വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ ജില്ലയിലെ ടെൽ റുമൈദ മേഖലയിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു. സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ഗുരുതരമായി പരുക്കേറ്റു. ബത്‌ലഹേം സർവകലാശാല അധ്യാപകനായ ഫഹദ് അബൂ ഹൈക്കലിന്റെ മകൻ സാം ഫഹദ് അബൂ ഹൈക്കലാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയായിരുന്നു വെടിവെപ്പ്. ഫഹദിന്റെ കൈയിലൂടെ തുളച്ചുകയറിയ വെടിയുണ്ട അമ്മയുടെ മടിയിലിരുന്ന കുഞ്ഞിന് തട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് പിന്നീട് മരണത്തിന് കീഴടങ്ങി.
സംഭവത്തിൽ കൊല്ലപ്പെട്ട കുഞ്ഞും കുടുംബാംഗങ്ങളും സാധാരണ പൗരന്മാരാണെന്ന് ഇസ്രയേൽ സൈന്യം സമ്മതിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ച സൈന്യം അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ വാഹനം പൂർണമായും നിർത്തി കൈകൾ ഉയർത്തിക്കാണിച്ച ശേഷമാണ് സൈന്യം വെടിയുതിർത്തെന്നാണ് ഫഹദ് അബൂ ഹൈക്കൽ ആരോപിക്കുന്നത്.
സംഭവത്തിൽ പരുക്കേറ്റ ഫഹദിന്റെ ഭാര്യ ചികിത്സയിൽ തുടരുകയാണ്. ഉത്തരവാദികളായ സൈനികർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും കുടുംബവും അന്താരാഷ്ട്ര പ്രതിനിധികളും ആവശ്യപ്പെട്ടു.
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈനികരുടെ വെടിവെപ്പ്; ഏഴുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു
വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ ജില്ലയിലെ ടെൽ റുമൈദ മേഖലയിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു. സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ഗുരുതരമായി പരുക്കേറ്റു. ബത്‌ലഹേം സർവകലാശാല അധ്യാപകനായ ഫഹദ് അബൂ ഹൈക്കലിന്റെ മകൻ സാം ഫഹദ് അബൂ ഹൈക്കലാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയായിരുന്നു വെടിവെപ്പ്. ഫഹദിന്റെ കൈയിലൂടെ തുളച്ചുകയറിയ വെടിയുണ്ട അമ്മയുടെ മടിയിലിരുന്ന കുഞ്ഞിന് തട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് പിന്നീട് മരണത്തിന് കീഴടങ്ങി.
സംഭവത്തിൽ കൊല്ലപ്പെട്ട കുഞ്ഞും കുടുംബാംഗങ്ങളും സാധാരണ പൗരന്മാരാണെന്ന് ഇസ്രയേൽ സൈന്യം സമ്മതിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ച സൈന്യം അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ വാഹനം പൂർണമായും നിർത്തി കൈകൾ ഉയർത്തിക്കാണിച്ച ശേഷമാണ് സൈന്യം വെടിയുതിർത്തെന്നാണ് ഫഹദ് അബൂ ഹൈക്കൽ ആരോപിക്കുന്നത്.
സംഭവത്തിൽ പരുക്കേറ്റ ഫഹദിന്റെ ഭാര്യ ചികിത്സയിൽ തുടരുകയാണ്. ഉത്തരവാദികളായ സൈനികർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും കുടുംബവും അന്താരാഷ്ട്ര പ്രതിനിധികളും ആവശ്യപ്പെട്ടു.

