മദ്യ വിൽപന ശാലകൾ പൂട്ടാൻ തമിഴ്നാട്: 717 വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്

തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള മദ്യവിൽപനാ കേന്ദ്രമായ ടാസ്മാകിന്റെ 717 ഔട്ട്‍ലറ്റുകൾ പൂട്ടാൻ ടിവികെ സർക്കാർ. ഇതിനായി മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉത്തരവിറക്കി. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപത്തെ വിൽപന ശാലകളാണ് അടയ്ക്കുക. 500 മീറ്റർ ദൂരപരിധിയിലുള്ള കടകൾക്കാണ് പൂട്ട് വീഴുക. സാമൂഹിക ക്ഷേമത്തിനും പൊതുജനങ്ങളുടെ താൽപ്പര്യങ്ങൾക്കും മുൻഗണന നൽകുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾക്കിടയിലാണ് ഈ നീക്കം.

നിശ്ചിത പരിധിക്കുള്ളിലെ 4,765 കടകളിൽ നടത്തിയ സമഗ്ര പരിശോധനയ്ക്ക് ശേഷമാണ് നടപടി. ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 വിൽപന ശാലകളും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 വിൽപന ശാലകളും, ബസ് സ്റ്റേഷനുകൾക്ക് സമീപമുള്ള 255 വിൽപന ശാലകളും അടക്കുമെന്ന് ഉത്തരവിൽ പറയുന്നു.

മെയ് 10 ന് സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗിക ഉത്തരവുകളിലൊന്നായി മാറി ഇത്. അഴിമതി നിർമ്മാർജ്ജനം, സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ്, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പദ്ധതികളിൽ വിപ്ലവകരമായ മാറ്റങ്ങൾ എന്നിവ സംബന്ധിച്ച ഉറപ്പുകൾ വിജയ് വാഗ്ദാനം ചെയ്തിരുന്നു. ഞായറാഴ്ച അധികാരമേറ്റ അദ്ദേഹം സംസ്ഥാനത്ത് വൈദ്യുതി, സ്ത്രീ സുരക്ഷ, മയക്കുമരുന്ന് നിർമ്മാർജ്ജനം എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് പൊതുജനക്ഷേമ പദ്ധതികൾ അവതരിപ്പിച്ചിരുന്നു.

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര? പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ

0

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്തെത്തി. പദ്ധതിയുടെ സാമ്പത്തികവും പ്രായോഗികവുമായ വശങ്ങൾ വിലയിരുത്തുന്നതിനായി യാത്രക്കാരുടെ കണക്ക് ശേഖരിക്കൽ നടപടികൾ കെഎസ്ആർടിസി ആരംഭിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്.

സർക്കാരിന്റെ നീക്കം പൊതുഗതാഗത മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകി. ഡീസൽ വില വർധനയും പരിപാലന ചെലവുകളും മൂലം സ്വകാര്യ ബസ് മേഖല ഇതിനകം തന്നെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി വരുന്നതെന്ന് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.

കെഎസ്ആർടിസിയിൽ മാത്രം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വലിയ തോതിൽ യാത്രക്കാർ സ്വകാര്യ ബസുകളിൽ നിന്ന് മാറിപ്പോകുമെന്നും, ഇതോടെ പല റൂട്ടുകളിലെയും സർവീസുകൾ നിർത്തേണ്ട അവസ്ഥ ഉണ്ടാകുമെന്നും അവർ പറയുന്നു. യാത്രക്കാരുടെ എണ്ണം കുറഞ്ഞാൽ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

അതേസമയം, സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നൽകുക എന്നത് യു.ഡി.എഫ് മുന്നോട്ടുവച്ച പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ്. സർക്കാർ രൂപീകരിച്ചാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പദ്ധതിക്ക് അംഗീകാരം ലഭിക്കാനിടയുണ്ടെന്നാണ് സൂചന.

നിലവിൽ പ്രതിദിനം ഏകദേശം 23.5 ലക്ഷം ആളുകളാണ് കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നത്. അതിൽ ഏകദേശം 45 ശതമാനം സ്ത്രീകളാണെന്നാണ് പ്രാഥമിക കണക്ക്. ഓർഡിനറി, സൂപ്പർഫാസ്റ്റ് സർവീസുകളിൽ പദ്ധതി നടപ്പാക്കിയാൽ പ്രതിമാസം ഏകദേശം 90 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് ഈ ചെലവ് വഹിക്കാൻ കഴിയുമോയെന്ന ചർച്ചകളും ഇതിനിടെ സജീവമാണ്. എന്നാൽ യാത്രാചെലവിൽ നിന്ന് ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്ത്രീകൾ.

English Summary

Private bus owners in Kerala have opposed the proposed free travel scheme for women in KSRTC buses. They argue that offering free travel only in KSRTC services could severely affect private bus operators, many of whom are already struggling with rising fuel and operational costs. KSRTC has reportedly started collecting passenger data to assess the feasibility of the scheme. The proposal was one of the major election promises of the UDF, and reports suggest it may be approved soon if the new government takes charge. Estimates indicate the scheme could cost around Rs 90 crore per month.

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര? പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ

0

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്തെത്തി. പദ്ധതിയുടെ സാമ്പത്തികവും പ്രായോഗികവുമായ വശങ്ങൾ വിലയിരുത്തുന്നതിനായി യാത്രക്കാരുടെ കണക്ക് ശേഖരിക്കൽ നടപടികൾ കെഎസ്ആർടിസി ആരംഭിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്.

സർക്കാരിന്റെ നീക്കം പൊതുഗതാഗത മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകി. ഡീസൽ വില വർധനയും പരിപാലന ചെലവുകളും മൂലം സ്വകാര്യ ബസ് മേഖല ഇതിനകം തന്നെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി വരുന്നതെന്ന് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.

കെഎസ്ആർടിസിയിൽ മാത്രം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വലിയ തോതിൽ യാത്രക്കാർ സ്വകാര്യ ബസുകളിൽ നിന്ന് മാറിപ്പോകുമെന്നും, ഇതോടെ പല റൂട്ടുകളിലെയും സർവീസുകൾ നിർത്തേണ്ട അവസ്ഥ ഉണ്ടാകുമെന്നും അവർ പറയുന്നു. യാത്രക്കാരുടെ എണ്ണം കുറഞ്ഞാൽ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

അതേസമയം, സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നൽകുക എന്നത് യു.ഡി.എഫ് മുന്നോട്ടുവച്ച പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ്. സർക്കാർ രൂപീകരിച്ചാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പദ്ധതിക്ക് അംഗീകാരം ലഭിക്കാനിടയുണ്ടെന്നാണ് സൂചന.

നിലവിൽ പ്രതിദിനം ഏകദേശം 23.5 ലക്ഷം ആളുകളാണ് കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നത്. അതിൽ ഏകദേശം 45 ശതമാനം സ്ത്രീകളാണെന്നാണ് പ്രാഥമിക കണക്ക്. ഓർഡിനറി, സൂപ്പർഫാസ്റ്റ് സർവീസുകളിൽ പദ്ധതി നടപ്പാക്കിയാൽ പ്രതിമാസം ഏകദേശം 90 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് ഈ ചെലവ് വഹിക്കാൻ കഴിയുമോയെന്ന ചർച്ചകളും ഇതിനിടെ സജീവമാണ്. എന്നാൽ യാത്രാചെലവിൽ നിന്ന് ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്ത്രീകൾ.

English Summary

Private bus owners in Kerala have opposed the proposed free travel scheme for women in KSRTC buses. They argue that offering free travel only in KSRTC services could severely affect private bus operators, many of whom are already struggling with rising fuel and operational costs. KSRTC has reportedly started collecting passenger data to assess the feasibility of the scheme. The proposal was one of the major election promises of the UDF, and reports suggest it may be approved soon if the new government takes charge. Estimates indicate the scheme could cost around Rs 90 crore per month.

ക്രൂയിസ് കപ്പലിൽ വീണ്ടും ഹാൻ്റ വൈറസ്; യാത്രക്കാരെ വിവിധ രാജ്യങ്ങളിലേക്ക് മാറ്റി

0

വാഷിങ്ടൺ: അന്താരാഷ്ട്ര ക്രൂയിസ് കപ്പലായ എംവി ഹോണ്ടിയസിൽ വീണ്ടും ഹാൻ്റ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ ജാഗ്രത ശക്തമാക്കി. അമേരിക്കൻ പൗരനായ ഒരു യാത്രക്കാരനിലാണ് പുതിയതായി രോഗം കണ്ടെത്തിയത്. ഇതേ കപ്പലിലുണ്ടായിരുന്ന ഫ്രഞ്ച് പൗരനിലും രോഗലക്ഷണങ്ങൾ പ്രകടമായതായി റിപ്പോർട്ടുകളുണ്ട്.സ്പെയിനിലെ കാനറി ദ്വീപായ ടെനറിഫെയിൽ കപ്പൽ നങ്കൂരമിട്ടതിന് പിന്നാലെ യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മാസ്കുകളും സംരക്ഷണ വസ്ത്രങ്ങളും ധരിച്ചായിരുന്നു രക്ഷാപ്രവർത്തനം. തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ സൈനിക, സർക്കാർ വിമാനങ്ങളിലൂടെ സ്വന്തം രാജ്യങ്ങളിലേക്ക് മാറ്റി.കപ്പലിലുണ്ടായിരുന്ന 17 അമേരിക്കൻ യാത്രക്കാരിൽ ഒരാൾക്കാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് യുഎസ് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച വ്യക്തിക്ക് നിലവിൽ ഗുരുതര ലക്ഷണങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. അമേരിക്കൻ യാത്രക്കാരെ നെബ്രാസ്കയിലെ ഒമാഹയിലേക്ക് എത്തിച്ച് കൂടുതൽ പരിശോധനകൾക്ക് വിധേയരാക്കും.സ്പാനിഷ് യാത്രക്കാരെ മാഡ്രിഡിലെ സൈനിക ആശുപത്രിയിലേക്കും ഫ്രഞ്ച് പൗരന്മാരെ പാരിസിലേക്കും മാറ്റിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ആരോഗ്യ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.ക്രൂയിസ് യാത്രകളിലെ ആരോഗ്യസുരക്ഷ വീണ്ടും ചർച്ചയാകുന്നതിനിടെ സ്ഥിതിഗതികൾ നിരീക്ഷിച്ച് തുടർ നടപടികൾ സ്വീകരിക്കുകയാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

ഹാൻ്റ വൈറസ് എന്ത്?

എലികളുടെ മൂത്രം, മല, സ്രവങ്ങൾ എന്നിവയിലൂടെ പകരുന്ന വൈറസ് രോഗമാണ് ഹാൻ്റ വൈറസ്. പനി, ക്ഷീണം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ഗുരുതരമായാൽ ശ്വാസകോശത്തെയും വൃക്കകളെയും ബാധിക്കാൻ സാധ്യതയുണ്ട്.

English Summary

A new case of hantavirus has been confirmed aboard the international cruise ship MV Hondius. An American passenger tested positive, while a French passenger reportedly developed symptoms. After the ship docked in Tenerife, Spain, passengers were evacuated and transported to different countries under strict safety measures. US authorities said the infected passenger currently has no severe symptoms and will undergo further tests in Nebraska. The incident has renewed global concerns about health safety on cruise ships.

വേനൽ ചൂടിന് ആശ്വാസം; ന്യൂനമർദ്ദം, കേരളത്തിൽ മഴ ശക്തമാകും

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വേനൽമഴ കൂടുതൽ ശക്തമാകാൻ സാധ്യത. ഇന്ത്യൻ കാലാവസ്ഥ വകുപ്പ്യുടെ അറിയിപ്പ് പ്രകാരം, വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപമുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽയിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്പെടാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതേസമയം, തെക്കുകിഴക്കൻ അറബിക്കടൽ ഭാഗത്തും ലക്ഷദ്വീപ് തീരത്തോടു ചേർന്ന പ്രദേശങ്ങളിലും ചക്രവാതചുഴി നിലനിൽക്കുന്നു. കൂടാതെ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ കേന്ദ്രത്തിൽ നിന്ന് തെക്കൻ തമിഴ്നാട് വഴി തെക്കൻ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്.

ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വ്യാപകമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം.

വീണ്ടും ലോക്‌ഡൗണോ?; പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മോദിയുടെ നിർദേശങ്ങൾക്ക് പിന്നാലെ രാജ്യത്ത് ആശങ്ക

ഡൽ‍ഹി: പശ്ചിമേഷ്യൻ മേഖലയിലെ പ്രതിസന്ധി തുടരുന്നതിനിടെ നരേന്ദ്ര മോദി മുന്നോട്ടുവച്ച നിർദേശങ്ങൾ രാജ്യത്ത് പുതിയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിവെച്ചു. സ്വർണം വാങ്ങുന്നത് പരമാവധി ഒഴിവാക്കുക, ഇന്ധന ഉപയോഗം കുറയ്ക്കുക, അനാവശ്യ വിദേശയാത്രകൾ ഒഴിവാക്കുക, വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്.

സെക്കന്ദരാബാദിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ. കോവിഡ് കാലത്തെ പോലെ നിയന്ത്രണങ്ങൾ വേണമെന്ന തരത്തിലുള്ള സൂചനകളാണ് ഇതിലൂടെ ഉയർന്നതെന്ന് വിലയിരുത്തപ്പെടുന്നു.

ഇതോടെ സ്വർണ ഇറക്കുമതി തീരുവ ഉയർത്തുമോ, പെട്രോൾ-ഡീസൽ വില വർധിക്കുമോ എന്ന അഭ്യൂഹങ്ങളും ശക്തമായി. നിലവിൽ സ്വർണ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ ആറു ശതമാനം തീരുവയാണ് ഈടാക്കുന്നത്. വിദേശനാണ്യ ശേഖരം സംരക്ഷിക്കാൻ തീരുവ കൂട്ടാനുള്ള സാധ്യതയാണ് സാമ്പത്തിക രംഗത്ത് ചർച്ചയാകുന്നത്. തീരുവ ഉയർന്നാൽ സ്വർണവില വീണ്ടും കൂടാനിടയുണ്ടെന്നും വിലയിരുത്തൽ.

ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതും ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ഉപയോഗിക്കണമെന്ന് പറഞ്ഞതും പെട്രോൾ-ഡീസൽ വില വർധനയെ കുറിച്ചുള്ള ആശങ്ക ശക്തമാക്കി. എണ്ണക്കമ്പനികൾ പ്രതിമാസം വൻ നഷ്ടം നേരിടുന്നുവെന്നും വില വർധന അനിവാര്യമാണെന്നും വാദിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

കോവിഡ് ശേഷം പല സ്ഥാപനങ്ങളും അവസാനിപ്പിച്ചിരുന്ന വർക്ക് ഫ്രം ഹോം സംവിധാനം വീണ്ടും പരിഗണിക്കപ്പെടാനിടയുണ്ടെന്നും സൂചന. പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ വിവിധ മന്ത്രാലയങ്ങൾ ചർച്ച ചെയ്യുമെന്നാണ് വിവരം. എന്നാൽ ഭാഗിക ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനം നിലവിൽ ഇല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഇതിനിടെ, രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. “രാജ്യം ഭരിക്കാൻ മോദിക്ക് കഴിവില്ലെന്നതിന്റെ തെളിവാണ് ഈ പരാമർശങ്ങൾ” എന്നായിരുന്നു രാഹുലിന്റെ വിമർശനം.

മുഖ്യമന്ത്രി കാര്യത്തിൽ തീരുമാനം പെട്ടെന്ന് ഉണ്ടായില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകും: മുസ്ലിം ലീഗ്

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയായി ഒരാഴ്ച കഴിഞ്ഞിട്ടും, മുഖ്യമന്ത്രിയാരാകുമെന്നതിൽ തീരുമാനം വൈകുന്നതിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ്.

ഉത്തരേന്ത്യൻ സംസ്ഥാനം പോലെ കേരളത്തിൽ നടക്കില്ല. രാഷ്ട്രീയ പ്രബുദ്ധതയുള്ള ആളുകളാണ് കേരളത്തിലുള്ളത്. മുഖ്യമന്ത്രിയാരാകണമെന്ന കാര്യത്തിൽ പെട്ടെന്ന് തീരുമാനമുണ്ടായില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകും. കോൺഗ്രസ് നേതൃത്വം ഇക്കാര്യം തിരിച്ചറിയണമെന്നും പി അബ്ദുൽ ഹമീദ് ചൂണ്ടിക്കാട്ടി.

ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തിൽ ലീഗിന്റെ അഭിപ്രായം കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്. ലീഗിന്റെ അഭിപ്രായം എല്ലാകാലത്തും കോൺഗ്രസ് മാനിക്കാറുണ്ടെന്നും അബ്ദുൽഹമീദ് വ്യക്തമാക്കി. 

ദില്ലിയിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ 50 ദിവസം എടുത്തല്ലോയെന്നൊക്കെ അണികളോട് പറഞ്ഞാൽ മുഖത്ത് അടി കിട്ടുമെന്നും, മുഖ്യമന്ത്രി കാര്യത്തിൽ തീരുമാനം പെട്ടെന്ന് ഉണ്ടായില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു

പിന്നെ കാണാം; തോൽവിക്ക് ശേഷം ആദ്യമായി പ്രതികരിച്ച് പിണറായി വിജയൻ

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യമായി പരസ്യ പ്രതികരണവുമായി പിണറായി വിജയൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് “പിന്നെ കാണാം” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനായി ദില്ലിയിലെത്തിയിരുന്ന പിണറായി വിജയൻ നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിനുമുമ്പ് പല ചോദ്യങ്ങളും മാധ്യമപ്രവർത്തകർ ഉന്നയിച്ചിരുന്നെങ്കിലും അദ്ദേഹം പ്രതികരിക്കാതെ മുന്നോട്ട് പോകുകയായിരുന്നു.

പിണറായിക്കൊപ്പം ഉണ്ടായിരുന്ന എം. വി. ഗോവിന്ദൻ മാധ്യമങ്ങളോട് സംസാരിക്കവെ പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച തീരുമാനം കേരളത്തിൽ തന്നെയായിരിക്കും എടുക്കുകയെന്ന് വ്യക്തമാക്കി. രണ്ട് ദിവസം നീണ്ട പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി ഉൾപ്പെടെയുള്ള വിഷയങ്ങൾ വിശദമായി ചർച്ചയായതായാണ് വിവരം. യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കാൻ ഇന്ന് വൈകിട്ട് 4 മണിക്ക് എം. എ. ബേബി വാർത്താസമ്മേളനം നടത്തും.

മുഖ്യമന്ത്രി ചർച്ച; കെ. മുരളീധരനും സുധാകരനും ഉൾപ്പെടെ മുതിർന്ന നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

തിരുവനന്തപുരം: കേരളത്തിൽ മുഖ്യമന്ത്രി ചർച്ച പുരോഗമിക്കുന്നതിനിടെ മുതിർന്ന നേതാവ് കെ മുരളീധരൻ, കെ. സുധാകരൻ എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളെ ഹൈക്കമാൻഡ് ദില്ലിയിലേക്ക് വിളിപ്പിച്ചു. ഇവരെ കൂടാതെ  എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയുമാണ് വിളിപ്പിച്ചത്.

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോഴാണ് ഹൈക്കമാൻഡിന്റെ പുതിയ നീക്കം. കെസി വേണുഗോപാലിനെ പരിഗണിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെയാണ് മുരളിയെ വിളിപ്പിക്കുന്നത്.

അതേസമയം, ഹൈക്കമാന്‍ഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിനാണ് നിലവിൽ മുന്‍തൂക്കമുള്ളത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനുള്ള നടപടികള്‍ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്.

10 ലക്ഷം വരുമാനക്കാർക്ക് എൽപിജി സബ്സിഡി നിർത്തുമോ? സന്ദേശം ലഭിച്ചതോടെ ആശങ്കയിൽ ഉപഭോക്താക്കൾ

0

ന്യൂഡൽഹി: വാർഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കുടുംബങ്ങൾക്ക് പാചകവാതക സബ്സിഡി നിർത്തലാക്കുമെന്ന തരത്തിലുള്ള സന്ദേശങ്ങൾ മൊബൈൽ ഫോണുകളിൽ ലഭിച്ചതോടെ രാജ്യത്തുടനീളം ഉപഭോക്താക്കൾ ആശങ്കയിലാണ്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് സന്ദേശങ്ങൾ അയക്കുന്നതെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സബ്സിഡി പൂർണമായും ഒഴിവാക്കിയാൽ സിലിണ്ടർ വിലയിൽ എത്ര വർധനവുണ്ടാകുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ആദായ നികുതി വകുപ്പിൽ നിന്നുള്ള വരുമാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. “10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നികുതി വിധേയ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഇനി എൽപിജി സബ്സിഡി ലഭിക്കില്ല” എന്നാണ് സന്ദേശത്തിലെ ഉള്ളടക്കം. ഇതിനെതിരെ എതിർപ്പുള്ളവർക്ക് ടോൾഫ്രീ നമ്പറിലൂടെയോ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ഏഴ് ദിവസത്തിനകം പരാതി നൽകാമെന്നും വ്യക്തമാക്കുന്നുണ്ട്.

അതേസമയം, വ്യക്തികളുടെ വരുമാന വിവരങ്ങൾ ആദായ നികുതി വകുപ്പിൽ നിന്ന് എണ്ണക്കമ്പനികൾക്ക് കൈമാറിയതിനെതിരെ സ്വകാര്യതാ ലംഘന ആരോപണവും ഉയരുന്നുണ്ട്. നിലവിൽ ഉജ്ജ്വല പദ്ധതിയിലെ ഉപഭോക്താക്കൾക്ക് ഓരോ സിലിണ്ടറിനും 300 രൂപവരെ സബ്സിഡി ലഭിക്കുന്നുണ്ട്. സാധാരണ ഉപഭോക്താക്കൾക്കുള്ള ബാങ്ക് അക്കൗണ്ട് സബ്സിഡി നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു.

ഇപ്പോൾ 14.2 കിലോ ഗാർഹിക സിലിണ്ടറിന്റെ വില ഏകദേശം 920 രൂപയാണ്. സബ്സിഡി പൂർണമായും ഒഴിവാക്കിയാൽ ഉയർന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് ഒരു സിലിണ്ടറിന് 700 രൂപവരെ അധിക ചെലവ് വരാനിടയുണ്ടെന്നാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

English Summary

The possibility of LPG subsidy withdrawal for families earning above Rs 10 lakh annually has triggered concern among consumers across India after oil companies reportedly sent warning messages. The messages stated that households with taxable annual income above Rs 10 lakh may no longer receive LPG subsidy benefits. Oil companies clarified that the communication was issued based on government instructions and income tax data. Concerns have also been raised regarding privacy issues over sharing income details. If subsidies are fully withdrawn, domestic LPG cylinder prices for higher-income families could reportedly increase significantly.

മുഖ്യമന്ത്രി ചർച്ച നീളുന്നു; “ഇതിനാണോ ഞങ്ങൾ വോട്ട് ചെയ്തത്?” — കോൺഗ്രസിനെതിരെ മുസ്ലിം ലീഗിന്റെ അതൃപ്തി

0


മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ മുസ്ലിം ലീഗിൽ കടുത്ത അതൃപ്തി. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവർ മുഖ്യമന്ത്രിസ്ഥാനത്തിനായി പരിഗണനയിലുണ്ടെന്ന സാഹചര്യത്തിൽ തീരുമാനമെടുക്കുന്നതിലെ വൈകിപ്പ് മുന്നണിക്കുള്ളിൽ അസ്വസ്ഥത വർധിപ്പിക്കുകയാണ്.

ഭരണരൂപീകരണ ചർച്ചകൾ അനാവശ്യമായി നീളുന്നത് യുഡിഎഫിന്റെ കെട്ടുറപ്പിനേയും ജനവിധിയേയും ബാധിക്കുന്നതാണെന്ന് മുസ്ലിം ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടി. പത്തുവർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള വിജയത്തിന്റെ തിളക്കം നിലവിലെ അനിശ്ചിതത്വം കെടുത്തുകയാണെന്നും പാർട്ടി വിലയിരുത്തുന്നു.

“ഇതിനാണോ ഞങ്ങൾ വോട്ട് ചെയ്തത്?” എന്ന് വോട്ടർമാരും വനിതാ പ്രവർത്തകരും നേരിട്ട് ചോദിക്കുന്ന സാഹചര്യമാണുള്ളതെന്ന് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് പറഞ്ഞു. സ്വീകരണ പരിപാടികൾ പോലും അനിശ്ചിതത്വത്തിലായെന്നും പൊതുചടങ്ങുകളിൽ ജനങ്ങളിൽ നിന്നുള്ള അമർഷം നേതാക്കൾ നേരിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇത്രയും വൈകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ഉത്തരേന്ത്യൻ മാതൃകയിലെ നീണ്ട ചർച്ചകൾ കേരളീയ രാഷ്ട്രീയ സംസ്കാരത്തിന് യോജിച്ചതല്ലെന്നും ലീഗ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി വിഷയത്തിൽ പാർട്ടിയുടെ നിലപാട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരം എഐസിസി നിരീക്ഷകരെ അറിയിച്ചിട്ടുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.

കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെങ്കിലും അത് ഉടൻ ഉണ്ടാകണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. യുഡിഎഫിനെ നൂറ് സീറ്റിലേക്കെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച പാർട്ടിയെന്ന നിലയിൽ അനിശ്ചിതത്വം തുടരാൻ അനുവദിക്കില്ലെന്ന സൂചനയും ലീഗ് നൽകുന്നു.

English Summary:
Muslim League has expressed strong dissatisfaction over the delay in deciding Kerala’s Chief Minister despite a week passing after the election results. League leaders said the prolonged uncertainty is disappointing party workers and voters, with many questioning the purpose of their mandate. The party urged the Congress high command to take a final decision quickly and begin government formation without further delay.

ഇടതുപക്ഷം ഭരിക്കുന്നത് പിണറായി-എംവി ഗോവിന്ദന്‍ കോക്കസ്; വിമർശനവുമായി കേരള കോൺഗ്രസ് (എം)

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി.

മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെയാണ് ഇപ്പോൾ എം.വി. ഗോവിന്ദന്റെ പ്രവർത്തനശൈലിയും തിരിച്ചടിയുണ്ടാക്കിയെന്ന് മുന്നണിയിലെ പ്രമുഖ കക്ഷി വിലയിരുത്തുന്നത്. ഇടതുപക്ഷം ഭരിക്കുന്നത് പിണറായി വിജയനും എം.വി. ഗോവിന്ദനും അടങ്ങുന്ന ഒരു ‘കോക്കസ്’ ആണെന്ന ഗുരുതരമായ ആക്ഷേപവും യോഗത്തിൽ ഉയർന്നു.

തളിപ്പറമ്പ് മണ്ഡലത്തിൽ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയ നടപടിയെ യോഗം കർശനമായി വിമർശിച്ചു. ഈ തീരുമാനം തളിപ്പറമ്പിൽ മാത്രമല്ല, ജില്ലയ്ക്ക് പുറത്തും ഇടത് മുന്നണിക്ക് അവമതിപ്പുണ്ടാക്കി. അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണന് പകരക്കാരനാകാൻ ഗോവിന്ദന് സാധിച്ചില്ലെന്നും പാർട്ടി പ്രവർത്തകർക്കിടയിൽ അദ്ദേഹം സ്വീകാര്യനല്ലെന്നും വിമർശനമുയർന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇനിയും മുന്നോട്ട് പോയാൽ കേരളത്തിലെ ഇടതുപക്ഷത്തിന്റെ അവസ്ഥ ബംഗാളിന് സമാനമാകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.

കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എം പി

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം വരുന്നതിനൊപ്പം കെപിസിസി അധ്യക്ഷനെയും തീരുമാനിക്കുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എം പി രംഗത്ത്.

മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ക‍ഴിഞ്ഞ ദിവസം ഒരു മണിക്കൂറാണ് ഖർഗെയുമായി സംസാരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

മുതിർന്ന നേതാവ് എന്ന നിലയിൽ തനിക്ക് അർഹതയുണ്ടെന്ന് ഖർഗെയെ അറിയിച്ചുവെന്നും അർഹത ഉണ്ടായിട്ടും പലതവണ മാറ്റി നിർത്തപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സംവരണ മണ്ഡലങ്ങളിൽ കോൺഗ്രസ് നേടിയ വിജയവും ചൂണ്ടിക്കാട്ടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും സമയമെടുക്കുന്നത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ എല്ലാം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഇനി കൂടുതൽ ചര്‍ച്ചയുടെ ആവശ്യമില്ല. ഘടകകക്ഷികളുമായുള്ള ചര്‍ച്ചകളും പൂര്‍ത്തിയായി. തീരുമാനം മാത്രം വന്നാൽ മതി,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അമേരിക്ക-ഇറാൻ പോര് മുറുകുന്നു; രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക്, സ്വർണ്ണവിലയും എണ്ണവിലയും കുതിച്ചുയരാൻ സാധ്യത

പശ്ചിമേഷ്യയിൽ യുദ്ധഭീതി കനത്തതോടെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഡോളറിനെതിരെ 40 പൈസ താഴ്ന്ന് 94.88 എന്ന റെക്കോർഡ് നിലവാരത്തിലേക്കാണ് രൂപ കൂപ്പുകുത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ സമാധാന നിർദ്ദേശങ്ങൾ തള്ളിയതാണ് ആഗോള വിപണിയിൽ പെട്ടെന്നുള്ള ഈ തകർച്ചയ്ക്ക് കാരണമായത്.

ഇറാൻ അയച്ച മറുപടി തൃപ്തികരമല്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ബാരലിന് 100 ഡോളറിന് മുകളിലേക്ക് എണ്ണവില എത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഇത് ഇന്ത്യയെപ്പോലുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് വലിയ തിരിച്ചടിയാകും.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കൂടുതൽ കർശനമായ നിലപാടുകൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലെ സുരക്ഷാ നിരീക്ഷണം വർദ്ധിപ്പിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകി. ഇതോടെ എണ്ണ നീക്കം തടസ്സപ്പെടുമെന്ന ഭീതിയിലാണ് ആഗോള വിപണി.

ഇന്ത്യൻ ഓഹരി വിപണിയിലും ഈ ആഗോള പ്രതിസന്ധി വലിയ ചലനങ്ങൾ സൃഷ്ടിച്ചു. നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിക്കുന്നത് വിപണിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി. രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകുമോ എന്ന ആശങ്കയിൽ റിസർവ് ബാങ്ക് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്.

അമേരിക്കൻ ഭരണകൂടം സമാധാന കരാറിനോട് പുറംതിരിഞ്ഞു നിൽക്കുന്നത് പശ്ചിമേഷ്യയിൽ മറ്റൊരു വലിയ യുദ്ധത്തിന് വഴിയൊരുക്കുമെന്ന് നിരീക്ഷകർ കരുതുന്നു. ഇറാനിലെ എണ്ണ താവളങ്ങൾ ലക്ഷ്യമിട്ട് നീക്കങ്ങൾ ഉണ്ടായാൽ അത് ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ തകിടം മറിക്കും. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോൾ കറൻസി വിപണിയിൽ കാണുന്നത്.

വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്നും പണം പിൻവലിക്കുന്നതും രൂപയെ തളർത്തുന്നുണ്ട്. ഡോളറിന്റെ കരുത്ത് വർദ്ധിക്കുന്നത് വികസ്വര രാജ്യങ്ങളുടെ കറൻസികളെ വലിയ തോതിൽ ബാധിക്കുന്നു. ഈ വർഷം രൂപ നേരിടുന്ന ഏറ്റവും വലിയ ഇടിവുകളിൽ ഒന്നാണിത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക നയങ്ങൾ ഡോളറിന് കൂടുതൽ കരുത്ത് നൽകുന്നുണ്ട്. അതേസമയം ഇറാന്റെ ഭാഗത്തുനിന്നും പ്രകോപനപരമായ പ്രസ്താവനകൾ വരുന്നത് എണ്ണ വിപണിയെ വല്ലാതെ ഉലയ്ക്കുന്നു. വിതരണ ശൃംഖലയിൽ ഉണ്ടാകുന്ന തടസ്സങ്ങൾ വിലക്കയറ്റത്തിന് കാരണമാകും.

ഇന്ത്യയിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വില വർദ്ധിപ്പിക്കും. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പാചകവാതകം എന്നിവയുടെ വിലയിൽ വരും ദിവസങ്ങളിൽ മാറ്റമുണ്ടായേക്കാം. എണ്ണവില വർദ്ധിക്കുന്നത് രാജ്യത്തെ പണപ്പെരുപ്പം കൂട്ടാൻ ഇടയാക്കും.

സ്വർണ്ണവിലയിലും വൻ വർദ്ധനവിനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. യുദ്ധസാഹചര്യങ്ങളിൽ നിക്ഷേപകർ സുരക്ഷിത താവളമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് തിരിയുന്നതാണ് ഇതിന് കാരണം. പശ്ചിമേഷ്യയിലെ ഓരോ ചലനവും സ്വർണ്ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ പരമോന്നത നേതാവ് മോജ്താബ ഖമേനിയുമായി ചർച്ചകൾക്ക് നിലവിൽ തയ്യാറല്ല. കൂടുതൽ കർശനമായ ഉപരോധങ്ങൾ ഏർപ്പെടുത്തി ഇറാനെ സമ്മർദ്ദത്തിലാക്കാനാണ് വാഷിംഗ്ടൺ ശ്രമിക്കുന്നത്. ഇതിന്റെ ആഘാതം ആഗോള കറൻസി വിപണിയിൽ ദൃശ്യമാണ്.

ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ ഇതിനോടകം തന്നെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രൂപയുടെ തകർച്ച തടയാൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെടാൻ സാധ്യതയുണ്ട്. എന്നിരുന്നാലും ആഗോള ഘടകങ്ങൾ രൂപയ്ക്ക് അനുകൂലമല്ലാത്ത സാഹചര്യമാണുള്ളത്.

പശ്ചിമേഷ്യയിലെ യുദ്ധം ദീർഘകാലത്തേക്ക് നീളുകയാണെങ്കിൽ രൂപയുടെ മൂല്യം 95 കടക്കുമെന്ന് പല ബാങ്കുകളും പ്രവചിക്കുന്നു. ഇത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഗുണകരമാകുമെങ്കിലും രാജ്യത്തിന്റെ മൊത്തത്തിലുള്ള ഇറക്കുമതി ചിലവ് വർദ്ധിപ്പിക്കും. സാമ്പത്തിക സ്ഥിരത നിലനിർത്തുക എന്നത് സർക്കാരിന് വലിയ വെല്ലുവിളിയാണ്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയതന്ത്ര നീക്കങ്ങൾ ലോകരാജ്യങ്ങൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഇറാന്റെ മറുപടി തള്ളിയത് സമാധാന ശ്രമങ്ങളെ പിന്നോട്ടടിച്ചതായി ചില രാജ്യങ്ങൾ കരുതുന്നു. എന്നാൽ അമേരിക്കയുടെ സുരക്ഷയാണ് പ്രധാനം എന്ന നിലപാടിലാണ് വൈറ്റ് ഹൗസ്.

കടൽ വഴിയുള്ള വ്യാപാരത്തിന് ഹോർമുസ് കടലിടുക്ക് നിർണ്ണായകമാണ്. ഇവിടെയുള്ള ചെറിയ സംഘർഷം പോലും കപ്പൽ ഇൻഷുറൻസ് നിരക്കുകൾ വർദ്ധിപ്പിക്കുന്നു. ഇത് ആത്യന്തികമായി ചരക്ക് കടത്ത് ചിലവ് കൂട്ടാൻ കാരണമാകുന്നു.

ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച തടയാൻ പ്രധാനമന്ത്രി നേരത്തെ ആഹ്വാനം ചെയ്തതുപോലെ വിദേശ നാണ്യം ലാഭിക്കാനുള്ള നടപടികൾ രാജ്യം ആലോചിക്കുന്നുണ്ട്. ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നത് വഴി വിദേശ വിനിമയ നിരക്കിലെ വ്യതിയാനങ്ങൾ നേരിടാൻ സാധിക്കും. ജനങ്ങൾ ജാഗ്രത പാലിക്കേണ്ട സമയമാണിത്.

വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം തിരിച്ചുപിടിക്കാൻ സാധിക്കുമോ എന്നത് പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെ ആശ്രയിച്ചിരിക്കും. അമേരിക്കയുടെ അടുത്ത നീക്കം എന്തായിരിക്കും എന്നത് ലോകം ഉറ്റുനോക്കുന്നു. എണ്ണ വിപണിയിലെ അസ്ഥിരത അവസാനിക്കാതെ കറൻസി വിപണിയിൽ മാറ്റമുണ്ടാകില്ല.

നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്‍യും ഉദയനിധി സ്റ്റാലിനും

ചെന്നൈ: തമിഴ്നാട് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്. പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു.

വിജയ് ഉൾപ്പെടെ ടിവികെയിൽ നിന്ന് 99 പേ‍ര്‍ ആദ്യമായാണ് നിയമസഭാംഗങ്ങളായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.

ഉദയനിധി സ്റ്റാലിനും സത്യപ്രതിജ്ഞ ചെയ്തു.എം കെ സ്റ്റാലിൻ അടക്കം പല മുതിർന്ന ഡിഎംകെ നേതാക്കളും പരാജയപ്പെട്ട തെരഞ്ഞെടുപ്പിന് ശേഷം ഉദയനിധി സ്റ്റാലിൻ ആണ് ഡിഎംകെ നിയമസഭാ കക്ഷി നേതാവെന്ന പ്രത്യേകതയുണ്ട്.

അതേസമയം, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ നിർദേശം.