കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായ നിതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ ലോൺ ആപ്പ് സംഘത്തെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ് നീക്കം ശക്തമാക്കി. മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി ഇന്ന് അപേക്ഷ നൽകും.
നിതിന്റെ മരണം ലോൺ ആപ്പ് ഭീഷണിയുടെ ഫലമാണെന്ന നിലപാട് കോളേജ് അധികൃതർ ആവർത്തിക്കുന്നതിനിടെ, പ്രിൻസിപ്പൽ ചേംബർ ഉൾപ്പെടെ നടന്ന സംഭവങ്ങളിലും അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. ഒളിവിലുള്ള ഡോക്ടർ എം.കെ. റാമിനെയും സംഗീത നമ്പ്യാരെയും പിടികൂടാത്തത് സംശയാസ്പദമാണെന്നും കുടുംബം ആരോപിക്കുന്നു.
ഇതിനിടെ, ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശിയായ വിഷ്ണുവിനെ കണ്ടെത്താനുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലായി പൊലീസ് സംഘം തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു.
വിഷ്ണുവിന് ഏകദേശം ഒരു ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. തിരിച്ചടവ് മുടങ്ങിയതോടെ, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ച് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു. വിഷ്ണുവിന്റെ ബൈക്കും ഇതുവരെ കണ്ടെത്താനായിട്ടില്ല.
English Summary
Police have intensified the investigation into the death of a dental college student, Nithin, in Kannur, allegedly linked to harassment by loan app operators. Authorities plan to seek custody of three accused for detailed interrogation. Meanwhile, the search has been intensified for Vishnu, a Vadakara native who went missing after similar loan app threats. Police are investigating financial liabilities, digital evidence, and CCTV footage, while the victim’s family demands a broader probe including institutional accountability.

