നഗരത്തിൽ നടന്ന വെടിവെയ്പ്പിൽ എട്ട് കുട്ടികൾ കൊല്ലപ്പെട്ട ദാരുണ സംഭവം അമേരിക്കയെ ഞെട്ടിച്ചു. ഒന്നുമുതൽ പതിനാലു വയസ്സ് വരെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.
പോലീസ് നൽകിയ വിവരങ്ങൾ പ്രകാരം, ഷമർ എൽക്കിൺസ് (31) എന്നയാളാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ട ഏഴ് കുട്ടികളും ഇയാളുടെ സ്വന്തം മക്കളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യയുമായി നീണ്ടുനിന്ന തർക്കത്തെ തുടർന്ന് ഇയാൾ ആയുധവുമായി ഭാര്യയുടെ വീട്ടിലെത്തി. ആദ്യം ഭാര്യയെ വെടിവെച്ചതോടെ അവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്ന് കുട്ടികൾ ഉണ്ടായിരുന്ന മറ്റൊരു വീട്ടിലേക്ക് എത്തിയ ഇയാൾ അവിടെ ഉണ്ടായിരുന്ന കുട്ടികളെ ലക്ഷ്യമാക്കി വെടിവെപ്പ് നടത്തുകയായിരുന്നു.
സംഭവത്തിൽ കുട്ടികളെ നോക്കിക്കൊണ്ടിരുന്ന സ്ത്രീക്കും വെടിയേറ്റിട്ടുണ്ട്; ഇവരും ഗുരുതരാവസ്ഥയിലാണ്. ഒരു കുട്ടി ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച് കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.
ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് വെടിവെച്ച് കൊന്നതായി അധികൃതർ അറിയിച്ചു. മുമ്പും കുട്ടികളെ ആക്രമിക്കാൻ ഇയാൾ ശ്രമിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
English Summary
A tragic shooting in , left eight children dead, shocking the nation. The attacker, a 31-year-old man, allegedly killed seven of his own children during a family dispute.
He first shot his wife, who is now critically injured, and then targeted children at another residence. Several others were injured, including a caregiver. One child survived with injuries after escaping.
Police chased and shot the suspect dead. Authorities believe the attack was driven by a prolonged domestic conflict.

