അമേരിക്ക പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ: ‘ശക്തമായ തിരിച്ചടി നൽകും’ – മുന്നറിയിപ്പുമായി ഇറാൻ

0

ടെഹ്‌റാൻ: ഇറാനിയൻ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്ത സംഭവത്തിൽ കടുത്ത പ്രതികരണവുമായി ഇറാൻ. ഇത് വെടിനിർത്തൽ കരാറിന്റെ ലംഘനവും സായുധ കടൽക്കൊള്ളയുമാണെന്ന് ഇറാൻ സൈനിക കമാൻഡ് ‘ഖതം അൽ-അൻബിയ’ വക്താവ് ആരോപിച്ചു.

സംഭവത്തിൽ മൗനം പാലിക്കില്ലെന്നും, അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒമാൻ കടലിൽ വെടിവെപ്പ് നടത്തിയശേഷമാണ് അമേരിക്ക കപ്പൽ പിടിച്ചെടുത്തതെന്നും, യുഎസ് സൈന്യം കപ്പലിൽ കയറി നാവിഗേഷൻ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കിയതായും ഇറാൻ ആരോപിച്ചു.

ചൈനയിൽ നിന്ന് ഇറാനിലേക്ക് വരുന്നതിനിടെയാണ് കപ്പൽ തടഞ്ഞതെന്ന് ഇറാൻ വ്യക്തമാക്കുന്നു. യുഎസ് സൈന്യത്തിന്റെ നടപടി ‘സായുധ കടൽക്കൊള്ള’യാണെന്നും അതിന് ഉടൻ മറുപടി നൽകുമെന്നും ഇറാൻ സൈനിക നേതൃത്വം അറിയിച്ചു.

അതേസമയം, ഡൊണാൾഡ് ട്രംപ് ആണ് ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത വിവരം ആദ്യം പുറത്തുവിട്ടത്. ഹോർമുസ് കടലിടുക്കിന് സമീപം ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാൻ പതാക വഹിച്ച കപ്പൽ കസ്റ്റഡിയിലെടുത്തതായാണ് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചത്.

സംഭവത്തിന് പിന്നാലെ മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകാനുള്ള സാധ്യതയാണെന്ന് വിലയിരുത്തപ്പെടുന്നത്.

English Summary

Iran has warned of strong retaliation after the United States seized an Iranian cargo ship near the Strait of Hormuz. Iran called the action a violation of a ceasefire agreement and an act of “armed piracy.”

Iranian military officials stated that US forces opened fire, boarded the vessel, and disabled its navigation systems. The ship was reportedly traveling from China to Iran when it was intercepted.

Donald Trump confirmed the seizure, saying the ship was attempting to bypass US sanctions. The incident has heightened tensions in the region.

LEAVE A REPLY

Please enter your comment!
Please enter your name here