ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ യുവാവ് മുമ്പും നിരവധി സ്ത്രീകളെ സമാന രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ രാഹുൽ ഗുർജാറാണ് പ്രതി.
മാർച്ച് 25-ന് മാളവ്യ നഗർ പ്രദേശത്ത് റോഡിലൂടെ നടന്ന് പോയിരുന്ന ഗർഭിണിയായ യുവതിയെ പിന്തുടർന്ന് ഇയാൾ ആക്രമിച്ചു. സംഭവം സിസിടിവിയിൽ പതിഞ്ഞതോടെ ഏപ്രിൽ 12-ന് ജവഹർ സർക്കിൾ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
കേസിന് പിന്നാലെ പ്രതി കൂട്ടാളികളായ ശുഭം അഗർവാൾ (സിദ്ധാർത്ഥ്) , ബാബുലാൽ ബരാൽ എന്നിവരോടൊപ്പം ഒളിവിൽ പോയിരുന്നു. പിന്നീട് ജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടി. സംഭവത്തിൽ ഇയാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കൂട്ടാളികളായ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
പോലീസ് അന്വേഷണത്തിൽ, ഗർഭിണിയായ യുവതിയെ ആക്രമിച്ചതിന് പുറമേ, മറ്റുമൂന്നു സ്ത്രീകളെയും ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ ജയ്പൂരിലെ വിവിധ പ്രദേശങ്ങളിൽ നാല് സ്ത്രീകൾക്ക് നേരെ ആക്രമണം നടത്തിയതായും സ്ഥിരീകരിച്ചു.
ഇതുകൂടാതെ, കൊലപാതകശ്രമം, ലൈംഗിക പീഡനം എന്നിവ ഉൾപ്പെടെ ആകെ 33 കേസുകൾ രാഹുൽ ഗുർജാറിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി ജവഹർ സർക്കിൾ, സംഗനേർ പ്രദേശങ്ങളിൽ സ്പാ സെന്ററുകൾ നടത്തിവന്നതായും പൊലീസ് അറിയിച്ചു.
English Summary
In , a man arrested for assaulting a pregnant woman has been found to have attacked multiple women in similar incidents. The accused, Rahul Gurjar from Gwalior, has a criminal record with 33 cases including attempted murder and sexual assault.
Police revealed that he assaulted at least four women in different parts of the city over the past month. He was arrested after attempting to escape custody in . Two of his accomplices have also been taken into custody.

