കൊച്ചി: കെ സുധാകരനെ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എംപിമാർ മത്സരിക്കണമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് തങ്ങളല്ല, പാർട്ടി ഹൈക്കമാന്റ് തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിൽ സീറ്റ് ചർച്ചകൾ പൂർത്തിയാക്കി കൊച്ചിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുധാകരന് വേണ്ടി എ. കെ. ആൻ്റെണി ഇടപെട്ടെന്ന ചോദ്യത്തിന്, “ആന്റണി ഇടപെടേണ്ട ആളാണ്. അദ്ദേഹത്തിന്റെ ഉപദേശം തേടിയാണ് പല തീരുമാനങ്ങളും എടുക്കുന്നത്” എന്നായിരുന്നു സതീശന്റെ മറുപടി.
അതേസമയം, എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വാർത്തകൾ വെറും പ്രചാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, Adoor Prakash കോന്നിയിൽ മത്സരിക്കണമെന്ന നിലപാട് സംബന്ധിച്ച് തനിക്ക് വിവരമില്ലെന്നും സതീശൻ വ്യക്തമാക്കി.
Leader of the Opposition V. D. Satheesan said that the decision regarding K. Sudhakaran’s candidature lies with the Congress high command, not state leaders. Responding to reports that Sudhakaran may be given a seat, he added that senior leader A. K. Antony is someone who should intervene and guide such decisions. He also dismissed reports about Eldhose Kunnappilly’s candidature and said he was unaware of Adoor Prakash’s stance on contesting from Konni.

