ഓടുന്ന ട്രെയിനിന് മുന്നിലേക്ക് മകളെ തള്ളിയിട്ട് അമ്മ; എട്ടുവയസുകാരി ഗുരുതരാവസ്ഥയിൽ

0



ഭോപ്പാൽ: മധ്യപ്രദേശിലെ നർമ്മദാപുരം റെയിൽവേ സ്റ്റേഷനിൽ ഹൃദയഭേദകമായ സംഭവം. സ്വന്തം എട്ടുവയസുകാരിയായ മകളെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച അമ്മക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.


ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. റെയിൽവേ സ്റ്റേഷനിൽ ഏകദേശം മൂന്ന് മണിക്കൂറോളം ചെലവഴിച്ച ശേഷം, ട്രെയിൻ പ്ലാറ്റ്‌ഫോമിലെത്തിയപ്പോൾ അമ്മ അപ്രതീക്ഷിതമായി കുട്ടിയെ ട്രാക്കിലേക്ക് തള്ളുകയായിരുന്നു. ട്രെയിനിൽ തട്ടിയ ശേഷം കുട്ടി പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയിൽ കുടുങ്ങി.
റെയിൽവേ ജീവനക്കാരും യാത്രക്കാരും ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തല, അര, തോളുകൾ എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി വെന്റിലേറ്ററിൽ ചികിത്സയിലാണ്.
ഭർത്താവിന്റെ മരണശേഷം ആശ്രിതനിയമനത്തിലൂടെ ജോലി ലഭിച്ച സർക്കാർ ജീവനക്കാരിയാണ് കുട്ടിയുടെ അമ്മ. കുറച്ച് വർഷങ്ങളായി ഇവർ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്ന് പ്രാഥമിക വിവരം ലഭിക്കുന്നു.


സംഭവത്തിന് ശേഷം കുട്ടിയെ രക്ഷിക്കരുതെന്ന് അമ്മ ആവശ്യപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. സ്ത്രീയുടെ മാനസികാരോഗ്യ പശ്ചാത്തലവും പരിശോധിക്കുന്നു.

An eight-year-old girl was critically injured after her mother allegedly pushed her in front of a moving train at a railway station in Bhopal, Madhya Pradesh. The child got trapped between the platform and the track and was later rescued by railway staff and passengers. She is currently on ventilator support. Police have registered a case and are investigating, with initial reports suggesting the mother may have had mental health issues.

LEAVE A REPLY

Please enter your comment!
Please enter your name here