപ്പർ ക്ഷാമം മൂലം

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലേക്കുള്ള പാഠപുസ്തക വിതരണം ഇത്തവണയും അവതാളത്തിലാകുമെന്ന് റിപ്പോർട്ട്. പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പുസ്തകങ്ങൾ അച്ചടിക്കാനുള്ള പേപ്പർ ലഭ്യമല്ലാത്തതാണ് പ്രധാന തടസ്സമായിരിക്കുന്നത്. നിലവിൽ 70 ശതമാനം പുസ്തകങ്ങളുടെ അച്ചടി മാത്രമാണ് പൂർത്തിയായിട്ടുള്ളത്. അച്ചടി കഴിഞ്ഞ പുസ്തകങ്ങളിൽ പലതിനും പുറംചട്ട ഇല്ലാത്തതിനാൽ ഇവ വിതരണത്തിന് തയ്യാറായിട്ടില്ല.

കൊച്ചിയിലെ കേരള ബുക്ക്സ് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റിയിൽ (KBPS) പുറംചട്ടയില്ലാത്ത ലക്ഷക്കണക്കിന് പുസ്തകങ്ങൾ കെട്ടിക്കിടക്കുന്നതായാണ് വിവരം.

സർക്കാരിൽ നിന്ന് കെബിപിഎസിന് ലഭിക്കാനുള്ള 300 കോടി രൂപയുടെ കുടിശ്ശിക അച്ചടി പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക ബാധ്യത വരാനിരിക്കുന്ന സർക്കാരിനും വലിയ തലവേദനയാകുമെന്ന് കെബിപിഎസ് സ്റ്റാഫ് ആൻഡ് എംപ്ലോയിസ് അസോസിയേഷൻ ആശങ്ക പ്രകടിപ്പിച്ചു.

പരാജയം കൂട്ടായ ഉത്തരവാദിത്തം; ഇടതുപക്ഷം ഒറ്റക്കെട്ടാണെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ സ്വാഭാവികമാണെന്നും ഇടതുപക്ഷം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടുവെന്നും വ്യക്തമാക്കി ജോസ് കെ മാണി. രാഷ്ട്രീയ പാർട്ടികൾ അവരുടെ പാർട്ടി യോഗങ്ങൾ ചേർന്ന ശേഷം വിശദമായ വിലയിരുത്തൽ മുന്നണി യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോൺഗ്രസിന്റെ വീഴ്ച പരിശോധിച്ച് മുന്നോട്ട് പോകുമെന്നും, പരാജയത്തിന്റെ ഉത്തരവാദിത്തം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്നതായും ജോസ് കെ മാണി പറഞ്ഞു. ഏതെങ്കിലും വ്യക്തികളെയോ പാർട്ടികളെയോ കുറ്റപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി പിളർന്ന സമയത്തും വിവിധ തെരഞ്ഞെടുപ്പുകളിൽ പരാജയങ്ങൾ നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞ ജോസ് കെ മാണി, പി ജെ ജോസഫ് വിഭാഗത്തിന്റെ ക്ഷണം തള്ളുകയും ചെയ്തു. “ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല. ശക്തമായി തിരിച്ചുവരും. അണികൾ ഇപ്പോഴും ഞങ്ങളോടൊപ്പമുണ്ട്,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഒരുമിച്ച് മുന്നോട്ട് പോകാമെന്ന് കഴിഞ്ഞ ദിവസം ക്ഷണിച്ചിരുന്നു. എന്നാൽ ആ നിർദ്ദേശം തള്ളിയ മാണി വിഭാഗം, പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും ജനവിധിയെ മാനിച്ച് മുന്നോട്ട് പോകുമെന്നും അറിയിച്ചു.

കേരളത്തിൽ വീണ്ടും കുതിച്ചുയർന്ന് സ്വർണവില; പവൻ 1.11 ലക്ഷം കടന്നു

യിൽ ഇന്നും സ്വർണവില ഉയർന്നു. പവന് 240 രൂപ കൂടി ഒരു പവൻ സ്വർണത്തിന്റെ വില 1,11,800 രൂപയായി. ഗ്രാമിന് 30 രൂപ വർധിച്ച് 13,975 രൂപയിലേക്കും എത്തി. കഴിഞ്ഞ ദിവസവും സ്വർണവില രണ്ട് തവണ ഉയർന്നിരുന്നു.

24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15,246 രൂപയും പവന് 1,21,928 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,434 രൂപയും പവന് 91,472 രൂപയുമാണ് വില. വെള്ളിയുടെ വില ഗ്രാമിന് 275 രൂപയും കിലോഗ്രാമിന് 2,75,000 രൂപയുമായി തുടരുന്നു.

അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും സ്വർണവില ഉയരാൻ കാരണമായെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. അതേസമയം ഇറാനുമായി സമാധാന കരാറിലേക്കുള്ള ചർച്ചകളിൽ പുരോഗതി ഉണ്ടെന്ന സൂചന നൽകിയതും വിപണിയിൽ ശ്രദ്ധേയമായി.

 ഇന്നത്തെ സ്വർണവില

  • 22 കാരറ്റ് സ്വർണം:
    • ഗ്രാമിന്: ₹13,975
    • പവന്‍: ₹1,11,800
  • 24 കാരറ്റ് സ്വർണം:
    • ഗ്രാമിന്‍: ₹15,246
    • പവന്‍: ₹1,21,928
  • 18 കാരറ്റ് സ്വർണം:
    • ഗ്രാമിന്‍: ₹11,434
    • പവന്‍: ₹91,472
  • വെള്ളി:
    • ഗ്രാമിന്‍: ₹275
    • കിലോഗ്രാമിന്‍: ₹2,75,000

പാറയിടുക്കിൽ തല കുടുങ്ങി എട്ട് മണിക്കൂർ; മുഖത്തിന് മുന്നിൽ വിഷപ്പാമ്പുമായി മരണപ്പോര്

0

ഒഡിഷയിലെ നയഗഡ് ജില്ലയിൽ തേൻ ശേഖരിക്കാൻ ശ്രമിച്ച കൗമാരക്കാരൻ നേരിട്ടത് ജീവൻ പണയം വെച്ച എട്ട് മണിക്കൂർ നീണ്ട ഭീതിനാടകമാണ്. പാറയിടുക്കിൽ തല കുടുങ്ങിയ കുട്ടിയുടെ മുഖത്തിന് സമീപം വിഷപ്പാമ്പും ഉണ്ടായിരുന്നതോടെ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമായി.

കാണിപദ വനമേഖലയിലാണ് സംഭവം. ഷിബ പ്രധാൻ എന്ന ബാലൻ അമ്മാവനൊപ്പം തേൻ ശേഖരിക്കാനായി കാട്ടിലെത്തിയതായിരുന്നു. പാറയിടുക്കിനുള്ളിലുണ്ടായിരുന്ന തേനീച്ചക്കൂട് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഷിബയുടെ തല പാറയ്ക്കിടയിൽ കുടുങ്ങുകയായിരുന്നു.

അമ്മാവനും നാട്ടുകാരും ചേർന്ന് കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ കുട്ടിയുടെ മുഖത്തിന് തൊട്ടരികിൽ ഒരു വിഷപ്പാമ്പ് ഇരിക്കുന്നതായി കണ്ടെത്തിയത് രക്ഷാദൗത്യത്തെ കൂടുതൽ അപകടകരമാക്കി.

പാമ്പിനെ പ്രകോപിപ്പിക്കാതെ കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കുക എന്നതായിരുന്നു രക്ഷാപ്രവർത്തകരുടെ വെല്ലുവിളി. ഒടുവിൽ എട്ട് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ ഷിബയെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി. ചെറിയ പോറലുകൾ മാത്രമാണ് കുട്ടിക്കുണ്ടായത്.

മരണത്തെ നേരിൽ കണ്ട അനുഭവത്തിന്റെ നടുക്കം ഇപ്പോഴും കുടുംബത്തെ വിട്ടുമാറിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

 English Summary

A teenage boy in survived a terrifying eight-hour ordeal after his head got stuck inside a rock crevice while collecting honey in a forest area of Nayagarh district.

Rescue teams later discovered a venomous snake sitting dangerously close to the boy’s face, making the operation extremely risky. After hours of careful rescue efforts, the boy was safely pulled out with only minor injuries.

odisha-boy-head-stuck-rock-crevice-snake-rescue

പശ്ചിമ ബംഗാളിൽ കൂട്ടരാജി; മമത ബാനർജിയുടെ വിശ്വസ്തരായ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥാനമൊഴിഞ്ഞു

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തരായ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥാനമൊഴിഞ്ഞു.സംസ്ഥാനത്തെ മുൻ ചീഫ് സെക്രട്ടറിമാരായ ആലാപൻ ബന്ദോപാധ്യായ, എച്ച്.കെ. ദ്വിവേദി എന്നിവരാണ് ‘മുഖ്യ ഉപദേശക’ സ്ഥാനങ്ങൾ രാജിവെച്ചത്. ഇവർക്ക് പുറമെ മമതയുടെ പ്രിൻസിപ്പൽ സെക്രട്ടറി മനോജ് പന്ത്, സാമ്പത്തിക വിദഗ്ധനായ അഭിരൂപ് സർക്കാർ എന്നിവരും രാജിവെച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ 294 സീറ്റുകളിൽ 207-ഓളം സീറ്റുകൾ നേടി ബിജെപി വൻ വിജയം നേടിയതോടെയാണ് ഭരണതലത്തിൽ വൻ മാറ്റങ്ങളുണ്ടായത്. മമത ബാനർജിയുടെ ഭരണത്തിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്നവരാണ് രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥർ. പ്രത്യേകിച്ച് ആലാപൻ ബന്ദോപാധ്യായ, കേന്ദ്ര സർക്കാരുമായുള്ള തർക്കങ്ങളെത്തുടർന്ന് വിരമിച്ച ശേഷം മമതയുടെ പ്രത്യേക ഉപദേശകനായി നിയമിക്കപ്പെട്ട വ്യക്തിയാണ്.

അതേസമയം, സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരമേൽക്കാനിരിക്കെ, തൃണമൂൽ സർക്കാരിൻ്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന മറ്റ് നിരവധി ഉദ്യോഗസ്ഥരും വരും ദിവസങ്ങളിൽ സ്ഥാനമൊഴിഞ്ഞേക്കും എന്നാണ് റിപ്പോർട്ടുകൾ.

നിയമസഭയിൽ ഒരൊറ്റ എംഎൽഎയില്ല; ചരിത്രത്തിലെ വൻപ്രതിസന്ധിയിൽ കേരളാ കോൺഗ്രസ് എം

കേരള രാഷ്‌ട്രീയത്തിലെ നിർണായക ശക്തിയായിരുന്ന കേരള കോൺഗ്രസ്‌ (എം) ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിൽ. 1965-ൽ പാർട്ടി രൂപീകൃതമായതിനുശേഷം ഇതാദ്യമായാണ് നിയമസഭയിൽ കേരള കോൺഗ്രസ്‌ (എം) പ്രതിനിധികൾ ഇല്ലാതാകുന്നത്.

കെ.എം. മാണി എന്ന കരുത്തനായ നേതാവിന്റെ അഭാവത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ, പാർട്ടി ചെയർമാന്റെ തട്ടകമടക്കം എല്ലാ സീറ്റുകളിലും പരാജയം രുചിച്ചത് അണികളെയും നേതൃത്വത്തെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന മുന്നണിമാറ്റ ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉയർന്ന വിവാദങ്ങളുമാണ് തിരിച്ചടിക്ക് പ്രധാന കാരണമായി ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. റോഷി അഗസ്റ്റിൻ, പ്രമോദ് നാരായണൻ എന്നിവരുടെ നിലപാടുകൾ യു.ഡി.എഫിലേക്കുള്ള മടക്കം മുടക്കിയെന്നും ഇത് വലിയ നഷ്ടമുണ്ടാക്കിയെന്നും പ്രവർത്തകർക്കിടയിൽ സംസാരമുണ്ട്.

ഭരണവിരുദ്ധ തരംഗവും ഇടതുപക്ഷ വോട്ടുകളിലെ ചോർച്ചയുമാണ് പരാജയഭാരമുണ്ടാക്കിയതെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തൽ.  പ്രമോദ്‌ നാരായണൻ 4344 വോട്ടിനും സെബാസ്റ്റ്യൻ കുളത്തുങ്കൽ 6693 വോട്ടിനും ജോബ്‌ മൈക്കിൾ 8368 വോട്ടിനും എൻ. ജയരാജ്‌ 5772 വോട്ടിനുമാണ്‌ പരാജയപ്പെട്ടത്‌.

ചെയർമാൻ ജോസ്‌ കെ. മാണി തോറ്റത്‌ 2991 വോട്ടിന്. മുന്നണിമാറ്റമെന്ന സാധ്യത പൂർണമായും അടഞ്ഞിരിക്കേ, അധികാരമില്ലാതെയുള്ള നിലനിൽപ്പ് പാർട്ടിക്ക് തീർത്തും പ്രയാസമാകും. മൂന്നുവർഷത്തിനുശേഷം ചെയർമാൻ ജോസ്‌ കെ. മാണിയുടെ രാജ്യസഭാ കാലാവധി അവസാനിക്കും. രാജ്യസഭാസീറ്റ് തുടർന്ന് ലഭിക്കുമോ എന്നതിലും ഉറപ്പില്ല.

സതീശനെ ഒഴികെ മറ്റാരെയും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാനാകില്ല; വി ഡി സതീശനെ പിന്തുണച്ച് നടൻ സിദ്ദിഖ്

തിരുവനന്തപുരം: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ മുൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻന് പിന്തുണയുമായി നടൻ സിദ്ദിഖ് രംഗത്ത്.

സതീശനെ ഒഴികെ മറ്റാരെയും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാനാകില്ലെന്നും, രാഹുൽ ഗാന്ധിയെ പോലും ആ സ്ഥാനത്ത് ചിന്തിക്കാനാകില്ലെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു. ഉറച്ച നിലപാടുള്ള, ഭീഷണികൾക്ക് വഴങ്ങാത്ത, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നേതാവാണ് സതീശനെന്ന് അദ്ദേഹം പറഞ്ഞു.

സാമുദായിക സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ നിലപാട് എടുക്കുന്ന നേതാവായി സതീശനെ കാണുന്നുവെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ ഈ പ്രതികരണം ശ്രദ്ധ നേടുകയാണ്.