ഭഗവാന്റെ സ്വത്ത് സ്വകാര്യ വ്യക്തിക്ക് ; 8 ഏക്കർ ഭൂമിക്ക് പട്ടയം നൽകിയത് ദേവസ്വത്തിന്റെ എതിർപ്പ് അവഗണിച്ച്; ജില്ല ഭരണകൂടത്തിനെതിരെ പ്രതിഷേധം

0

കണ്ണൂർ: കണ്ണാടിപ്പറമ്പ് ദേവസ്വം ഭൂമിയിൽ സ്വകാര്യ വ്യക്തിക്ക് അനധികൃതമായി പട്ടയം അനുവദിച്ച നടപടി വിവാദമാകുന്നു. കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിനോട് ചേർന്ന് കിടക്കുന്ന 7.87 ഏക്കർ ഭൂമിക്കാണ് ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടർ പട്ടയം നൽകിയത്. ട്രീബ്യൂണലിൽ ദേവസ്വത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്  സമയം അനുവദിക്കാതെയാണ് ഡെപ്യൂട്ടി കളക്ടർ തിരക്കിട്ട് നടപടിയിലേക്ക് കടന്നത്. ദേവസ്വം സ്വത്തുക്കളുടെ പട്ടയവുമായി ബന്ധപ്പെട്ട് കർശന വ്യവസ്ഥകൾ പാലിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം കാറ്റിപ്പറത്തിയാണ് ഉദ്യോ​ഗസ്ഥന്റെ ഏകപക്ഷീയ തീരുമാനം. കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിന് മുൻവശത്തായി മെയിൻ റോഡിനോട് ചേർന്നാണ് എട്ടേക്കർ ഭൂമി സ്ഥിതി ചെയ്യുന്നത്.

കണ്ണാടിപ്പറമ്പ് ദേവസ്വവും സ്വകാര്യവ്യക്തിയും തമ്മിൽ സ്ഥലം സംബന്ധിച്ച് വർഷങ്ങളായി രൂക്ഷമായ തർക്കം നിലനിൽക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ക്ഷേത്രഭൂമി കയ്യേറി അതിർത്തി നിർമ്മിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. എന്നാൽ ഈ ഭൂമി കൂടി ഉൾപ്പെടുത്തിയാണ് ഇപ്പോൾ പട്ടയം നൽകിയത്.

ഇതുമായി ബന്ധപ്പെട്ട്  ഡെപ്യൂട്ടി കളക്ടർ  മുൻപാകെ ദേവസ്വം കൃത്യമായ രേഖകൾ ഹാജരാക്കി കൗണ്ടർ ഫയൽ ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ട്രീബ്യൂണൽ ​ഹിയറിം​ഗിൽ ദേവസ്വത്തിന്റെ ഭാ​ഗം പോലും കേൾക്കാൻ  തയ്യാറായില്ല. ജില്ലയിലെ അനധികൃത പട്ടയവുമായി ബന്ധപ്പെട്ട് ലോകായുക്തയിലും വിജിലൻസിലും പരാതി നിലനിൽക്കേയാണ് പുതിയ സംഭവ വികാസങ്ങൾ. ദേവസ്വത്തിന്റെ സ്വത്ത് അനധികൃതനായി പതിച്ച് നൽകിയ നൽകിയ ജില്ലാ ഭരണകൂടത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പ്രദേശവാസികൾ.

Leave a Reply