തൃശ്ശൂർ: ശക്തന്‍റെ തട്ടകത്തിൽ പുലികള്‍ ഇറങ്ങി. അയ്യന്തോൾ, വിയ്യൂർ ദേശത്തിൻ്റെ പുലികളാണ് ആദ്യം ഇറങ്ങിയത്. കുട്ടിപ്പുലുകളും പെൺപുലികളും ചേർന്ന് വലിയ ആവേശമാണ് നഗരത്തിൽ ഉണ്ടാക്കിയത്. പ്രായഭേദമെന്യേ അനവധി പേരാണ് പുലികളിയിൽ പങ്കെടുക്കുന്നത്.
അതേസമയം ഒമ്പത് സംഘങ്ങളാണ് ഇക്കുറി പുലിക്കളിക്കുള്ളത്. 459 പുലികളാണ് തൃശ്ശൂര്‍ നഗരത്തിലിറങ്ങുന്നത്. പുലിക്കളി ആസ്വദിക്കാൻ ആയിരങ്ങളാണ് തൃശൂര്‍ റൗണ്ടിലും തേക്കിൻകാട് മൈതാനത്തുമടക്കം എത്തിയത്.
5000 മുതൽ ₹50,000 വരെയാണ് ലക്ഷണമൊത്ത വയറുകൾക്ക് ഇത്തവണത്തെ മോഹവില. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മുതൽ സംഘങ്ങൾ ചായം അരക്കൽ ആരംഭിച്ചിരുന്നു.

