ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കി മടങ്ങുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരണപ്പെട്ടു. അരുൺ കുമാർ തിവാരി, സന്ദീപ് ആരെ എന്നിവരാണ് മരിച്ചതെന്ന് നേപ്പാൾ അധികൃതർ അറിയിച്ചു.
കൊടുമുടിയിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ ഇരുവർക്കും കടുത്ത ക്ഷീണവും ശ്വാസതടസ്സവും അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. ഒപ്പമുണ്ടായിരുന്ന ഗൈഡുകൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് എക്‌സ്‌പെഡിഷൻ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് നേപ്പാളിന്റെ സെക്രട്ടറി ജനറൽ ഋഷി ഭണ്ഡാരി അറിയിച്ചു.
അധികൃതർ പറയുന്നതനുസരിച്ച്, സന്ദീപ് ബുധനാഴ്ചയും അരുൺ കുമാർ തിവാരി വ്യാഴാഴ്ച വൈകിട്ട് 5.30ഓടെയുമാണ് എവറസ്റ്റ് കൊടുമുടി കീഴടക്കിയത്. വ്യാഴാഴ്ചയാണ് സന്ദീപിന്റെ മരണം സ്ഥിരീകരിച്ചത്. തിവാരിയുടെ മരണസമയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
English Summary
Two Indian climbers, Arun Kumar Tiwari and Sandeep Are, died while descending Mount Everest after successfully reaching the summit. Nepal authorities said the climbers experienced severe exhaustion and breathing difficulties during the descent. Rescue efforts by guides were unsuccessful.

