തൃശൂർ: തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നിലപാട് വ്യക്തമാക്കി മുൻ ഫുട്ബോൾ താരം ഐഎം വിജയൻ. ഐഎം വിജയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തരത്തിലുള്ള ചർച്ചകളും അഭ്യൂഹങ്ങളും ഉയർന്ന സാഹചര്യത്തിലാണ് വിഷയത്തിൽ വ്യക്തത വരുത്തി അദ്ദേഹം തന്നെ രംഗത്തെത്തിയത്. തനിക്ക് ഏതെങ്കിലും ഒരു പാർട്ടിയുടെ ഭാഗമായി നില്ക്കാൻ കഴിയില്ലെന്നായിരുന്നു ഐഎം വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. മൂന്നു പാർട്ടിയുമായി ബന്ധമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ തന്നെ പ്രധാനമന്ത്രിയുടെ ദൂതൻ വന്നു കണ്ടിരുന്നുവെന്നും സുരേഷ് ഗോപി വിളിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നാണ് ഐഎം വിജയൻ വ്യക്തമാക്കിയത്. അതേസമയം, രാജ്യസഭാംഗത്വം നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫും യുഡിഎഫും മത്സരിക്കുന്നോ എന്ന് ചോദിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് നിലപാടെന്നും. രാജ്യസഭാംഗത്വം സ്പോർട്സിന്റെ ഭാഗമായി കിട്ടിയാൽ സ്വീകരിക്കുമെന്നും ഐഎം വിജയൻ നിലപാടാണ്. തനിക്ക് എല്ലാവരെയും വേണം. ഒരിക്കലും വിളിക്കാത്തവർ പോലും വിളിച്ച് തെരഞ്ഞെടുപ്പിൽ നിൽക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവിൽ ലഭിക്കുന്ന സ്നേഹം തുടർന്ന് ലഭിക്കാനാണ് താൽപര്യമെന്നും ഐഎം വിജയൻ പറഞ്ഞു. താൻ ദേശീയ താരമായതിനാൽ സ്പോർട്സ് പ്രേമികളും അല്ലാത്തവരും ഒരു പോലെ സ്നേഹിക്കപ്പെടുന്നുണ്ട്. ആ സ്നേഹം തുടർന്നും ലഭിക്കണമെന്നാണ് ആഗ്രഹമെന്ന്എം ഐഎം വിജയൻ പറഞ്ഞു.

