ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും എബോള വൈറസ് വ്യാപന ആശങ്ക ഉയരുന്നതിനിടെ കേരളത്തിൽ ജാഗ്രത ശക്തമാക്കി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. എയർപോർട്ട് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ പ്രത്യേക സ്ക്രീനിംഗ് നടപടികൾ സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും രോഗലക്ഷണങ്ങൾ കാണിക്കുന്ന യാത്രക്കാർക്കായി ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കാനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഉടൻ തന്നെ വിശദമായ മാർഗനിർദേശങ്ങളും പുറത്തിറക്കും.
അതേസമയം, എബോള പ്രതിരോധ നടപടികളുടെ ഭാഗമായി കൊച്ചി വിമാനത്താവളത്തിലും സിയാലിന്റെയും എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷന്റെയും നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു. യാത്രക്കാരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.
വിമാനത്താവളങ്ങളിൽ 24 മണിക്കൂറും സർവൈലൻസ് സംവിധാനം പ്രവർത്തിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ തെർമൽ സ്ക്രീനിംഗ്, വിഷ്വൽ പരിശോധന, കഴിഞ്ഞ 21 ദിവസത്തെ യാത്രാ വിവരങ്ങളുടെ പരിശോധന എന്നിവ നിർബന്ധമാക്കും. കൂടാതെ, അന്താരാഷ്ട്ര യാത്രക്കാർ ഇമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ ഫോമും സമർപ്പിക്കണം.
English Summary
ebola virus, kerala health alert, kochi airport, thiruvananthapuram airport, health department, airport screening, kerala news
Kerala has intensified precautionary measures amid renewed global concerns over the Ebola virus. Medical board meetings are being held at Thiruvananthapuram and Kochi airports to strengthen screening and surveillance systems. Authorities have decided to implement thermal screening, travel history checks, and mandatory self-declaration forms for international passengers.

