Monday, March 24, 2025

18 വര്‍ഷത്തിനു ശേഷം ആദ്യമായി ലാഭത്തിലെത്തി ബിഎസ്എന്‍എല്‍

ന്യൂഡെല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 262 കോടി രൂപയുടെ ലാഭം പ്രഖ്യാപിച്ച് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 2007 ന് ശേഷം ആദ്യമായാണ് കമ്പനി ലാഭത്തിലാകുന്നത്. നൂതന ആശയങ്ങള്‍, ശക്തമായ നെറ്റ്വര്‍ക്ക് വിപുലീകരണം, ചെലവ് വെട്ടിക്കുറയ്ക്കല്‍, ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വിജയത്തിന് കാരണമെന്ന് കമ്പനി പറഞ്ഞു.

”ഈ പാദത്തിലെ ഞങ്ങളുടെ സാമ്പത്തിക പ്രകടനത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഇത് നവീകരണം, ഉപഭോക്തൃ സംതൃപ്തി, ആക്രമണാത്മക നെറ്റ്വര്‍ക്ക് വിപുലീകരണം എന്നിവയില്‍ ഞങ്ങളുടെ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നു. ഈ ശ്രമങ്ങളിലൂടെ, സാമ്പത്തിക വര്‍ഷാവസാനത്തോടെ വരുമാന വളര്‍ച്ച 20% കവിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ റോബര്‍ട്ട് ജെ രവി പറഞ്ഞു.

മൊബിലിറ്റി, എഫ്ടിടിഎച്ച്, ലീസ്ഡ് ലൈനുകളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ മൂന്നാം പാദത്തിനേക്കാള്‍ യഥാക്രമം 15%, 18%, 14% വര്‍ദ്ധിച്ചിട്ടുണ്ട്. കൂടാതെ, കമ്പനിയുടെ സാമ്പത്തിക ചെലവും മൊത്തത്തിലുള്ള ചെലവും കുറയ്ക്കാനായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടം 1,800 കോടി രൂപയിലധികം കുറയാന്‍ ഇത് സഹായിച്ചു.

നാഷണല്‍ വൈഫൈ റോമിംഗ്, ബിഐടിവി, എല്ലാ മൊബൈല്‍ ഉപഭോക്താക്കള്‍ക്കുമുള്ള സൗജന്യ വിനോദം, എല്ലാ എഫ്ടിടിഎച്ച് ഉപഭോക്താക്കള്‍ക്കുമായി ഐഎഫ്ടിവി എന്നിങ്ങനെയുള്ള ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി പുതുമകള്‍ കമ്പനി സമീപകാലത്ത് കൊണ്ടുവന്നു. ഇത് കമ്പനിയുടെ ഉപഭോക്തൃ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തി

Latest News

‘ഇനി പുതിയ മുഖം’; ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേൽക്കും, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. 5 വർഷം തുടർച്ചയായി കെ. സുരേന്ദ്രൻ തുടർന്ന സ്ഥാനത്തേക്കാണ് പുതിയ മുഖമായി മുൻ...

More News